Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ഓണ്‍ലൈന്‍ വഴി ഗർഭിണികളായത് ആറ് സ്ത്രീകള്‍; കുഞ്ഞുങ്ങൾ 35; യുവാവിന്റെ അവകാശ വാദത്തിൽ ഞെട്ടി സോഷ്യൽ മീഡിയ; ഒടുവിൽ ആ സത്യം പുറത്ത്

04 MARCH 2021 12:04 PM IST
മലയാളി വാര്‍ത്ത

ഓണ്‍ലൈന്‍ വഴി ഗർഭിണികളായത് ആറ് സ്ത്രീകള്‍. കുഞ്ഞുങ്ങൾ 35പ്പേർ. യുവാവിന്റെ അവകാശവാദം കേട്ടവർ ഞെട്ടിത്തരിച്ചു. ഒടുവിൽ അതിന് പിന്നിലുള്ള സത്യം പുറത്തേക്ക്. ഓണ്‍ലൈന്‍ വഴി ബീജ ദാനത്തിലൂടെ 35 കുഞ്ഞുങ്ങളുടെ പിതാവായെന്ന് അവകാശപ്പെട്ട് 29കാരനായ കെയ്ല്‍ ഗോര്‍ഡി രംഗത്ത് വന്നിരിക്കുകയാണ് .

ഇപ്പോള്‍ ആറ് സ്ത്രീകള്‍ ഇയാളില്‍ നിന്നും ഗര്‍ഭം ധരിച്ചിട്ടുണ്ടെന്നും അമേരിക്കക്കാരനായ ഗോര്‍ഡി പറഞ്ഞു . ആയിരക്കണക്കിന് പേര്‍ അംഗങ്ങളായ രണ്ട് ഫെയ്സ്ബുക് ഗ്രൂപ്പുകള്‍ വഴിയാണ് ഗോര്‍ഡിയുടെ ബീജദാനം. ഒരു കുഞ്ഞിനുവേണ്ടി തന്നെ സമീപിച്ച സ്ത്രീയെ കാണാന്‍ വൈകാതെ ബ്രിട്ടനിലേക്ക് പോകാനിരിക്കുകയാണ് ഗോര്‍ഡി .

നാല് വര്‍ഷങ്ങള്‍ക്ക് മുൻപായിരുന്നു ലോസ് ആഞ്ചല്‍സില്‍ വസിക്കുന്ന ഗോര്‍ഡി ഫെയ്സ്ബുക്കില്‍ ബീജം ആവശ്യമുള്ളവര്‍ക്കായി പ്രൈവറ്റ് ഗ്രൂപ്പ് തുടങ്ങിയത് . ഇപ്പോള്‍ ആ ഗ്രൂപ്പില്‍ 15,000 ലേറെ അംഗങ്ങളുണ്ട്. ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഔദ്യോഗിക ബീജ ബാങ്കുകളുടെ ചെലവൊന്നുമില്ലാതെ സുരക്ഷിതമായി ആഗ്രഹം സാധ്യമാക്കി കൊടുക്കുമെന്നായിരുന്നു വാഗ്ദാനം.

തീര്‍ത്തും സൗജന്യമായാണ് താന്‍ ബീജം ദാനം ചെയ്യുന്നതെന്നാണ് കെയ്ല്‍ ഗോര്‍ഡി വ്യക്തമാക്കുന്നത്. പ്രൈവറ്റ് സ്‌പേം ഡോണേഴ്‌സ് എന്ന പേരില്‍ മറ്റൊരു ഫെയ്സ്ബുക് ഗ്രൂപ്പും ഗോര്‍ഡി നടത്തുന്നുണ്ട്. ഇതില്‍ ലോകമാകെയുള്ള എണ്ണായിരത്തിലേറെ പേര്‍ അംഗങ്ങളാണ്. 'ബീജ ബാങ്കുകളെ ആശ്രയിക്കാതെ തന്നെ ആവശ്യക്കാരെ സഹായിക്കുകയാണ് ലക്ഷ്യം. തുടക്കത്തില്‍ ബീജദാനത്തിനായി ബീജ ബാങ്കുകളെ സമീപിച്ചിരുന്നു. എന്നാല്‍, ഇവ തികച്ചും ഔദ്യോഗികമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.

നിങ്ങള്‍ ആര്‍ക്കാണ് ബീജം നല്‍കുന്നതെന്ന് അറിയാന്‍ മാര്‍ഗമില്ല. എനിക്ക് താല്‍പര്യമില്ലാത്തവര്‍ക്കാണോ ബീജം നല്‍കുന്നതെന്നുപോലും അറിയാനാവില്ല. അതുകൊണ്ടുതന്നെ ആ വഴി ഞാന്‍ തിരഞ്ഞെടുത്തില്ല' എന്നായിരുന്നു കെയ്ല്‍ ഗാര്‍ഡി പ്രതികരിച്ചത്.

കൃത്രിമമായി ഗര്‍ഭം ധരിക്കാന്‍ ശ്രമിക്കുന്നവർ നിരവധിയാണ് . ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകളിൽ തിരക്ക് കൂടാൻ ഇത് കാരണമായിട്ടുണ്ട് . എന്നാൽ നിരവധി പേര്‍ കെയ്ല്‍ ഗാര്‍ഡിയെ സമീപിക്കാൻ കാരണം തിരക്ക് ഒഴിവാക്കാം മാത്രമല്ല പണ ചിലവും കുറവാണ് എന്നതാണ്.

എന്നാൽ ഇത്തരത്തിലുള്ള സ്വകാര്യ സംരംഭങ്ങളെ ആശ്രയിക്കുന്നതിന്റെ പിന്നിൽ പല അപകടങ്ങളും മറഞ്ഞിരിപ്പുണ്ട്. സമൂഹ മാധ്യമങ്ങൾ വഴി ബീജ ദാനം പ്രോത്സാഹിപ്പിക്കുന്നതിനെതിരെ ഫെയ്സ്ബുക് അടക്കമുള്ള വെബ് സൈറ്റുകള്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

 

 


22 വയസുള്ളപ്പോള്‍ ഒരു ലെസ്ബിയന്‍ ദമ്പതികള്‍ക്കാണ് ആദ്യമായി ഗോര്‍ഡി ബീജദാനം നടത്തിയത്. ഇപ്പോള്‍ ആവശ്യക്കാരായ സ്ത്രീകള്‍ക്ക് ബന്ധപ്പെടാന്‍ വേണ്ടി ഗോര്‍ഡി സ്വന്തമായി വെബ്സൈറ്റ് വരെ തയാറാക്കിയിട്ടുണ്ട്. 90 ശതമാനം അവസരങ്ങളിലും കൃത്രിമ ബീജസങ്കലനത്തിലൂടെയാണ് തന്നെ സമീപിച്ച സ്ത്രീകള്‍ ഗര്‍ഭിണികളായതെന്ന് ഗോര്‍ഡി പറയുന്നു.

ബാക്കിയുള്ള പത്ത് ശതമാനം അവസരങ്ങളില്‍ ലൈംഗിക ബന്ധത്തിലൂടെയായിരുന്നു ഗര്‍ഭധാരണമെന്നും ഇയാള്‍ വ്യക്തമാക്കുന്നു. അപകടസാധ്യത കുറയ്ക്കുന്നതിന് വര്‍ഷത്തില്‍ രണ്ട് മൂന്ന് തവണയെങ്കിലും എച്ച്ഐവി അടക്കമുള്ള ലൈംഗികമായി പകരുന്ന രോഗങ്ങളുടെ പരിശോധന താന്‍ നടത്താറുണ്ടെന്നും ഗോര്‍ഡി പറയുന്നു.

കെയ്ല്‍ ഗോര്‍ഡി ബീജദാനത്തിലൂടെ 35 കുഞ്ഞുങ്ങളുടെ പിതാവായെന്നാണ് അവകാശപ്പെടുന്നതെങ്കില്‍ സ്വകാര്യ ഓണ്‍ലൈന്‍ ബീജദാന ക്ലിനിക്കുകള്‍ വഴി നൂറ് കുഞ്ഞുങ്ങളുടെ പിതാവായെന്ന് അവകാശപ്പെടുന്നവര്‍ വരെയുണ്ടെന്നാണ് യൂണിവേഴ്‌സിറ്റി കോളജ് ലണ്ടനിലെ പ്രൊഫസര്‍ ജോയ്‌സ് ഹാര്‍പര്‍ പറയുന്നത്. ഇത് സത്യമാണെങ്കില്‍ നൂറുകണക്കിന് അര്‍ധ സഹോദരങ്ങളെയാണ് നിങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്.

ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനാണ് സര്‍ക്കാര്‍ അംഗീകൃത വന്ധ്യത നിവാരണ ക്ലിനിക്കുകളെ സമീപിക്കണമെന്ന് നിര്‍ദേശിക്കുന്നത്. ഇത്തരം ക്ലിനിക്കുകളില്‍ പരമാവധി പത്തു പേര്‍ക്ക് മാത്രമേ ഒരു വ്യക്തിയുടെ ബീജം ഗര്‍ഭധാരണത്തിനായി നല്‍കാറുള്ളൂ.

വര്‍ഷങ്ങളായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരുന്ന് മടുത്ത സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യാനും വ്യക്തികളുടെ ഓണ്‍ലൈന്‍ ബീജദാന ക്ലിനിക്കുകള്‍ ഇടയാക്കാറുണ്ടെന്നും പ്രൊഫ. ജോയ്‌സ് ഹാര്‍പര്‍ പറയുന്നു.

സ്വകാര്യ വ്യക്തികള്‍ ബീജ ദാനം ഓണ്‍ലൈന്‍ സഹായത്തില്‍ നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ഫെയ്സ്ബുക് വക്താവ് പ്രതികരിച്ചിട്ടുണ്ട്. ബീജദാനത്തെക്കുറിച്ച് ഫെയ്സ്ബുക് വഴി ചര്‍ച്ച ചെയ്യുന്നതില്‍ യാതൊരു തടസവുമില്ല.

എന്നാല്‍ ഇത് അതാത് രാജ്യങ്ങളിലെ പ്രാദേശിക നിയമങ്ങളെ ലംഘിക്കുന്നതാണോ എന്ന് സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്. വ്യക്തികളുടെ സുരക്ഷിതത്വത്തിന് വലിയ വിലയുണ്ട്. നിയമവിരുദ്ധമായ പ്രവൃത്തികള്‍ ശ്രദ്ധയില്‍പെട്ടാന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കരുതെന്നും ഫെയ്സ്ബുക് വ്യക്തമാക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (1 hour ago)

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (1 hour ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (1 hour ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (2 hours ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (2 hours ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (2 hours ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (2 hours ago)

KASARGOD ഞെട്ടലോടെ നാട്  (2 hours ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (2 hours ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (2 hours ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (2 hours ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (2 hours ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (3 hours ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (3 hours ago)

ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ  (3 hours ago)

Malayali Vartha Recommends