ചൈനീസ് ഭരണകൂടം കഴിഞ്ഞ ആറു പതിറ്റാണ്ടോളം കാലമായി തുടരുന്ന അധിനിവേശ നടപടികൾക്ക് അറുതി വരുത്തണമെന്ന് ടിബറ്റൻ ജനത .. മാർച്ച് 10ന് ചൈനാ വിരുദ്ധ പ്രതിഷേധം നടത്തും
ഏറെ ദുരിതമനുഭവിക്കുന്ന ടിബറ്റിലെ ജനവിഭാഗങ്ങൾ അവരുടെ മോചനത്തിനായുള്ള സന്ധിയില്ലാ സമരം തുടരുകയാണ് .കിരാത നടപടികളുമായി ചൈനീസ് ഭരണകൂടം പോർവിളി ഉയർത്തുമ്പോൾ സ്വാതന്ത്ര്യത്തിനും നിലനില്പിനുമായുള്ള പോരാട്ടം തുടർന്നുകൊണ്ടിരിക്കുകയാണ് .
ചൈനീസ് ഭരണകൂടം കഴിഞ്ഞ ആറു പതിറ്റാണ്ടോളം കാലമായി തുടരുന്നഅധിനിവേശ നടപടികൾക്ക് അറുതി വരുത്തണമെന്നാണ് ടിബറ്റൻ ജനത ഉന്നയിക്കുന്ന പ്രധാന ആവശ്യം .അതിനാൽ തന്നെ ഒരു രാജ്യത്തെ ഭരണകൂട ഭീകരതയെ ലോകരാജ്യങ്ങൾ എതിർക്കുന്നത് ചരിത്രത്തിൽ ആദ്യമായി തന്നെയാണ് .
വ്യപാര യുദ്ധത്തിന് ശ്രമിക്കുന്ന അമേരിക്കയും നയപരമായി എതിർക്കുന്ന യൂറോപ്യൻ യൂണിയനും ചൈനയുടെ ശത്രുപക്ഷത്താണ് .അതിനാൽ തന്നെ ചൈനയിലെ ഭീകരതയെ ലോകരാജ്യങ്ങൾ ഒന്നടങ്കം എതിർക്കുകയാണ് .തങ്ങളെ അടക്കിഭരിച്ചും അടിച്ചമർത്തിയും ചൈന നടത്തുന്ന അതിക്രമങ്ങൾക്കെതിരെ നൂറുകണക്കിന് ടിബറ്റൻ ജനതയുടെ പ്രതിഷേധത്തിന് സാക്ഷിയായി തായ്‌വാനിലെ തായ്‌പേയി നഗരം.
ചൈനയ്‌ക്കെതിരെ പൊതു ജനങ്ങളുടെ ശക്തമായ പിന്തുണ നേടാനാണ് പ്രതിഷേധമെന്ന് ടിബറ്റൻ ജനതയുടെ പ്രതിനിധികൾ പറഞ്ഞു. ചൈനയുടെ അതിക്രമം തുടങ്ങിയിട്ട് 62 വർഷമായതിന്റെ പ്രതിഷേധ ഓർമ്മകളാണ് ടിബറ്റൻ സമൂഹം തായ് വാന്റെ പിന്തുണയോടെ ലോകശ്രദ്ധയിലെത്തിക്കുന്നത്. ദേശീയ ഉദ്ഗ്രഥന ദിനമെന്ന പേരിലാണ് ടിബറ്റൻ ജനത മാർച്ച് 10ന് ചൈനാ വിരുദ്ധ പ്രതിഷേധം നടത്തുക
മാർച്ച് 10-ാം ന് ടിബറ്റൻ ജനത ലോകത്താകമാനം പ്രതിഷേധ ദിനം ആചരിക്കുമെന്നാണ് ഇവരുടെ തീരുമാനം. ചൈനയുടെ അടിച്ചമർത്തലും അധിനിവേശവും ഇല്ലാതാക്കുക എന്നതാണ് ഏവരും ആവശ്യപ്പെടുന്നത്. ലോകരാഷ്ട്രങ്ങൾ ചൈനയെ ഒറ്റപ്പെടുത്തണമെന്നും ടിബറ്റൻ സമൂഹം ആവശ്യപ്പെടുന്നു. ആരെങ്കിലും സ്വന്തം വീട്ടിൽ പോകാൻ അനുവാദം ചോദിക്കാറുണ്ടോ? എന്നാൽ തങ്ങളുടെ അവസ്ഥ 62 വർഷങ്ങളായി ഇതാണ്.
ടിബറ്റൻ വംശജർ രോഷത്തോടെ പറയുന്നു.അതിനാൽ ഇതിനൊരു അറുതി വരുത്തേണ്ടത് അനിവാര്യമാണ് എന്നത് വ്യക്തമാണ് .1959ലാണ് ടിബറ്റിന്റെ തലസ്ഥാനമായ ലാസയിലേക്ക് കടന്നുകയറി ചൈന ക്രൂരത കാട്ടിയത്.
ലക്ഷക്കണക്കിന് ബുദ്ധസന്യാസിമാരേയും പ്രതിഷേധിച്ചവരേയും കൊന്നുതള്ളി. ആത്മീയാചാര്യൻ ദലായ് ലാമ അടക്കം നൂറുകണക്കിന് പേർ പലായനം ചെയ്തു. ദലായ്‌ലാമ ഇന്ത്യയിലെത്തി ധർമശാലയിൽ തന്റെ ആസ്ഥാനം ആരംഭിക്കേണ്ടിവന്നു.
https://www.facebook.com/Malayalivartha