പാകിസ്ഥാന്‍ കൊടുത്ത് വിട്ട 2100 കോടി രൂപയുടെ മയക്കുമരുന്ന് കടലിലേക്ക് വലിച്ചെറിഞ്ഞ് ശ്രീലങ്കന്‍ ബോട്ട് ജീവനക്കാര്‍ ; ഇന്ത്യന്‍ കോസ്‌റ്റ് ഗാര്‍ഡിനെ ഭയന്നായിരുന്നു ഇങ്ങനെ ചെയ്തത് ; ഒടുവിൽ വെളിപ്പെടുത്തൽ ഞെട്ടിച്ചു

പാകിസ്ഥാനും ശ്രീലങ്കയും തമ്മിൽ നടത്തിയ കള്ളത്തെ പൊളിച്ചടുക്കി ഇന്ത്യ. പാകിസ്ഥാന്‍ കൊടുത്ത് വിട്ടത് 2100 കോടി രൂപയുടെ മയക്കുമരുന്ന്. എന്നാൽ ഇതിനെ ഇന്ത്യന്‍ കോസ്‌റ്റ് ഗാര്‍ഡിനെ ഭയന്ന് ശ്രീലങ്കന്‍ ബോട്ട് ജീവനക്കാര്‍ കടലില്‍ വലിച്ചെറിയുകയായിരുന്നു.
മയക്കുമരുന്നുമായി ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടന്നെത്തിയതായിരുന്നു ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടിലെ ആറു ജീവനക്കാർ. ഇവരെ അറസ്റ്റ് ചെയ്ത് അന്വേഷണ ഏജന്‍സിയായ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് കൈമാറി .
അകര്‍ഷദുവ എന്ന ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടും അതിലെ ആറു ജീവനക്കാരെയുമാണ് എന്‍.സി.ബി തീരസംരക്ഷണ സേനയില്‍ നിന്ന് ഏറ്റുവാങ്ങിയശേഷം മയക്കുമരുന്ന് കടത്തി എന്ന ആരോപണത്തിൽ അറസ്റ്റ് ചെയ്തത് . ചതുറാണി O3, ചതുറാണി O8 എന്നി മത്സ്യബന്ധന ബോട്ടുകളിലെ തൊഴിലാളികളെ അന്വേഷണ ഏജന്‍സികള്‍ വിശദമായി ചോദ്യം ചെയ്‌തിരുന്നു.
എന്നാൽ ലഹരി കടത്തുമായി ഇവര്‍ക്ക് ബന്ധമില്ലെന്ന് കണ്ടത്തുകയും ചെയ്തു . ശ്രീലങ്കയ്ക്ക് പാകിസ്ഥാന്‍ നല്‍കിയ 2100 കോടിയുടെ മയക്കുമരുന്നായിരുന്നു ഇവരുടെ കൈവശമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട് .
ശ്രീലങ്കന്‍ അധികൃതരുമായി ബന്ധപ്പെട്ട ശേഷം അറസ്റ്റിലായവരെ ഇന്നോ നാളെയോ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലെത്തിച്ച് ശ്രീലങ്കന്‍ സേനയ്‌ക്ക് കൈമാറുവാൻ ഒരുങ്ങുകയാണ് . കടലില്‍ വലിച്ചെറിഞ്ഞ മക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയില്‍ 2100 കോടി രൂപ വിലവരുമെന്നാണ് നിഗമനം.
അതിര്‍ത്തി കടന്നെത്തിയ ബോട്ടുകള്‍ സംശയാസ്പദമായ നിലയില്‍ സഞ്ചരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 8.45ന് മിനിക്കോയിക്ക് സമീപത്തുവച്ചായിരുന്നു തീരസംരക്ഷണ സേന ബോട്ടിനെ പിടികൂടിയത്.
വിഴിഞ്ഞം കോസ്റ്റ് ഗാര്‍ഡിന്റെ ഡോര്‍ണിയര്‍, കപ്പലുകള്‍ എന്നിവ ആകര്‍ഷ ദുവ ബോട്ടിലെ ഓട്ടമറ്റിക് ഐഡന്റിഫിക്കേഷന്‍ സംവിധാനത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ബോട്ടിലുള്ളവര്‍ ഭയന്നു സഞ്ജയ് അന്ന എന്നു പേരുള്ള അവരുടെ തലവനുമായി നിരോധിത 'തുറയ' ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. എന്നാൽ ആ സമയം രക്ഷപ്പെടാനായിരുന്നു ഇവർക്ക് നിര്‍ദേശം കിട്ടിയത് .
എന്നാല്‍ വേഗത്തില്‍ പോകാനാകില്ലെന്ന് ഇവര്‍ മറുപടി നല്‍കിയതോടെ 5 പാക്കറ്റുകളിലായി വച്ചിരുന്ന 200 കി.ഗ്രാം ഹെറോയിനും 60 കി.ഗ്രാം ഹഷീഷും 'തുറയ' സാറ്റലൈറ്റ് ഫോണും ഇതേത്തുടര്‍ന്നു കടലിലേക്ക് എറിയുകയായിരുന്നു.
അന്വേഷണ സംഘത്തിനു ക്യാപ്ടന്‍ നല്‍കിയ മൊഴി ഇങ്ങനെയാണ് . തുറയ സാറ്റലൈറ്റ് ഫോണുകള്‍ സെല്‍ ഫോണുകളുമായി സംയോജിപ്പിച്ചിരുന്നു. അതില്‍ ജിപിഎസ് റിസീവര്‍ ഉണ്ട്, അത് 100 മീറ്റര്‍ കൃത്യതയോടെ സ്ഥാനം നിര്‍ണയിച്ചിരുന്നു. റഷ്യയുടെ 1/3 പ്രദേശങ്ങളില്‍ ആശയവിനിമയം ലഭ്യമാകുന്നുണ്ട്.
https://www.facebook.com/Malayalivartha























