അപേക്ഷയുമായി സൈന്യത്തിനുമുന്നിൽ മുട്ടുകുത്തി കന്യാസ്ത്രീ; ലോകവ്യാപക ശ്രദ്ധ പിടിച്ചുപറ്റി ചിത്രങ്ങൾ

പട്ടാളഭരണം പിടിച്ചെടുത്ത മ്യാന്മറിൽ ദിവസവും സമരം ശക്തമാവുകയാണ്. നിരവധിപേരെ പിടിച്ചെടുത്ത പട്ടാളക്കാർക്ക് മുന്നിൽ യാചിക്കുകയാണ് ഒരു കന്യാസ്ത്രീ.
സിസ്റ്റര്‍ ആന്‍ റോസ് നു തൗങ് ആണ് കുട്ടികളുടെ ജീവന് പകരം എന്റെ ജീവനെടുത്തോളൂ എന്ന് പറഞ്ഞ സൈനികര്‍ക്ക് മുന്നില്‍ യാചിച്ചുകൊണ്ട് മുട്ടുകുത്തിയത്. വളരെ ദയനീയമായ ഈ ചിത്രം ലോകവ്യാപക ശ്രദ്ധ പിടിച്ചുപറ്റുകയാണ്. നിവധിപേർ ഈ ചിത്രം പങ്കുവെക്കുകയാണ്.
"സൈനീക നടപടിയെ തുടർന്ന് നിരവധി കുഞ്ഞുങ്ങൾ റോഡിലൂടെ ഓടി. എനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. കുട്ടികളുടെ രക്ഷക്കുവേണ്ടി ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു. തൊട്ടുമുന്നില്‍ ഒരാള്‍ തലക്ക് വെടിയേറ്റ് മരിച്ചുവീണു. പിന്നീട് കണ്ണീര്‍ വാതകം പ്രയോഗിച്ചു.ലോകം തകരുകയാണെന്ന് തോന്നിപ്പോയി"-കന്യാസ്ത്രീ വാർത്ത ഏജൻസികളോട് പറഞ്ഞു. കുട്ടികളുടെ ജീവനുവേണ്ടി പട്ടാളക്കാരുടെ മുന്നിൽ മുട്ടുകുത്തുകയായിരുന്നു സിസ്റ്റർ.
മ്യാന്മര്‍ നഗരമായ മൈകീനയിലായിരുന്നു സംഭവം നടന്നിരിക്കുന്നത്. പട്ടാളം ഭരണം പിടിച്ചെടുത്തതിനെതിരെ നടത്തുന്ന സമരങ്ങളെ അടിച്ചമര്‍ത്തിയിരിക്കുകയാണ് ഭരണകൂടം.
രാജ്യത്ത് ജനാധിപത്യം പുനസ്ഥാപിക്കണമെന്നാണ് സമരക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രക്ഷോഭം ശക്തമായ മൈകീനയില്‍ സൈന്യം കടുത്ത നടപടി സ്വീകരിക്കുന്നതിനിടെയാണ് സിസ്റ്റര്‍ ആന്‍ റോസും മറ്റ് രണ്ട് കന്യാസ്ത്രീകളും സൈന്യത്തിന് മുന്നില്‍ അപേക്ഷയുമായി മുട്ടുകുത്തിയത്.
https://www.facebook.com/Malayalivartha























