പുതിയ വകഭേദം ശ്വാസകോശത്തിൽ മുറിവുകൾ സൃഷ്ടിക്കും: അപകടകാരി? ആ കണ്ടെത്തൽ ഇങ്ങനെ
കൊറോണയുടെ പുതിയ വകഭേദം ഇന്ത്യയിൽ കണ്ടെത്തി....ശ്വാസകോശത്തിൽ മുറിവ് ഉൾപ്പെടെ മാരകമായ രോഗലക്ഷണങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന കോവിഡിന്റെ പുതിയ വകഭേദമാണ് പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി(എൻഐവി) കണ്ടെത്തിയത് . യുകെ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ രണ്ട് രാജ്യാന്തര യാത്രക്കാരുടെ സ്രവങ്ങളുടെ ജനിതക സീക്വൻസിങ്ങിൽ നിന്നായിരുന്നു B. 1.1.28.2 എന്ന വകഭേദം കണ്ടെത്തിയിരിക്കുന്നത് .
ശ്വാസകോശത്തിൽ മുറിവുകൾ, ഭാരക്കുറവ്, ശ്വാസകോശ നാളിയിലെ ഉയർന്ന വൈറൽ ലോഡ് തുടങ്ങിയവ ഈ വകഭേദത്തിന് രോഗികളിൽ ഉണ്ടാക്കും. സിറിയൻ ഹാംസ്റ്റർ മാതൃകയുടെ അടിസ്ഥാനത്തിലാണ് പുതിയ അറിവ് പുതിയ വ്യാപന ശേഷി നിർണയിച്ചത്. ഈ വകഭേദത്തിന്റെ തീവ്രത നിർണയിക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് BioRxiv ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ എൻഐവിയിലെ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.
അടിസ്ഥാനത്തിലാണ് പുതിയ അറിവ് പുതിയകൂടുതൽ ഗവേഷണങ്ങൾക്കും അവലോകനങ്ങൾക്കും ശേഷം എൻഐവി ഈ പഠനഫലങ്ങൾ ലോകാരോഗ്യസംഘടനയ്ക്ക് സമർപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ലോകാരോഗ്യസംഘടന ആവശ്യമെങ്കിൽ ഈ വകഭേദത്തിന് പേരിടുകയും തുടർന്നുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും. 2020 ഡിസംബറിലും 2021 ജനുവരിയിലും രാജ്യത്തെത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് ഈ വകഭേദത്തെ കണ്ടെത്താൻ സാധിച്ചത്.
ഈ വകഭേദം രാജ്യത്ത് പരന്നിട്ടില്ലെന്നും അതിനാൽ നിലവിൽ ഇതൊരു പൊതുജനാരോഗ്യ വിഷയമല്ലെന്നും എൻഐവി ഡയറക്ടർ പ്രഫ. പ്രിയ എബ്രഹാം ചൂണ്ടിക്കാട്ടി. ഈ വകഭേദം വാക്സീനുകൾക്ക് വെല്ലുവിളി ഉയർത്താനുള്ള സാധ്യതയും എൻഐവിയിലെ ഗവേഷകർ തള്ളിക്കളയുന്നു. എന്തായാലും ആശ്വാസകരമായ റിപ്പോർട്ടാണ് ഗവേഷകർ സമർപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha