പരീക്ഷണശാലയിൽ സൂക്ഷിച്ചിരുന്ന SARS-CoV2 വൈറസ് അപ്രതീക്ഷിതമായി ചോർന്ന് കോവിഡ്-19 എന്ന മഹാമാരി ലോകത്തിലേക്ക് വ്യാപിച്ചു? ആരോപണങ്ങൾ ചൈനയ്ക്കെതിരെ ശക്തി പ്രാപിക്കുന്നു: പൊളിച്ചടുക്കാൻ ഇന്ത്യൻ ശാസ്ത്രജ്ഞർ
പരീക്ഷണശാലയിൽ സൂക്ഷിച്ചിരുന്ന SARS-CoV2 വൈറസ് അപ്രതീക്ഷിതമായി ചോർന്ന് കോവിഡ്-19 എന്ന മഹാമാരി ലോകത്തിലേക്ക് വ്യാപിച്ചു എന്ന അഭ്യൂഹങ്ങൾ ചൈനയ്ക്കെതിരെ ശക്തി പ്രാപിക്കുകയാണ്. എങ്ങനെയാണ് കൊറോണ വൈറസ് ഉൽഭവിച്ചത് എന്ന സംശയം പല രാഷ്ട്ര നേതാക്കന്മാരും ഉന്നയിച്ചിരുന്നു.
ഇതിനെ സംബന്ധിച്ച് നിരവധി പഠനങ്ങൾ നടക്കുകയാണ്.ഇന്ത്യയും അത്തരത്തിൽ ഒരു പഠനം നടത്തുകയാണ്. ഇപ്പോഴിതാ ഇന്ത്യൻ ശാസ്ത്രജ്ഞയുടെ വെളിപ്പെടുത്തൽ ചൈനയെ വരിഞ്ഞു മുറുക്കുകയാണ്.
കോവിഡ് വൈറസിന്റെ ഉത്ഭവത്തിനു പിന്നിലുള്ള കാരണമായി ചൈന ഉയർത്തുന്ന വാദം അവിശ്വസനീയമാണെന്ന് പുണെയിലെ അഘാർകർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ബയോഎനർജി ഗ്രൂപ്പ് ശാസ്ത്രജ്ഞയായ ഡോക്ടർ മൊനാലി രഹൽകാർ പറയുന്നു. എല്ലാ സാഹചര്യത്തെളിവുകളും ചൈനയെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ്.
എങ്കിലും ചൈനയുടെ തെറ്റ് മറ്റുള്ളവർ കണ്ടുപിടിക്കാതെ ഒളിച്ചു വയ്ക്കാനുള്ള തീവ്രശ്രമം ആണ് അവർ നടത്തുന്നത്. ആ ശ്രമത്തിൽ പകുതിയോളം അവർ വിജയിച്ചു കഴിഞ്ഞിരിക്കുന്നു. യാതൊരു അടിസ്ഥാനങ്ങളും ഇല്ലാത്ത പൊള്ളയായ റിപ്പോർട്ടുകളും വാദങ്ങളും രക്ഷപ്പെടാനായി ചൈന ഇതിനോടകം ഉയർത്തി കഴിഞ്ഞിരിക്കുന്നു.
ഡോക്ടർ മൊനാലിയും ഭർത്താവ് ഡോക്ടർ രാഹുൽ ബാഹുലിക്കറും ചേർന്ന് SARS-CoV-2 ന്റെ ഉത്ഭവത്തെ കുറിച്ച് നിരവധി പഠനങ്ങൾ നടത്തിയിട്ടുണ്ട്. ബിഎഐഎഫ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്ററിൽ പ്രവർത്തിക്കുകയാണ് ഡോക്ടർ രാഹുൽ.
ഇവർ രണ്ടുപേരും ചേർന്ന് നടത്തിയ പഠനങ്ങൾ ഇതിനോടകം തന്നെ വളരെയധികം ശ്രദ്ധ നേടിയിരുന്നു. 2012 ലായിരുന്നു ചൈനയിലെ മോജിയാങ്ങിൽ ഖനിത്തൊഴിലാളികളെ ബാധിച്ച ന്യുമോണിയ രോഗത്തെ കുറിച്ചും അതിന് കാരണമായ വൈറസിനെ കുറിച്ചും അതിന് കോവിഡുമായുള്ള ബന്ധത്തെ കുറിച്ചും ഇരുവരും ചേർന്ന് ഗവേഷണം നടത്തിയത്. ഇതിന്റെ റിപ്പോർട്ട് കഴിഞ്ഞ കൊല്ലം ഒക്ടോബറിൽ പ്രസിദ്ധീകരിച്ചിരുന്നു.
ആ പഠനറിപ്പോർട്ടിൽ പ്രധാനമായും രണ്ട് ചോദ്യങ്ങളാണ് ഇവർ ഉന്നയിച്ചത്. ചൈനയിൽ 2004 ലെ സാർസ്(SARS) പകർച്ചവ്യാധിക്കും 2019/20 ലെ കോവിഡ് വ്യാപനത്തിനുമിടയിൽ സമാനരീതിയിലുള്ള ന്യുമോണിയാ തരം പകർച്ചവ്യാധികൾ ഉണ്ടായിട്ടുണ്ടോ എന്നതായിരുന്നു പ്രധാനമായും ഉയർത്തിയ ചോദ്യം.
യുനാൻ പ്രവിശ്യയിലെ ഹോഴ്സ്ഷൂ വവ്വാലിൽ നിന്ന് കണ്ടെത്തിയ, കൊറോണ വൈറസിന്റെ ബീറ്റ വകഭേദത്തോട് സാദൃശ്യമുള്ള, SARS-CoV2 സമാനവൈറസിന്റെ ഉറവിടത്തിന് 2012 ൽ മോജിയാങ് ഖനിത്തൊഴിലാളികളിൽ രോഗത്തിന് കാരണമായ വൈറസുമായുള്ള ബന്ധത്തെ സംബന്ധിച്ചായിരുന്നു പിന്നീട് ചോദിച്ചത്.
കോവിഡ് വൈറസ് സാധാരണമായി ഉണ്ടായതാണെന്ന തരത്തിലുള്ള പഠനങ്ങൾ പുറത്തുവരികയും. ഇതിന്റെ അടിസ്ഥാനമായി ലാൻസെറ്റ് ജേണലിൽ 2020 ഫെബ്രുവരിയിൽ ഒരു ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാൽ ഈ ലേഖനത്തെ സംബന്ധിച്ച് ഡോക്ടർ മൊനാലി സംശയം പ്രകടിപ്പിച്ചു.
ചൈനീസ് ശാസ്ത്രജ്ഞരെ വിശ്വസിക്കാനും പിന്തുണയ്ക്കാനും നമ്മെ പ്രേരിപ്പിക്കുന്നതാണ് ലാൻസെറ്റ് റിപ്പോർട്ടെന്നും എന്നാൽ മതിയായ തെളിവുകൾ അതിലുൾപ്പെടുത്തിയിട്ടില്ലെന്നും ഡോക്ടർ മൊനാലി പറയുന്നു. നേച്ചർ മെഡിസിനിൽ പ്രസിദ്ധീകരിച്ച സമാന ലേഖനവും വൈറസ് സ്വയം ആവിർഭവിച്ചതാണെന്ന് വ്യക്തമാക്കുന്നു ണ്ടെങ്കിലും അതിൽ ഉൾപ്പെടുത്തിയിരിക്കുന്ന വാദങ്ങൾ വിശ്വസനീയമല്ലെന്നും അവർ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha