ചൈനയിൽ നിന്നും വീണ്ടും ചങ്കിടിപ്പിക്കുന്ന വാർത്ത! വിവരം പുറത്ത് വിട്ട് ചൈനീസ് ശാസ്ത്രജ്ഞര്‍... നെഞ്ചത്ത് കൈവച്ച് ലോകം...
ചൈന എന്ന് കേൾക്കുമ്പോഴേ മനസ്സിൽ ഓടിയെത്തുന്നത് കൊറോണ എന്ന വില്ലൻ വൈറസാണ്, എന്നാൽ ഇപ്പോൾ ഏറ്റവും ഒടുവിലായി പുറത്ത് വരുന്ന വാർത്തകൾ ഏറെ ഞെട്ടിക്കുന്നതാണ്.
ലോകവ്യാപകമായി കൊവിഡ് മഹമാരി സംഹാര താണ്ഡവം ആടിക്കോണ്ടിരിക്കുന്ന സാഹചര്യത്തിൽ പുതിയ തരം കൊറോണ വൈറസുകളെ ചൈനീസ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയതായിട്ടുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
കൊവിഡിനു കാരണമായ കൊറോണ വൈറസുകളുമായ സാമ്യമുള്ള വൈറസുകളുള്‍പ്പെടെയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. വവ്വാലുകളില്‍ നിന്നാണ് പുതിയ കൊറോണ വൈറസുകളെ കണ്ടെത്തിയിട്ടുള്ളത്.
ഷാന്‍ഡോങ് യൂണിവേഴ്‌സിറ്റിയിലെ ചൈനീസ് ശാസ്ത്രജ്ഞരാണ് വൈറസുകളെ കുറിച്ചുള്ള ഈ പഠനം സംഘടിപ്പിച്ചത്. വ്യത്യസ്ത വവ്വാലുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ നിന്നായി 24 കൊറോണ വൈറസുകളാണ് കണ്ടെത്തിയത്.
വിവിധ തരത്തിലുള്ള കൊറോണ വൈറസുകളില്‍ ഇതിലുണ്ട്. കൊവിഡിന് കാരണമായ സാര്‍സ് കൊവിഡ്-2 വിന് സമാനമായ നാല് വൈറസ് സാമ്പിളുകളും കണ്ടെത്തിയിട്ടുണ്ട്. ജനിതക ഘടനയില്‍ ചെറിയ വ്യത്യാസം മാത്രമാണ് ഇവയ്ക്ക് സാര്‍സ് കൊവിഡ്-2 വൈറസില്‍ നിന്നുമുള്ളത്.
കൊവിഡ് വൈറസ് ഉത്ഭവിച്ചത് ചൈനയിലെ ലബോറട്ടറിയില്‍ നിന്നോ മൃഗങ്ങളില്‍ നിന്നോ എന്നത് കണ്ടെത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
90 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ബൈഡന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ലബോറട്ടറിയില്‍ നിന്നാണോ കൊറോണ വൈറസിന്റെ ഉത്ഭവമെന്നാണ് അന്വേഷിക്കേണ്ടത്.
നേരത്തെ ലോകാരോഗ്യ സംഘടനയും ഈ ലാബ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. 2019നും 2020 നും ഇടയ്ക്ക് വനമേഖലകളില്‍ നിന്നും പിടിച്ച വവ്വാലുകളിലെ സാമ്പിളുകളിലാണ് പരിശോധന നടത്തിയത്. കൊവിഡിന്റെ ഉത്ഭവം എവിടെ നിന്നാണെന്ന് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആഗോള തലത്തില്‍ ആവശ്യം ശക്തമായിരിക്കെയാണ് പുതിയ കണ്ടു പിടുത്തം.
ചൈനയിലെ വുഹാന്‍ ലാബില്‍ നിന്ന് കൊറോണ വൈറസ് ചോര്‍ന്നതാണെന്ന വാദവും ദിനംപ്രതി ശക്തമാവുകയാണ്. എന്നാല്‍ ഈ വാദത്തെ ലോകാരോഗ്യ സംഘചടന ഇതുവരെ അംഗീകരിച്ചിട്ടില്ല.
ചൈനയും ഈ വാദത്തെ ശക്തമായി എതിര്‍ത്തു.എന്നാല്‍ കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത രാജ്യമെന്ന നിലയില്‍ കൊവിഡിന്റെ ഉത്ഭവം സംബന്ധിച്ചുള്ള അന്താരാഷ്ട്ര പഠനങ്ങളോട് ചൈന പൂര്‍ണമായും സഹകരിക്കാത്തത് വിമര്‍ശനത്തിനിടയാക്കുന്നുണ്ട്.
ചൈനീസ് സര്‍ക്കാര്‍ പുലര്‍ത്തുന്ന അതീവ രഹസ്യ സ്വഭാവമാണ് ആഗോള തലത്തില്‍ സംശയങ്ങള്‍ ബലപ്പെടാന്‍ കാരണമാവുന്നത്. കൊവിഡ് വ്യാപനം രാജ്യത്ത് തുടങ്ങിയതു മുതല്‍ രാജ്യത്തെ സ്ഥിതി പുറം ലോകമറിയാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു.
ചൈനയിലെ കൊവിഡ് സാഹചര്യത്തെപറ്റി സംസാരിക്കുന്നു വ്‌ലോഗര്‍മാരെ വിലക്കി. കൊവിഡിന്റെ ആദ്യ സൂചന നല്‍കി എന്ന് പറയപ്പെടുന്ന ഡോക്ടര്‍ക്ക് നേരെ പൊലീസ് ഭീഷണിയുണ്ടായി. രാജ്യത്തെ കൊവിഡ് കൊവിഡ് മരണം, ആകെ രോഗ വ്യാപനം എന്നിവ സംബന്ധിച്ച് പുറത്തു വന്ന കണക്കുകള്‍ ഒട്ടും സുതാര്യമല്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
https://www.facebook.com/Malayalivartha