ഇന്ത്യയുള്‍പ്പടെ 26 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്ക്; അപ്രതീക്ഷിത നീക്കത്തിലേക്ക് പാകിസ്ഥാൻ, കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കി
ഇന്ത്യയുള്‍പ്പടെ 26 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്ര നിരോധനവുമായി പാകിസ്താന് ഉത്തരവ് പുറപ്പെടുവിച്ചു. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം കര്ശനമാക്കിയിരിക്കുന്നത്. പാകിസ്താനിലെ നാഷണല്‍ കമാന്‍ഡ് ആന്‍ഡ് ഓപ്പറേഷന്‍ സെന്‍റര്‍ 26 രാജ്യങ്ങളേയും സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യാത്ര നിരോധനമുള്ള രാജ്യങ്ങളെയാണ് പാകിസ്താന് സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുക.
അതോടൊപ്പം തന്നെ എ കാറ്റഗറിയിലുള്ള രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് കോവിഡ് പരിശോധന നടത്താതെ പാകിസ്താനില്‍ പ്രവേശിക്കാവുന്നതാണ്. ബി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളിലെ പൗരന്‍മാര്‍ 72 മണിക്കൂര്‍ മുമ്പുള്ള ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തിയിരിക്കണം. സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളിലെ പൗരന്‍മാര്‍ രാജ്യത്ത് പ്രവേശിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയെ കൂടാതെ ഇറാന്‍, ബംഗ്ലാദേശ് , ഭൂട്ടാന്‍, ഇന്തോനേഷ്യ, ഇറാഖ്, മാലിദ്വീപ്, നേപ്പാള്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ്, അര്‍ജന്‍റീന, ബ്രസീല്‍, മെക്സികോ, ദക്ഷിണാഫ്രിക്ക, ടുണിഷ്യ, ബൊളീവിയ, ചിലി, കൊളംബിയ, കോസ്റ്റാറിക്ക, ഇക്വേഡോര്‍, നാംബിയ, പാരാഗ്വേ, പെറു, ട്രിനിനാഡ് ആന്‍ഡ് ടുബാഗോ, ഉറുഗ്വേ എന്നീ രാജ്യങ്ങളും സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്നു.
അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് തന്നെ. ഏപ്രില്‍ രണ്ടിന് ശേഷമുള്ള ഏറ്റവും കുറവ് പ്രതിദിന കേസുകളാണിത് എന്നാണ് ലഭ്യമാകുന്ന വിവരം. 24 മണിക്കൂറിനിടെ കോവിഡ് മൂലം 3303 മരണം സ്ഥിരീകരിക്കുകയും ചെയ്തു. 1,32,062 പേര്‍ രോഗമുക്തി നേടി. 4.25 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 2,94,39,99 ആയി ഉയർന്നു. ആകെ മരണം 3,70384. ആകെ രോഗമുക്തരുടെ എണ്ണം 2,80,43,446.നിലവില്‍ 10,26,159 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 25,31,95,048 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha