9/11 ആക്രമണം ഇനിയുമുണ്ടാകും! മുന്നറിയിപ്പുമീയി MI5 ചീഫ്... പദ്ധതിയിട്ടത് 31 തവണ... അൽഖ്വയിദയ്ക്ക് പൂട്ടിടുമോ?

വേൾഡ് ട്രേഡ് സെന്റർ തകർന്നിട്ട് ഇന്നേക്ക് ഇരുപത് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. അഫ്ഗാനിസ്ഥാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കുകയും താലിബാൻ അധികാരത്തിൽ തിരിച്ചെത്തുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് അമേരിക്ക 9/11 ആക്രമണത്തിന്റെ 20 -ാം വാർഷികം ആചരിക്കുന്നത്.
19 അൽ-ക്വയ്ദ ഭീകരർ ചേർന്ന് നടത്തിയ ഭീകരാക്രമണം അമേരിക്കയുടെ സാംസ്കാരിക സാമ്പത്തിക രാഷ്ട്രീയ ഹൃദയങ്ങളിലേക്കാണ് ഇടിച്ചു കയറിയത്. ലോകത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ച ഹൃദയം നുറുങ്ങുന്ന മൂന്ന് ആക്രമണങ്ങളാണ് 2001 സെപ്റ്റംബർ 11ന് അമേരിക്കയിൽ അരങ്ങേറിയത്. ഇന്നും ഏറെ വേദനയോടെയും ഞെട്ടലോടെയും മാത്രമാണ് അമേരിക്ക് ഈ കറുത്ത ദിനത്തെ അനുസ്മരിക്കാറുള്ളൂ....
ഇപ്പോൾ അഫ്ഗാനിൽ താലിബാൻ നരനായാട്ട് ആരംഭിച്ചപ്പോൾ ലോകം മുഴുവൻ ഭയക്കുന്നത് ഇനിയും ഇത്തരത്തിൽ ആക്രമണങ്ങളുമായി ഭീകരർ തല പൊക്കുമോ എന്നതും അതിന് വെള്ളവും വളവും അഫ്ഗാന്റെ മണ്ണ് നൽകുമോ എന്നതൊക്കെയാണ്. എന്നാൽ അത് സംഭവിക്കും എന്ന മുന്നറിയിപ്പ് ബ്രിട്ടൻ തന്നു കഴിഞ്ഞു. സമാധാനിക്കാൻ വരട്ടെ, നല്ല നാളുകളല്ല ഇനി വരാനരിക്കുന്നത് എന്നതിന്റെ ഒരു സൂചനയാകാം ഇതെന്നും ബ്രിട്ടന്റെ രഹസ്യാന്വേഷണ ഏജൻസി വ്യക്തമാക്കുന്നുണ്ട്.
ഇസ്ലാമിക തീവ്രവാദികൾ താലിബാന്റെ വിജയം ലോകമെമ്പാടും ആഘോഷമാക്കുമ്പോൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയായ MI5 രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ നാല് വർഷങ്ങളിൽ ബ്രിട്ടനെ ആക്രമിക്കാൻ തീവ്രാവാദികൾ പദ്ധതിയിട്ടത് 31 തവണയെന്നാണ് രഹസ്യാന്വേഷണ ഏജൻസി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. അതിൽ 2017 മുതൽ 27 ആക്രമണങ്ങളാണ് പരാജയപ്പെട്ടതായി ഒക്ടോബറിൽ ഡയറക്ടർ ജനറൽ കെൻ മക്കല്ലം വെളിപ്പെടുത്തിയത്.
അവ വലിയ തോതിൽ ഇസ്ലാമിക തീവ്രവാദ ഗൂഢാലോചനകളാണെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാൻ താലിബാനിലേക്ക് വീണത് യുകെയിൽ ഭീകരരെ ധൈര്യപ്പെടുത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തീവ്രവാദ ഭീഷണി ഒറ്റ രാത്രി കൊണ്ട് മാറുകയില്ല, പക്ഷേ തീവ്രവാദികൾക്ക് "ധൈര്യം വർദ്ധിപ്പിക്കും." "യുകെക്ക് തീവ്രവാദ ഭീഷണി എന്നത്, ഒരു യഥാർത്ഥമായി നിലനിൽക്കുന്ന കാര്യമാണെന്ന് പറയുന്നതിൽ തനിക്ക് ഖേദമുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. MI5 അവ സംഭവിക്കുന്നത് തടയാൻ കഴിയുന്നത്ര കഠിനാധ്വാനം ചെയ്യുന്നു, പക്ഷേ "ഞങ്ങളുടെ ഭീതിക്ക്, അത് എല്ലാവരിലും സാധ്യമാകില്ലെന്ന് ഞങ്ങൾക്കറിയാം".
MI5 കഴിഞ്ഞ 20 വർഷത്തിനിടയിൽ ആയിരക്കണക്കിന് ജീവൻ രക്ഷിച്ചുവെന്നും എന്നാൽ അത് എല്ലായ്പ്പോഴും വിജയിക്കാനാകില്ലെന്നും സുരക്ഷാ സേവന മേധാവി കൂട്ടിച്ചേർത്തിട്ടുണ്ട്. ഇത് ബ്രിട്ടനു പുറത്തും സംഭവിക്കാൻ സാധ്യതയുണ്ട് എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
ഈ പദ്ധതികളെല്ലാം തന്നെ തകർക്കാൻ കഴിഞ്ഞെന്നു MI5 വക്താക്കൾ പറയുന്നുണ്ട്. ഇതിൽ ഏറ്റവും ഭയക്കേണ്ട കാര്യം ആറ് പദ്ധതികൾ നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നത് കൊവിഡ് പ്രതിസന്ധി ഘട്ടത്തിലായിരുന്നു എന്നതാണ്. എന്നാൽ, ശാശ്വതമായി തീവ്രവാദി ഗ്രൂപ്പുകളെ ഇല്ലാതെയാക്കാൻ കഴിഞ്ഞിട്ടില്ലെന്നും അവർ വീണ്ടും ഒത്തുചേരാൻ ഇടയുണ്ടെന്നും MI5 മേധാവിയായ കെൻ മെക്കലം മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
"അഫ്ഗാനിസ്ഥാനിലെ സംഭവങ്ങൾ ആ തീവ്രവാദികളിൽ ചിലരെ ഹൃദയംഗമമാക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്യുമെന്നതിൽ സംശയമില്ല, അതിനാൽ അത്തരം അപകട സാധ്യതകളെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക എന്നതാണ് എന്റെ സംഘടന മറ്റ് ഭീഷണികൾക്കൊപ്പം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്," എന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ ആധുനികമായ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കാനായിരിക്കും ഇനി അവർ ശ്രമിക്കുന്നത്. ഏതു നിമിഷവും ബ്രിട്ടന് നേരെ അമേരിക്കയിൽ നടന്ന 9/11 ആക്രമണത്തിന് സമാനമായ രീതിയിലൊരു ആക്രമണം പ്രതീക്ഷിക്കാമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.
അഫ്ഗാനിൽ താലിബാന്റെ തിരിച്ചു വരവ് തീവ്രവാദികൾക്ക് പുതിയൊരു ഊർജ്ജം പകർന്നിട്ടുണ്ട്. പോലീസ് തകർത്ത ഭീകരാക്രമണ പദ്ധതികളിൽ രണ്ടെണ്ണം നടന്നത് കഴിഞ്ഞ രണ്ട് ആഴ്ച്ചകളിലായിട്ടായിരുന്നു എന്നത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ അൽ-ക്വയ്ദ പോലുള്ള തീവ്രവാദ ഗ്രൂപ്പുകൾ നയിക്കുന്ന വലിയ പ്ലോട്ടുകൾ വർദ്ധിക്കുന്നതിനുള്ള അപകടസാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. താലിബാനിലേക്ക് വീണതിനു ശേഷം ബ്രിട്ടനിൽ ഹെറോയിൻ നിറയുന്ന കാഴ്ച കാണാൻ സാധിക്കും എന്നാണ് പോലീസ് ഭയപ്പെടുന്നത്. അതുകൊണ്ട് തന്നെ അതീവ ജാഗ്രതയോടെയാണ് ഇപ്പോൾ രാജ്യം സഞ്ചരിക്കുന്നത്. ഇന്ത്യയെ പോലുള്ള മറ്റ് രാജ്യങ്ങളും ഇത്തരം ആക്രമണ ഭീഷണി നേരിടുമോ എന്ന സംശയം നിലനിൽക്കുന്നത്.
https://www.facebook.com/Malayalivartha






















