അഫ്-പാക് യൂണിയന്‍ ഉടൻ പ്രതീക്ഷിക്കാം! കശ്മീരിൽ കരുക്കൾ നീക്കി ചൈനയും... മുന്നറിയിപ്പുമായി വിദഗ്ധർ... ഉടനെ അത് പ്രതീക്ഷിക്കാം...

ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളെയും പോലെ കാത്തിരുന്ന് കാണുക എന്ന നയമാണ് ഇന്ത്യയും അഫ്ഗാൻ വിഷയത്തിൽ പിന്തുടരുന്നത്. എന്നാൽ നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ അഫ്ഗാനിലെ സ്ഥിതിഗതികൾ സംബന്ധിച്ച് ഏറെ ജാഗ്രതയോടെ നീങ്ങണം എന്ന പാഠമാണ് നമുക്ക് നൽകുന്നത്.
താലിബാൻ, പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനകൾ എന്നിവയിൽ നിന്നും ഉണ്ടായേക്കാവുന്ന ഭീഷണികൾ കണക്കിലെടുത്ത് ആഭ്യന്തര സുരക്ഷയുടെ സാഹചര്യം പ്രധാനമായും ഇന്ത്യ കഴിഞ്ഞ മൂന്ന് ആഴ്ചയായി വിവിധ ചർച്ചകളിലൂടെ ഉന്നയിക്കുന്നതാണ്. ഇതിനിടക്കാണ് മുൻകരുതൽ ആവശ്യമാണെന്ന് വിദേശകാര്യ വിദഗ്ധനായ ടി.പി. ശ്രീനിവാസന്‍ പറയുന്നത്.
പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ കൈകോര്‍ക്കുന്ന ഒരു അഫ്-പാക് യൂണിയന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അത് ഇന്ത്യയ്ക്ക് ഭീഷണിയാണെന്നും ടി.പി. ശ്രീനിവാസന്‍ വ്യക്തമാക്കി. ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നയതന്ത്ര വിദഗ്ധന്‍ ടി.പി. ശ്രീനിവാസൻ ഈ വിലയിരുത്തല്‍ നടത്തിയത്. പാകിസ്ഥാനിലെ താലിബാന്റെയും ഭീകര സംഘടനകളുടെയും സംയുക്ത സഖ്യത്തിൽ നിന്നുള്ള ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ഭീഷണിയും ചർച്ച ചെയ്യപ്പെട്ടു.
അഫ്പാക് യൂണിയന്‍ ഉണ്ടായാല്‍ പാകിസ്ഥാനേക്കാള്‍ വലിയൊരു ശത്രു ഇന്ത്യയുടെ അയല്‍പക്കത്ത് ഉണ്ടാകാന്‍ സാധ്യതയുണ്ട്. പാകിസ്ഥാന്‍ തീര്‍ച്ചയായും കശ്മീര്‍ പിടിച്ചടക്കുക എന്നുള്ളതാണ് ലക്ഷ്യം. ചൈനയുടെ പിന്തുണയും പാകിസ്ഥാനുണ്ടാകും. ചൈനയ്ക്ക് വ്യാപാരം സംബന്ധിച്ച് മാത്രമല്ല അഫ്ഗാനില്‍ ഉള്ള താല്‍പര്യം.
പാകിസ്ഥാന്‍ ചൈനയുടെ ഉള്ളംകൈയിലായതിനാല്‍ ചൈനയ്ക്ക് ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടേണ്ട കാര്യമില്ല. അവര്‍ക്ക് ആവശ്യമായത് പാകിസ്ഥാന്‍ വഴി അഫ്ഗാനിസ്ഥാനെക്കൊണ്ട് സാധിപ്പിച്ചെടുക്കാം.എന്തായാലും ഇന്ത്യയ്ക്ക് ഭീഷണിയായി ഒരു പാകിസ്ഥാന്‍-ചൈന-താലിബാന്‍ എന്ന അച്ചുതണ്ട് രൂപപ്പെടും എന്നും ശ്രീനിവാസന്‍ ചൂണ്ടിക്കാട്ടുന്നു.
ഇങ്ങോട്ടൊരു ആക്രമണമുണ്ടാകാതെ ഇന്ത്യ ഒരിക്കലും നേരിട്ട് അങ്ങോട്ട് ആക്രമിക്കാന്‍ പോകില്ല. സമാധാനം മാത്രമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. പക്ഷെ ഇങ്ങോട്ട് പ്രകോപനപരമായ നടപടിയുണ്ടായാല്‍ ഇന്ത്യയ്ക്ക് പ്രതിരോധിക്കാതെ മറ്റ് മാര്‍ഗ്ഗമില്ല. ഇപ്പോഴേ ഇന്ത്യ പ്രതിരോധത്തില്‍ ശ്രദ്ധ ഊന്നിത്തുടങ്ങിയിട്ടുണ്ട്.
ഇന്റലിജൻസ് റിപ്പോർട്ടുകൾ പ്രകാരം ആധുനിക ആയുധങ്ങളുമായി പാക് അധീന കാശ്മീരിലെത്തുന്ന ഭീകരരെ കാശ്മീരിലേക്ക് നുഴഞ്ഞുകയറാൻ പാകിസ്ഥാൻ സഹായിക്കുന്നുണ്ട്. അടുത്തിടെ, പാകിസ്ഥാനിൽ നിന്നുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങൾ സുരക്ഷാ ഏജൻസികളുടെ ഉയർന്ന ജാഗ്രത കാരണം പരാജയപ്പെട്ടിരുന്നു.
പാക് രഹസ്യാന്വേഷണ ഏജൻസികളുടെയും സൈന്യത്തിന്റെയും അഫ്ഗാനിസ്ഥാനിലെ അമിത ഇടപെടലുകളെക്കുറിച്ചും വളരെ ജാഗ്രതയോടെ മുന്നോട്ട് നീങ്ങുകയാണ് രാജ്യവും.
https://www.facebook.com/Malayalivartha






















