മാസ്‌കുകളില്ലാതെ ജനം സ്വതന്ത്രമായി ഇടപെഴകല്‍ തുടങ്ങി; താനും ദിവസങ്ങളിലായി ആശുപത്രികളില്‍ കോവിഡ് അഡ്മിഷന്‍ ഉയരുന്നു, ഈ സ്ഥിതി തുടര്‍ന്നാല്‍ രാജ്യം വീണ്ടും മാസ്‌കിനുള്ളിലേയ്ക്ക്, വീണ്ടും കോവിഡ് വ്യാപിക്കാന്‍ ഉണ്ടായ കാരണം കണ്ടെത്തി ബ്രിട്ടന്‍

ബ്രിട്ടനിൽ കൊറോണാവൈറസ് വ്യാപനം തടയാനാവാതെ പോകുന്നതിനു പ്രധാന കാരണം കണ്ടെത്തി അധികൃതർ. ഇളവുകൾ നൽകിയതോടെ സാമൂഹ്യ അകലം പാലിക്കാതെ ജനം കൂട്ടം കൂടുന്നതാണെന്ന് പഠന റിപ്പോര്‍ട്ട് പുറത്ത്. മാസ്‌കുകളില്ലാതെ ജനം സ്വതന്ത്രമായി ഇടപെഴകല്‍ തുടങ്ങിയതോടെ കേസുകളുടെ എണ്ണവും കൂടിയിട്ടുണ്ട്. ഏതാനും ദിവസങ്ങളിലായി ആശുപത്രികളില്‍ കോവിഡ് അഡ്മിഷന്‍ ഉയരുകയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ രാജ്യം വീണ്ടും മാസ്‌കിനുള്ളിലേയ്ക്ക് ആവുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
അതോടൊപ്പം തന്നെ അടുത്ത ആഴ്ച പ്രധാനമന്ത്രി കോവിഡ് വിന്റര്‍ പദ്ധതി പ്രഖ്യാപിക്കാന്‍ ഇരിക്കവെയാണ് മാസ്‌ക് ചിന്തകള്‍ പുറത്തുവരുന്നത്. വിന്ററില്‍ കൊറോണാവൈറസ് ബൂസ്റ്റര്‍ ഡോസ് ഇറക്കി സമ്മര്‍ദം കുറയ്ക്കാമെന്നാണ് സര്‍ക്കാരിന്റെ ഏക പ്രതീക്ഷ. വിന്ററില്‍ മറ്റൊരു ലോക്ക്ഡൗണ്‍ സംജാതമാകുന്നത് ഒഴിവാക്കുകയാണ് ബോറിസിന്റെ പ്രധാന ലക്ഷ്യം.
അതേസമയം 37,622 കോവിഡ് കേസുകളും, 147 മരണങ്ങളുമാണ് ഒടുവിലായി രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ആശുപത്രികളില്‍ വൈറസ് ബാധിച്ച് 8098 രോഗികള്‍ ചികിത്സയിലുണ്ട്. കേസുകള്‍ വീണ്ടും ഉയര്‍ന്നാല്‍ മാസ്‌ക് നിര്‍ബന്ധമാക്കാതെ തരമില്ല എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















