അഫ്ഗാനിസ്ഥാനിലെ വനിതാകാര്യ മന്ത്രാലയത്തിൽ പ്രവേശിക്കുന്നതിൽ വനിതാ ജീവനക്കാർക്കു വിലക്കേർപ്പെടുത്തി താലിബാൻ ; ജീവനക്കാരിയുടെ വെളിപ്പെടുത്തലിൽ പകച്ച് ലോകം
വനിതകളോട് കൊടും ക്രൂരതയുമായി താലിബാൻ.... താലിബാന് ഒരു മാറ്റവും വന്നിട്ടില്ല എന്ന് തെളിയിക്കുന്ന തരത്തിലുള്ള നീക്കങ്ങൾ ശക്തമായി കൊണ്ടിരിക്കുന്നു..... സ്ത്രീകളെ തളച്ചിടുക എന്ന ആ പ്രവണത തുടരുകയാണ് താലിബാൻ....
അഫ്ഗാനിസ്ഥാനിലെ വനിതാകാര്യ മന്ത്രാലയത്തിൽ പ്രവേശിക്കുന്നതിൽ വനിതാ ജീവനക്കാർക്കു വിലക്കേർപ്പെടുത്തിയതോടെ താലിബാനെ പുരോഗമനം എത്രത്തോളം എത്തിയിട്ടുണ്ട് മനസ്സിലാക്കാം.
പുരുഷന്മാരെ മാത്രമാണ് ഇവിടേക്കു പ്രവേശിപ്പിക്കുന്നതെന്നു വകുപ്പിലെ ഒരു ഉദ്യോഗസ്ഥ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയിരിക്കുകയാണ്. നാലു വനിതകളെയും കെട്ടിടത്തിനുള്ളിലേക്കു പ്രവേശിക്കാൻ അനുവദിച്ചില്ലെന്നാണ് ജീവനക്കാരിയുടെ വെളിപ്പെടുത്തൽ . സംഭവത്തിൽ പ്രതിഷേധിച്ചു മന്ത്രാലയത്തിനു സമീപം പ്രതിഷേധ പ്രകടനം നടത്താനാണു വനിത ഉദ്യോഗസ്ഥർ തീരുമാനിച്ചിരിക്കുന്നത് .
20 വർഷത്തിനു ശേഷം താലബാൻ വീണ്ടും അധികാരത്തിലെത്തുമ്പോൾ സ്ത്രീകൾ ഏറ്റവും കൂടുതൽ ഭയപ്പെടേണ്ടി വരുമോ എന്ന ആശങ്കകൾ തുടക്ക സമയത്ത് ഉണ്ടായിരുന്നു. എന്നാൽ ഈ ഒരു കാലഘട്ടത്തിൽ അങ്ങനെയൊരു മനോഭാവം താലിബാൻകാർ പുലർത്തുവോ എന്നതും ആശങ്ക തന്നെയായിരുന്നു.
എന്നാൽ ആ താലിബാന് യാതൊരു മാറ്റവും ഇല്ല എന്ന് തെളിയിക്കുന്ന തന്നെയാണ് പുതിയ മനോഭാവവും വെളിപ്പെടുത്തലുകളും. താലിബാനു കീഴിൽ ദുർഘടമായ ഭാവിയാകും സ്ത്രീകൾക്ക് ഉണ്ടാവുകയെന്നാണു വിദഗ്ധരും ചൂണ്ടിക്കാട്ടിയത് അക്ഷരാർത്ഥത്തിിൽ സത്യം ആവുകയാണ് .
അഫ്ഗാനിൽ താലിബാൻ ഭരണമേറ്റെടുത്ത 1996–2001 കാലഘട്ടത്തിൽ സ്ത്രീകളുടെ അവകാശങ്ങളെല്ലാം നിഷേധിക്കുന്ന സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. വിദ്യാഭ്യാസവും തൊഴിലും കിട്ടിയിരുന്നില്ല. പക്ഷേ അതിൽ നിന്ന് വ്യത്യസ്തമായി ഇപ്പോഴത്തെ സ്ത്രീകൾക്ക് വിദ്യാഭ്യാസ അനുമതി നൽകുന്നുണ്ട്.
ആൺകുട്ടികളെയും പെൺകുട്ടികളെയും കർട്ടനിട്ടു മറച്ചാണ് ഇരുത്തിയിരിക്കുന്നത്. മാത്രമല്ല പെൺകുട്ടികൾ ശരീരം മുഴുവൻ മൂടുന്ന രീതിയിൽ വസ്ത്രം ധരിക്കണമെന്നും നിബന്ധന കർശനമാക്കിയിട്ടുണ്ട്. മാത്രമല്ല സ്ത്രീകൾക്ക് വീടാണ് സുരക്ഷിത ഇടമെന്ന് പ്രഖ്യാപിച്ച താലിബാൻ അവരെ മിക്ക ജോലിസ്ഥലങ്ങളിൽനിന്നും തിരികെ അയച്ചു .
അതേസമയംഅഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്കെതിരെയും ഇമ്രാൻ ഖാൻ പ്രതികരിക്കുകയുണ്ടായി. അവരുടെ അവകാശങ്ങൾ പുറത്തുനിന്നുള്ളവർ നേടിക്കൊടുക്കുമെന്നു കരുതുന്നത് തെറ്റാണ്. അഫ്ഗാൻ സ്ത്രീകൾ ശക്തരാണ്. അവർക്ക് സമയം നൽകുക. അവർ അവരുടെ അവകാശങ്ങൾ നേടിയെടുക്കും. ഒരു സമൂഹത്തിലെ സ്ത്രീകൾക്ക് അവരുടെ ജീവിതസാധ്യതകൾ നിറവേറ്റാനുള്ള കഴിവ് ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha