ഇന്ത്യയ്ക്ക് മുന്നിൽ മുട്ടുമടക്കി , കൊവാക്‌സിന് ബ്രിട്ടന്റെ അംഗീകാരം, വാക്‌സീനെടുത്തവര്‍ക്ക് പ്രവേശനം

ഇന്ത്യയ്ക്ക് മുന്നിൽ മുട്ടുമടക്കിയിരിക്കുകയാണ് ബ്രിട്ടൻ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിന് ബ്രിട്ടൻ അംഗീകാരം നൽകിയിരിക്കുകയാണ്. മാസങ്ങൾ നീണ്ട ആശങ്കകൾക്ക് ഒടുവിലാണ് ഇന്ത്യൻ വാക്സിനായ കൊവാക്സിന് യുകെ അംഗീകാരം നൽകിയിരിക്കുന്നത്. വാക്‌സീനെടുത്തവര്‍ക്ക് ഈ മാസം 22 മുതല്‍ പ്രവേശനം അനുവദിച്ചു.
ഇവര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കിയെന്നും ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണര്‍ അലക്‌സ് എല്ലിസ് അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൊവാക്സിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയതിന് പിന്നാലെയാണ് യുകെ സർക്കാരിൻ്റെ അനുമതിയുണ്ടായത്.
അടുത്തിടെ ഒമാനും ഓസ്ട്രേലിയയും വാക്സിന് അംഗീകാരം നൽകിയിരുന്നു.ഡെല്‍റ്റ വകഭേദത്തിനെതിരെ കൊവാക്‌സിന്‍ 70% ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. കോവിഷീല്‍ഡ് കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും അധികം പേര്‍ സ്വീകരിച്ചത് കൊവാക്‌സിനാണ്. അനുകൂല തീരുമാനം ഉണ്ടായതോടെ കൊവിഡിൻ്റെ പശ്ചാത്തലത്തിൽ യുകെയിൽ പ്രവേശിക്കാനുള്ള ഇന്ത്യക്കാരുചെ കടമ്പകൾ കുറഞ്ഞു. നവംബര്‍ 22 പുലര്‍ച്ചെ നാല് മണി മുതല്‍ തീരുമാനം നിലവില്‍ വരും. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ആശ്വാസമാകുന്നതാണ് ഈ തീരുമാനം. ഇതോടെ ഇന്ത്യയിൽ നിന്നുള്ള കൂടുതൽ പേർ യുകെയിൽ എത്തുന്ന സാഹചര്യമുണ്ടാകും.
കൊവാക്സിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയതാണ് കൊവാക്സിന് യുകെ അംഗീകാരം നൽകാൻ യുകെ സർക്കാരിനെ പ്രേരിപ്പിച്ചത്. ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക സംഘമാണ് ഭാരത് ബയോടെക്കിന്റെ കൊവാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയത്.18 വയസിന് മുകളിലുള്ളവര്‍ക്ക് കൊവാക്സിന്‍ ഉപയോഗിക്കാനാണ് അധികൃതർ അനുമതി നൽകിയത്.
ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര ഉപദേശക സമിതിയായ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പാണ് കൊവാക്സിന്റെ എമര്‍ജൻസി യൂസേജ് ലിസ്റ്റിങ് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തത്.
ഏപ്രിൽ 19നാണ് അനുമതിക്കായി ലോകാരോഗ്യ സംഘടനയ്ക്ക് ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചത്. കോവിഷീല്‍ഡ് വാക്‌സീന് നേരത്തെ ബ്രിട്ടന്‍ അംഗീകാരം നല്‍കിയിരുന്നു. ചൈനയുടെ സിനോവാക്, സിനോഫോം വാക്‌സീനുകള്‍ക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. കൊവിഡ് കേസുകൾ ഉയർന്ന തോതിൽ റിപ്പോർട്ട് ചെയ്ത ഇന്ത്യയിൽ കൂടുതൽ പേരിൽ കുത്തിവെച്ച രണ്ടാമത്തെ വാക്സിനാണ് കൊവാക്സിൻ.
https://www.facebook.com/Malayalivartha






















