പർവത സിഹത്തെ നേർക്കുനേർകണ്ട് പകച്ചുപോയി; പാര്‍ക്കിലൂടെ നടക്കുകയായിരുന്ന രണ്ട് കാല്‍നടയാത്രക്കാര്‍ കണ്ടത് പതിയിരുന്നു ഇരപിടിക്കാൻ തയ്യാറായി നിൽക്കുന്ന സിംഹത്തെ! പര്‍വ്വത സിംഹത്തെ നേര്‍ക്കുനേര്‍ കണ്ട വീഡിയോ വൈറൽ

സിംഹത്തെ നേർക്കുനേർ കണ്ടാൽ എന്താകും അവസ്ഥ. തെക്കന്‍ കാലിഫോര്‍ണിയയിലെ വൈറ്റിംഗ് റാഞ്ച് വൈല്‍ഡര്‍നെസ് പാര്‍ക്കിലൂടെ നടക്കുകയായിരുന്ന രണ്ട് കാല്‍നടയാത്രക്കാരാണ് അത്തരത്തിൽ ഒരു കാഴ്ച കണ്ടത്. പര്‍വ്വത സിംഹത്തെ നേര്‍ക്കുനേര്‍ കണ്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഇരുവര്‍ക്കും ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമായിരുന്നു ഇത് എന്നാണ് പറയുന്നത്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ മാര്‍ക്ക് ഗിരാര്‍ഡോയും റേച്ചല്‍ ഡി വ്ലഗ്ട്ടുമാണ് യാത്രയ്ക്കിടെ സിംഹത്തെ നേരില്‍ കണ്ടത്. പേടിച്ചരണ്ടെങ്കിലും അവര്‍ ധൈര്യം കൈവിട്ടിരുന്നില്ല.
അല്പം നേരം നോക്കിയിരുന്നതിനു പിന്നാലെ സിംഹത്തിന് നേരെ ആക്രോശിച്ച് അവര്‍ സിംഹത്തെ തുരത്തി. പതിയിരുന്ന് ഇരപിടിക്കാന്‍ ഒരുങ്ങുന്ന സിംഹത്തിന്റെ വീഡിയോ അവര്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.
അതേസമയം നവംബര്‍ 6 ശനിയാഴ്ച ഗിരാര്‍ഡോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഈ വീഡിയോയില്‍, കൂഗര്‍ എന്ന് അറിയപ്പെടുന്ന പര്‍വ്വത സിംഹം ഒരു കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുന്നത് കാണുവാൻ സാധിക്കും. വീഡിയോ എടുത്ത ആളില്‍ നിന്ന് അഞ്ച് മുതല്‍ 10 അടി വരെ അകലെയാണ് സിംഹം ഇത്തരത്തിൽ പതുങ്ങിയിരിക്കുന്നത്. ക്യാമറ ദൃശ്യങ്ങളില്‍ "ഇവിടെ ഒരു പര്‍വ്വത സിംഹമുണ്ട്" എന്ന് ഗിരാര്‍ഡോ പറയുന്നത് കേള്‍ക്കാൻ സാധിക്കും.
എന്നാൽ ഇവർ പിന്നീട് സിംഹത്തിന് നേരെ ആക്രോശിക്കുന്നതാണ് വീഡിയോയില്‍ കേള്‍ക്കാനാകുന്നത്. ശബ്ദം കേട്ടിട്ടും സിംഹം അനങ്ങാതിരിക്കുന്നത് കണ്ടപ്പോള്‍ ഗിരാര്‍ഡോ കൂടുതല്‍ ഉച്ചത്തില്‍ അലറാന്‍ തുടങ്ങിയിരുന്നു. ഇങ്ങനെ കൂകി വിളിക്കുന്നതിനിടെ ഒപ്പമുള്ള സഹയാത്രികയായ വ്ലഗ്റ്റിനോട് ഗിരാര്‍ഡോ "വെറുതെ ശാന്തമാക്കൂ" എന്ന് പറയുന്നത് കേള്‍ക്കാൻ സാധിക്കും. എന്നാല്‍ "ഇല്ല!" എന്നായിരുന്നു അവർ മറുപടി നൽകിയത്. "അത് പതുക്കെ പിന്മാറിക്കോളും..തിരിഞ്ഞു നടക്കരുത്." എന്നും ഗിരാര്‍ഡോ സഹയാത്രികയ്ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
അതേസമയം അവര്‍ മെല്ലെ നടക്കാന്‍ തിരിഞ്ഞപ്പോള്‍, പര്‍വത സിംഹവും അതേ ദിശയില്‍ തന്നെ അവരെ പിന്തുടരുന്നതും കാണാൻ സാധിക്കും. ഗിറാര്‍ഡോ തന്റെ സഹയാത്രികനോട് പിടിച്ചുനില്‍ക്കാനും സിംഹം പിന്‍വാങ്ങുന്നത് വരെ തിരിഞ്ഞ് നടക്കരുതെന്നും വീണ്ടും പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
രണ്ട് മിനിട്ടോളം ഇതേ നിലയില്‍ തുടര്‍ന്നുവെന്നും ഗിരാര്‍ഡോ തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന്റെ അടിക്കുറിപ്പില്‍ പറയുകയുണ്ടായി. ഇത്തരത്തിൽ നിരവധി വിഡിയോകൾ നാം സാമൂഹ്യമാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട്. എന്നാൽ തന്നെയും ഇവരുടെ ധൈര്യത്തെ പ്രശംസിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്ത് എത്തിയത്.
https://www.facebook.com/Malayalivartha






















