യൂറോപ്പിൽ കോവിഡ് വ്യാപനം വീണ്ടും വർധിക്കുന്നു; നെതര്‍ലന്‍ഡ്‌സില്‍ വീണ്ടും ലോക്ഡൗണ്‍! ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 16,364 പേർക്ക്, ലോകത്തെ പകുതിയിലേറെ കോവിഡ് രോഗികളും യൂറോപ്പിൽ ! ചൈനീസ് തലസ്ഥാനത്ത് മാളുകളും ഹൗസിംഗ് കോമ്പൗണ്ടുകളും അടച്ചു

വീണ്ടും ആശങ്ക ഉണർത്തി യൂറോപ്പിൽ കോവിഡ് രോഗികൾ വർധിക്കുന്നു. അങ്ങനെ കൊവിഡ് രോഗികളുടെ എണ്ണം ഏറിവരുന്ന സാഹചര്യത്തില്‍ നെതര്‍ലന്‍ഡ്‌സില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്നാഴ്ചത്തേക്കാണ് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്തെ 82 ശതമാനം ആളുകളും ഇതിനോടകം തന്നെ വാക്‌സിന്‍ സ്വീകരിച്ചിരുന്നു. ഇന്നലെ മാത്രം 16,364 പേര്‍ക്കാണ് നെതര്‍ലന്‍ഡ്‌സില്‍ രോഗം സ്ഥിരീകരിച്ചത്.
അതോടൊപ്പം തന്നെ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20ന് 12,997 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായിരുന്നു ഇതിനുമുന്‍പത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക് എന്നത്. കൊവിഡ് ഭീതി ഉയരുന്ന സാഹചര്യത്തില്‍ നെതര്‍ലന്‍ഡ്‌സ്-നോര്‍വേ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ കാണികളെ പ്രവേശിപ്പിക്കില്ല എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. നിലവില്‍, ലോകത്തെ പകുതിയിലേറെ കോവിഡ് രോഗികളും യൂറോപ്പിലാണ് ഉള്ളത്. യൂറോപ്പിന് പുറമെ ആസ്‌ട്രേലിയയിലും ചൈനയിലും ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം കോവിഡ് വൈറസ് ചൈനീസ് തലസ്ഥാനത്തിന്റെ മധ്യ ജില്ലകളിലേക്ക് വ്യാപിച്ചതിനാൽ തന്നെ ബീജിംഗ് അധികൃതർ മാളും നിരവധി റെസിഡൻഷ്യൽ കോമ്പൗണ്ടുകളും അടച്ചതായി റിപ്പോർട്ട്. സ്‌നാപ്പ് ലോക്ക്ഡൗണുകൾ, മാസ് ടെസ്റ്റിംഗ്, യാത്രാ നിയന്ത്രണങ്ങൾ എന്നിവയിലൂടെ കൊറോണ വൈറസിന്റെ വ്യാപകമായ വ്യാപനത്തെ ചൈന വലിയ തോതിൽ അധികൃതർ തടഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ മാസത്തിൽ രാജ്യവ്യാപകമായ വർദ്ധനവിന് ശേഷം അധികാരികൾ അതീവ ജാഗ്രതയിലാണ് ഉള്ളത്.
ഇതുകൂടാതെ വടക്കുകിഴക്കൻ പ്രവിശ്യയിൽ അടുത്തിടെ രോഗബാധിതരായ ആളുകളുമായി അടുത്ത ബന്ധമുള്ളവരെല്ലാം കഴിഞ്ഞ ദിവസം രോഗം കണ്ടെത്തിയിരുന്നു. ബെയ്ജിംഗിലെ സെൻട്രൽ ജില്ലകളായ ചായോങ്ങ്, ഹൈഡിയൻ എന്നിവിടങ്ങളിലാണ് ആറ് പുതിയ കേസുകൾ കണ്ടെത്തിയിട്ടുള്ളത്.
തലസ്ഥാനത്തെ സെൻട്രൽ ഡിസ്ട്രിക്റ്റ് കൂടിയായ ഡോങ്‌ചെങ്ങിലെ റാഫിൾസ് സിറ്റി മാൾ ബുധനാഴ്ച വൈകുന്നേരം അടച്ചുപൂട്ടുകയും ചെയ്തിരുന്നു. കോവിഡ് ബാധിച്ച ഒരു വ്യക്തി മാൾ സന്ദർശിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് ബീജിംഗ് മാൾ പൂട്ടിയതെന്ന് യൂത്ത് ഡെയ്‌ലി റിപ്പോർട്ട് ചെയ്തു.
https://www.facebook.com/Malayalivartha






















