കൊവിഡ് 19 ഉറവിടം ഇപ്പോഴും അജ്ഞാതം, ആദ്യ കൊവിഡ് കേസ് പുറത്തുവരുന്നതിന് മുന്‍പ് ചൈനയില്‍ വൈറസ് പടര്‍ന്നിരുന്നു, വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞര്‍

കൊവിഡ് 19 ന്റെ ഉറവിടം ഇപ്പോഴും എന്തെന്ന് അറിയാതെ സംശയത്തിന്റെ നിഴലില്‍ തന്നെ നിലനില്‍ക്കുകയാണ്. അതിനിടയിൽ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. അവർ പറയുന്നതനുസരിച്ച് ആദ്യ കൊവിഡ് കേസ് പുറത്തുവരുന്നതിന് മുന്‍പ് തന്നെ വുഹാനില്‍ രോഗികള്‍ ഉണ്ടായിരുന്നുവെന്നാണ്.
മാര്‍ക്കറ്റുമായി ബന്ധമില്ലാത്ത പുരുഷനായിരുന്നു ആദ്യ രോഗി. എന്നാല്‍ അതിന് മുന്‍പ് വുഹാനിലെ ഇറച്ചിമാര്‍ക്കറ്റില്‍ ജോലിചെയ്യ്തിരുന്ന ഒരു സ്ത്രീയില്‍ രോഗം ഉണ്ടായിരുന്നു എന്ന് വൈറോളജിസ്റ്റ് ഓറോബി മൈക്കള്‍ പറയുന്നു.
അതായത്, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കണക്കിലെ ആദ്യത്തെ രോഗിയെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് ദിവസങ്ങള്‍ മുന്‍പ് തന്നെ രോഗം പടര്‍ന്നിരുന്നു. ആദ്യം പുറത്തുവന്ന രോഗികളുടെ കണക്കും ഇത് ഒരു പകര്‍ച്ചവ്യാധി ആണെന്നുമുള്ള വസ്തുത ചൈന പുറത്തു വിടാന്‍ തയ്യാറായിരുന്നില്ല.
ഓറോബിയുടെ കണ്ടെത്തല്‍ പ്രകാരം ഇത് വുഹാനിലെ ഇറച്ചിമാര്‍ക്കറ്റില്‍ നിന്ന് ആണെന്നുളളതാണ്. ജീവികള്‍ വഴിയായിരിക്കാം ഇത് പടര്‍ന്നത്. എന്നാല്‍ ഇതിന് തെളിവുകള്‍ ലഭിച്ചിട്ടില്ല. ഇതേപ്പറ്റി ചര്‍ച്ചകള്‍ നടന്നുവരുകയാണ് ഇപ്പോഴും.
വുഹാനിലെ ലാബില്‍ നിന്ന് വൈറസുകള്‍ പുറത്ത് വന്നതാവാം എന്ന് ഒരു വാദം നിലനില്‍ക്കുന്നുണ്ട്. മാര്‍ക്കറ്റില്‍ നിന്നല്ല ഇത് ഉത്ഭവിച്ചതെങ്കില്‍ ഉത്ഭവം കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടാണെന്നും ഒറോബി പറയുന്നു.
4
1 വയസുളള പുരുഷന്‍ ആയിരുന്ന രോഗി എന്നുളള കണ്ടുപിടുത്തം ശരിയല്ല എന്നും അതിന് മുന്‍പ് ഡിസംബര്‍ 11 മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന സ്ത്രീയില്‍ ലക്ഷണങ്ങള്‍ കണ്ടെത്തി എന്നും ഓറോബി അവകാശപ്പെടുന്നു. ഡബ്ലിയു എച്ച് ഒ യും ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തം അംഗീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























