അമേരിക്കയില്‍ വീണ്ടും ഭീതിവിതച്ച് കോവിഡ്; കഴിഞ്ഞ ഏഴു ദിവസത്തെ ശരാശരി പ്രതിദിന രോഗബാധിതരുടെ എണ്ണം 95,000, കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 50% വര്‍ധന രോഗികളുടെ എണ്ണത്തില്‍ ഉണ്ടായി, വീണ്ടും കനത്ത ജാഗ്രത

അമേരിക്കയില്‍ ഭീതിവിതച്ച് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ലഭ്യമാകുന്ന കണക്കുകൾ അനുസരിച്ച് കഴിഞ്ഞ ഏഴു ദിവസത്തെ ശരാശരി പ്രതിദിന രോഗബാധിതരുടെ എണ്ണം 95,000 ആണ് എന്നതാണ്. അതായത് കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 50% വര്‍ധനവാണ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. അവധി ആഘോഷിക്കാനായി ജനങ്ങള്‍ നിയന്ത്രണങ്ങളെല്ലാം ലംഘിച്ച് പുറത്തിറങ്ങിയതാണ് സ്ഥിതി രൂക്ഷമാക്കിയതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.
അതോടൊപ്പം തന്നെ കോവിഡ് വ്യാപിച്ചതോടെ പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയയില്‍ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതായി റിപ്പോർട്ട്. അയല്‍രാജ്യമായ ജര്‍മനിയും ഉടന്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. കോവിഡിന്റെ നാലാം തരംഗം വ്യാപിച്ചതോടെ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ജര്‍മന്‍ ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ വ്യക്തമാക്കി. സാമൂഹ്യ സമ്പര്‍ക്കം കുറക്കണമെന്നും വാക്സിനേഷന്‍ സ്വീകരിച്ചതുകൊണ്ട് മാത്രം കോവിഡിനെ തടഞ്ഞുനിര്‍ത്താനാവില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.
അതേസമയം യൂറോപ്പിലാകെ പടരുന്ന കൊവിഡില്‍ വിറച്ച് ഓസ്ട്രിയ. കടുത്ത നിയന്ത്രണങ്ങളിലേക്കാണ് രാജ്യം ഇപ്പോൾ പോകുന്നത്. ബിലാവൽ ഓസ്ട്രിയയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പശ്ചിമ യൂറോപ്പില്‍ ലോക്ഡൗണ്‍ വീണ്ടും കൊണ്ടുവരുന്ന ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് ഓസ്ട്രിയ. കൂടാതെ സമ്പൂര്‍ണ ലോക്ഡൗണാണ് രാജ്യത്ത് പ്രഖ്യാപിച്ചിരിട്ടുള്ളത്. പുതു തരംഗത്തില്‍ പിടിച്ച് നില്‍ക്കാനാവാത്ത അവസ്ഥയിലാണ് ഓസ്ട്രിയയും ജര്‍മനിയുമെല്ലാം. വാക്‌സിനേഷന് മുന്‍ഗണന നല്‍കാനാണ് ഓസ്ട്രിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വരുന്ന ഫെബ്രുവരിയോടെ സമ്പൂര്‍ണ വാക്‌സിനേഷന്‍ എന്ന ലക്ഷ്യം നേടാനാണ് ശ്രമം നടക്കുന്നത്.
കൂടാതെ പ്രതീക്ഷിച്ചതിലും അപ്പുറത്താണ് യൂറോപ്പിലെ കൊവിഡ് കേസുകളും മരണവും ഉള്ളത്. കഴിഞ്ഞ ആഴ്ച്ചത്തെ മാത്രം കണക്കില്‍ പകുതിയില്‍ അധികം ലോകത്തെ മരണവും യൂറോപ്പില്‍ നിന്നാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുകയുണ്ടായി. മഞ്ഞുകാലമായത് കൊണ്ട് തന്നെ അതിവേഗം കൊവിഡ് കേസുകള്‍ കത്തിപ്പടരുകയാണ്.
ഇവിടുത്തെ ജനസംഖ്യയില്‍ മൂന്നില്‍ രണ്ട് ഭാഗം പേരും വാക്‌സിനേഷന്‍ സ്വീകരിച്ചവരാണ്. എന്നാല്‍ പശ്ചിമ യൂറോപ്പിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത് എന്നാണ് സൂചന. ഓസ്ട്രിയയില്‍ പലരും വാക്‌സിനെതിരായി നില്‍ക്കുന്നുണ്ട്. വാക്‌സിനേഷനെ കുറിച്ചുള്ള സംശയങ്ങളും ഭയവും വാക്‌സിന്‍ വിരുദ്ധതയും ഓസ്ട്രിയയെ പുതിയ തരംഗത്തിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്. ഇതുമൂലം കടുത്ത ജാഗ്രതയാണ് നൽകിവരുന്നത്.
https://www.facebook.com/Malayalivartha
























