എനിക്ക് മൂത്രമൊഴിക്കണം! എന്നാൽ ശുചി മുറിയിലേയ്ക്കു പോകാൻ പറ്റില്ല; പൊതുവേദിയിൽ ആരാധകനെ വേദിയിലേക്കു വിളിച്ചുവരുത്തി മുഖത്ത് മൂത്രമൊഴിച്ച് റോക്ക് ഗായിക, സംഭവം വിവാദമായതോടെ പരസ്യമായി മാപ്പ് പറഞ്ഞ് സോഫിയ യുറിസ്റ്റ
സംഗീത നിശയ്ക്കിടെ പൊതുവേദിയിൽ ആരാധകനെ വിളിച്ചുവരുത്തി മുഖത്ത് മൂത്രമൊഴിച്ച് റോക്ക് ഗായിക. അമേരിക്കൻ പോപ് ഗായിക സോഫിയ യുറിസ്റ്റയാണ് പൊതുവേദിയിൽ വച്ച് ഇത്തരത്തിൽ ഹീനമായ പ്രവൃത്തി കാട്ടിക്കൂട്ടിയത്. റോക്ക് വിൽ മെറ്റൽ ഫെസ്റ്റിവൽ വേദിയിലാണ് സംഭവം നടന്നത്. തനിക്ക് മൂത്രമൊഴിക്കണമെന്നും എന്നാൽ ശുചി മുറിയിലേയ്ക്കു പോകാൻ പറ്റില്ലെന്നും വേദിയിൽവച്ച് പറയുകയായിരുന്നു സോഫിയ. പിന്നെ വേദിയിൽ വച്ച് തന്നെ ഒരു രംഗം സൃഷ്ടിക്കാം എന്നു പറഞ്ഞുകൊണ്ടാണ് ഇത്തരമൊരു പ്രവൃത്തിക്കു തുനിഞ്ഞത്.
ഇതേതുടർന്ന് ഗായികയുടെ ആവശ്യപ്രകാരം വേദിയിലെത്തിയ ആരാധകനോട് നിലത്ത് കിടക്കാൻ സോഫിയ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ അയാളുടെ മുഖത്തേയ്ക്കു മൂത്രമൊഴിക്കുകയാണ് ചെയ്തത്. ഒപ്പം ഒരു പാട്ട് പാടുകയും ചെയ്തു. സംഭവം ചുരുങ്ങിയ സമയത്തിനകം വലിയ ചർച്ചയായതോടെ വിവിധയിടങ്ങളിൽ നിന്നായി നിരവധി പേർ സോഫിയ യുറിസ്റ്റയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തി. ആരാധകനെ അധിക്ഷേപിച്ചുകൊണ്ടുള്ള സോഫിയയുടെ പ്രവൃത്തിയെ ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്നാണ് പലയിടത്തുനിന്നും ഉയരുന്ന വാദം.
കൂടാതെ സംഭവം വിവാദമായതോടെ പരസ്യമായി മാപ്പ് പറഞ്ഞ് സോഫിയ യുറിസ്റ്റ രംഗത്തെത്തി. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും വേദിയിലെ പ്രവൃത്തി അതിരുകടന്നതായി മനസ്സിലാക്കുന്നുവെന്നും സോഫിയ സമൂഹമാധ്യമങ്ങളിൽ കുറിച്ചുകൊണ്ടാണ് ഖേദം പ്രകടിപ്പിച്ചത്.
സോഫിയ യുറിസ്റ്റയുടെ കുറിപ്പ് ഇങ്ങനെ:
‘സംഗീതത്തിലും വേദിയിലും എന്റെ അതിരുകളെ എല്ലായ്പ്പോഴും ഞാന്‍ മറികടക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ റോക്ക് വിൽ മെറ്റൽ ഫെസ്റ്റിവലിന്റെ ആ രാത്രിയിലെ പ്രവൃത്തി പരിധിവിട്ടു എന്നു തിരിച്ചറിയുന്നു. എന്നെ സംബന്ധിച്ച് എന്റെ കുടുംബവും ബാന്‍ഡും ആരാധകരുമാണ് എനിക്ക് ഏറ്റവും വലുത്. ആരെയും വേദനിപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. എപ്പോഴും സംഗീതത്തിനാണ് പ്രാധാന്യം കൊടുക്കാറുള്ളത്. എന്നെ എപ്പോഴും സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന എല്ലാവരോടും നന്ദി പറയുന്നു’.
അതേസമയം സോഫിയ യുറിസ്റ്റ മാപ്പ് പറഞ്ഞെങ്കിലും സംഭവത്തെ തുടർന്നുണ്ടായ ചർച്ചകൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ഗായികയ്ക്കെതിരെ വിമർശനങ്ങളും ട്രോളുകളും ഇതിനോടകം തന്നെ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. അധിക്ഷേപത്തിനിരയായ ആരാധകൻ ആരാണെന്നു കൂടി അന്വേഷിക്കുകയാണ് സമൂഹമാധ്യമലോകമിപ്പോൾ.
https://www.facebook.com/Malayalivartha
























