ഒരിഞ്ച് പോലും പിന്നോട്ട് മാറില്ല, ഇന്ത്യയുടെ അതിർത്തി നയങ്ങളെക്കുറിച്ച് ഒന്നുമറിയില്ലെന്ന് ആരും തെറ്റിദ്ധരിക്കേണ്ട, ചൈനയ്ക്ക് നല്ല ഉഗ്രൻ മുന്നറിയിപ്പുമായി എസ്.ജയശങ്കർ

ഇന്ത്യക്ക് ഭീഷണിയായി ഭൂട്ടാൻ അതിർത്തിയിലും ചൈന അധിനിവേശം നടത്തുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ നിലവിൽ ഇന്ത്യ-ചൈന ബന്ധം വഷളായ നിലയിൽ തന്നെ കടന്നുപോകുന്നത്. ചർച്ചകൾ ഒക്കെ തന്നെ നടന്നെങ്കിലും ഫലം ഒന്നും ഉണ്ടാകുന്നില്ല. പ്രകോപനമയ സമീപനം തന്നെയാണ് ചൈനയുടെ ഭാഗത്തു നിന്നും ഉണ്ടായികൊണ്ടിരിക്കുന്നത്.
അതിനാൽ ഇനി ചർച്ചകൾ ഒക്കെ മാറ്റവെച്ച് ഇന്ത്യം ചൈനയ്ക്കെതിരെ പരസ്യമായി വെല്ലുവിളിച്ച് രംഗത്തെത്തുകയാണ്. കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി രാജ് നാഥ് സിങ് ചൈനക്കെതിരെ വെല്ലുവിളിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഇതാ ചൈനയ്ക്ക് നല്ല ഉഗ്രൻ പ്രതികരണവുമായി രംത്തെത്തിയിരിക്കുകയാണ് കേന്ദ്രവിദേശകാര്യമന്ത്രി എസ്.ജയശങ്കർ.
ചൈനയ്‌ക്ക് ഇന്ത്യയുടെ അതിർത്തി നയങ്ങളെക്കുറിച്ച് ഒന്നുമറിയില്ലെന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ലെന്നും ഇന്ത്യ അതിർത്തിയിൽ നിന്നും ഒരിഞ്ച് പോലും പിന്നോട്ട് മാറില്ലെന്ന സത്യം ചൈനയ്‌ക്കറിയാമെന്നും ജയശങ്കർ വ്യക്തമാക്കി. പലതരത്തിൽ ഇന്ത്യയ്ക്കെതിരെ ചൈന പ്രകോപനവുമായി രംഗത്തെത്തുമ്പോഴും ഇതിനൊന്നും വിശ്വസനീയമായൊരു മറുപടി നൽകാൻ ചൈനയ്ക്ക് സാധിച്ചിട്ടില്ല എന്നതും ഇന്ത്യയെ ചൊടിപ്പിക്കുന്നുണ്ട്.
ഇന്ത്യയുമായി പതിറ്റാണ്ടുകളായുള്ള ബന്ധമാണ് ചൈനയ്‌ക്കുള്ളത്. അതിനാൽ അവർക്ക് ഇന്ത്യയുടെ നയത്തെക്കുറിച്ച് ഏതെങ്കിലും തരത്തിലുള്ള സംശയങ്ങളുണ്ടെന്ന് തോന്നുന്നില്ല. നിരവധി തവണ വിദേശകാര്യമന്ത്രി വാംഗ് യീയുമായി ചർച്ചകൾ നടന്നുകഴിഞ്ഞു.
നിങ്ങളെല്ലാം ആഗ്രഹിക്കുന്നതുപോലെ ശക്തമായും വ്യക്തമായും ഇന്ത്യയുടെ അതിർത്തി നയം ചൈനയോട് തുറന്നുപറഞ്ഞിട്ടുണ്ട്. അവർക്ക് ഇന്ത്യയുടെ നയം കൃത്യമായി അറിയാം. അവരത് ചെവിക്കൊണ്ടിട്ടുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നതെന്നുമാണ് ജയശങ്കർ പറയുന്നത്. സിംഗപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന ഗ്രേറ്റർ പവർ കോമ്പറ്റീഷൻ ദ എമർജിംഗ് വേൾഡ് ഓർഡർ’ എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി.
ഒരു വിധത്തിലും നീതീകരിക്കാനാകാത്ത തെളിവുകളും വസ്തുതകളും നിരത്തിയാണ് ചൈന ഏതു അതിർത്തി വിഷയത്തേയും സമീപിക്കുന്നത്. അതിനാലാണ് അയൽപക്കമായിട്ടും കുറച്ചു നാളുകളായി ചൈനയുമായുള്ള ബന്ധം വഷളായി തുടരുന്നത്. അവരാണ് പലതിനും ഉത്തരം നൽകേണ്ടതെന്നും ജയശങ്കർ പറഞ്ഞു. ഇന്ത്യയും ചൈനയും അതിർത്തി വിഷയത്തിലും മറ്റ് വിദേശകാര്യ നയതന്ത്രത്തിലും എന്ത് സമീപനമാണ് എടുക്കുന്നതെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും ചൈനയും തമ്മിൽ യുദ്ധമുണ്ടാകുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളൊക്കെ പുറത്തുവന്നിരുന്നു. ഇതിനായി അണിയറയിൽ ഒരുക്കളെന്നോണം മാറ്റ് രാജ്യങ്ങളിൽ നിന്നായി ആയുധം ശേഖരിക്കാനുള്ള നടപടി ഇതിലേക്കൊക്കെ വിരൽ ചൂണ്ടുന്നതാണോ എന്നത് ഇത്തരം റിപ്പോർട്ടുകൾക്ക് ആക്കം കൂട്ടിയിരുന്നു.
ഇന്ത്യക്ക് ഭീഷണിയായി ഭൂട്ടാൻ അതിർത്തിയിൽ ചൈന 4 ഗ്രാമങ്ങൾകൂടി പണിതതായി ആഗോള ഗവേഷണ സ്ഥാപനമായ ഇന്റൽ ലാബിലെ പ്രതിരോധ വിദഗ്ധൻ ഡി ആടിസ് എന്ന ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു. 2017-ൽ ഇന്ത്യയും ചൈനയും തമ്മിൽ 74 ദിവസംനീണ്ട സംഘർഷം നടന്ന ത്രിരാഷ്ട്ര അതിർത്തി സംഗമസ്ഥലമായ ഡോക്‌ലാമിനോട് ചേർന്ന് ഒരു വർഷത്തിനുള്ളിലാണ് പുതിയ ഗ്രാമങ്ങൾ പണിതതെന്ന് ദൃശ്യങ്ങൾ വെളിപ്പെടുത്തുന്നു.
24,700 ഏക്കറോളം വിസ്‌തൃതിയിലാണ് ഗ്രാമങ്ങൾ. അരുണാചൽപ്രദേശ് അതിർത്തിയിൽ ചൈന രണ്ടാംഗ്രാമം പണിതതായും ഉപഗ്രഹദൃശ്യങ്ങൾ പുറത്തുവന്നു. ആദ്യം നിർമിച്ച ഗ്രാമത്തിന്റെ 93 കിലോമീറ്റർ കിഴക്കുമാറിയാണ് ഇപ്പോഴത്തെ നിർമാണം.
https://www.facebook.com/Malayalivartha
























