ഇത് തീവ്രവാദത്തിനെതിരെയുള്ള വിജയം: ആ ദൗത്യം വീണ്ടും യാഥാർഥ്യമാക്കി അമേരിക്ക, ഐസിസിന്റെ പുതിയ തലവനെ വധിച്ചു, ആക്രമണം നടത്തിയത് ബിന്‍ ലാദനെ കൊലപ്പെടുത്തിയതിന് സമാനമായ രീതിയില്‍: സംഭവം ട്വിറ്ററിലൂടെ പുറം ലോകത്തെ അറിയിച്ച് പ്രസിഡന്റ് ജോ ബൈഡന്‍.

ഭീകരസംഘടനയായ ഐസിസിന്റെ പുതിയ തലവന്‍ അബു ഇബ്രാഹിം അല്‍ ഖുറേഷിയെ സൈനിക നീക്കത്തിലൂടെ വകവരുത്തിയതായി അമേരിക്കയുടെ പ്രസിഡന്റ് ജോ ബൈഡന്‍.
ട്വിറ്ററിലൂടെയാണ് ബൈഡന്‍ ഇക്കാര്യം അറിയിച്ചത്. അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെയും മുന്‍ ഐസിസി തലവന്‍ അബൂബക്കര്‍ അല്‍ബാഗ്ദാദിയേയും കൊലപ്പെടുത്തിയതിന് സമാനമായ രീതിയിലുള്ള വ്യോമാക്രമണത്തിലൂടെയാണ് അമേരിക്ക അബു ഇബ്രാഹിമിനെയും വകവരുത്തിയിരിക്കുന്നത്.
അതേസമയം അമേരിക്കയുടെ ആക്രമണത്തില്‍ അബു ഇബ്രാഹിമിനെ കൂടാതെ ആറ് കുട്ടികളും നാല് സ്ത്രീകളുമടക്കം 13 പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. 2019ല്‍ മുന്‍ ഐസിസി തലവനായിരുന്ന അബൂബക്കര്‍ അല്‍ബാഗ്‌ദാദി കൊല്ലപ്പെട്ടതിന് ശേഷമാണ് അബു ഇബ്രാഹിം തീവ്രവാദ സംഘടനയുടെ തലപ്പത്ത് എത്തുന്നത്. അമേരിക്കന്‍ സേനയോടൊപ്പം കുര്‍ദിഷ് സേനാവിഭാഗങ്ങളും ഓപ്പറേഷനില്‍ പങ്കെടുത്തു.
എന്നാല്‍ അമേരിക്കന്‍ സേന എത്തുന്ന വിവരം അറിഞ്ഞ് അബു ഇബ്രാഹിം സ്വയമേവ മനുഷ്യബോംബ് ആയി മാറുകയായിരുന്നെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ഈ പൊട്ടിത്തെറിയിലാണ് തീവ്രവാദ നേതാവിന്റെ മക്കള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. ഏതായാലും പുതിയ ആക്രമണം മദ്ധ്യേഷ്യയില്‍ നിന്നും പൂര്‍ണമായും അമേരിക്ക ശ്രദ്ധ മാറ്റിയിട്ടില്ലെന്നതിന്റെ തെളിവാണ്.
https://www.facebook.com/Malayalivartha






















