Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

പട്ടിണി കൊണ്ട് പൊറുതി മുട്ടിയ അവസ്ഥയിൽ അഫ്‌ഗാനിസ്ഥാൻ ജനങ്ങൾ; അമ്പതിനായിരം ടൺ ഗോതമ്പ് പാകിസ്ഥാൻ വഴി അയക്കാൻ തയ്യാറായി ഇന്ത്യ, കൊടുത്ത ഗോതമ്പിന്റെ നന്ദിയില്ലാതെ ഇന്ത്യയെ ലക്ഷ്യംവച്ച് താലിബാൻ തങ്ങളുടെ പുതിയ സൈനിക യൂണിറ്റ് ഉദ്ഘാടനം ചെയ്തു! പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന നംഗർഹാർ പ്രവിശ്യയിലേക്ക് വിന്യസിക്കുമെന്ന് സൂചന

17 FEBRUARY 2022 03:13 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...

പട്ടിണി കൊണ്ട് പൊറുതി മുട്ടിയ അവസ്ഥയിൽ നിൽക്കുന്ന അഫ്‌ഗാനിസ്ഥാൻ ജനങ്ങൾക്ക് അമ്പതിനായിരം ടൺ ഗോതമ്പ് പാകിസ്ഥാൻ വഴി അയക്കാൻ തയ്യാറായി നിൽക്കുകയാണ് ഇന്ത്യ. ഗോതമ്പ് മാത്രമല്ല, അവശ്യ സാധനങ്ങളും മരുന്നും ഇന്ത്യ അവർക്ക് നൽകുന്നുണ്ട്. എന്നാൽ ഇതിന്റെ നന്ദി താലിബാൻ പ്രകടിപ്പിച്ചിരിക്കുന്നത് വളരെ വ്യത്യസ്ഥമായ രീതിയിലാണ്. താലിബാൻ ഭരണത്തിൻ കീഴിലുള്ള അഫ്ഗാനിസ്ഥാനിൽ ഇനി 'പാനിപ്പത്ത്' എന്ന പേരിൽ ഒരു പ്രത്യേക സൈനിക വിഭാഗം ഉണ്ടാകും - അഫ്ഗാൻ സൈന്യം മറാഠികളെ തോൽപ്പിച്ച ചരിത്രപരമായ മൂന്നാം പാനിപ്പത്ത് യുദ്ധത്തിന്റെ സ്മരണാർത്ഥമാണ് ഇത്.

കാബൂൾ ആസ്ഥാനമായുള്ള മാധ്യമ വെബ്‌സൈറ്റ് ആമജ് ന്യൂസ് ആണ് താലിബാൻ തങ്ങളുടെ പുതിയ സൈനിക യൂണിറ്റ് ഉദ്ഘാടനം ചെയ്തുവെന്നും അത് രാജ്യം പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന നംഗർഹാർ പ്രവിശ്യയിലേക്ക് വിന്യസിക്കുമെന്നും റിപ്പോർട്ട് ചെയ്തത്. പ്രത്യക്ഷത്തിൽ നിസ്സാരമെന്നു തോന്നാമെങ്കിലും ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കിയേക്കാവുന്ന ഒരു നടപടി തന്നെയാണ് ഇത്. ഏറ്റവും കുറഞ്ഞത് വിദൂര ഭാവിയിൽ എങ്കിലും ഇന്ത്യ ആക്രമിച്ചു കീഴടക്കണം എന്ന് താലിബാൻ ലക്‌ഷ്യം വയ്ക്കുന്നുണ്ട് എന്ന് തന്നെയാണ് ഈ നടപടി വ്യക്തമാക്കുന്നത്.

ഇന്ത്യയിൽ ഇപ്പോൾ വിവാദമായ ഹിജാബ് വിഷയത്തിൽ താലിബാന്റെ ഡെപ്യൂട്ടി വക്താവ് ഇനാമുള്ള സമംഗാനി കർണാടകയിലെ മുസ്ലീം പെൺകുട്ടികൾക്ക് പിന്തുണ പ്രഖ്യാപിച്ച് വെറും രണ്ടു ദിവസത്തിന് ശേഷം ഇപ്പോൾ താലിബാൻ ഒരു പുതിയ സൈനിക യൂണിറ്റിന് 'പാനിപ്പത്ത്' എന്ന് പേരിട്ടത് ഇന്ത്യക്കുള്ള ഒരു "വ്യക്തമായ അടയാളം" ആയി കാണാവുന്നതാണ്, എന്ന് ദി പ്രിന്റ്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ അനവധി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇന്ത്യൻ മുസ്ലീം പെൺകുട്ടികൾ ഇപ്പോൾ നടത്തിവരുന്ന ഹിജാബിനായുള്ള പോരാട്ടം കാണിക്കുന്നത് ഹിജാബ് ഒരു അറബ്, ഇറാനിയൻ, ഈജിപ്ഷ്യൻ അല്ലെങ്കിൽ പാകിസ്ഥാൻ സംസ്കാരമല്ല, മറിച്ച് ലോകമെമ്പാടുമുള്ള മുസ്ലീം പെൺകുട്ടികൾ, പ്രത്യേകിച്ച് മതേതര ലോകത്ത്, വ്യത്യസ്ത രീതികളിൽ ബലിയർപ്പിക്കുകയും അവരുടെ മതപരമായ മൂല്യം സംരക്ഷിക്കുകയും ചെയ്യുന്ന ഇസ്ലാമിക മൂല്യമാണ്. ” എന്ന് സമാംഗാനി ട്വീറ്റ് ചെയ്തിരുന്നു. മുഖംമൂടി ധരിച്ച താലിബാൻ പോരാളികൾ സൈനിക യൂണിഫോമിൽ യുഎസ് നിർമ്മിത റൈഫിളുകൾ പിടിച്ച് നംഗർഹാറിന്റെ തലസ്ഥാനമായ ജലാലാബാദിൽ പരേഡ് നടത്തുന്ന ചിത്രങ്ങളും വാർത്താ ഏജൻസി പങ്കിട്ടു.പുറത്തു വിട്ടിട്ടുണ്ട്.

താലിബാൻ ആരംഭിച്ച വിപുലമായ നീക്കത്തിന്റെ ഭാഗമാണ് ഈ പുതിയ യൂണിറ്റ്. ഇതിന് കീഴിൽ 110,000 അംഗ സൈന്യത്തെയാണ് അവർ ലക്‌ഷ്യം വയ്ക്കുന്നത് . ആവശ്യമെങ്കിൽ ഈ സംഖ്യ ഇനിയും ഉയർത്തുമെന്ന് താലിബാന്റെ താത്കാലിക പ്രതിരോധ മന്ത്രി വ്യക്തമാക്കി. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, താലിബാൻ, അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതിനുശേഷം 10,000 പേർ സൈന്യത്തിനായി പരിശീലനം നേടിയിട്ടുണ്ട്, കൂടാതെ ഇതുവരെ 80,000 പേർ അധികമായി എൻറോൾ ചെയ്തിട്ടുമുണ്ട്.

പതിനെട്ടാം നൂറ്റാണ്ടിൽ നടന്ന പ്രസിദ്ധമായ ഒരു ചരിത്രയുദ്ധത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് യൂണിറ്റിന്റെ പേര്. ഇതിൽ മറാഠാ സൈന്യം ഒരു അഫ്ഗാൻ ഭരണാധികാരിയുടെ ആക്രമണത്തിൽ പരാജയപ്പെട്ടിരുന്നു. മൂന്ന് പാനിപത് യുദ്ധങ്ങൾ ആണ് നടന്നത്, അതിൽ ആദ്യത്തെ രണ്ടെണ്ണത്തിൽ അഫ്ഘാൻ സൈന്യം പരാജയപ്പെടുകയും മൂന്നാമത്തേതിൽ അവർ വിജയിക്കുകയുമാണ് ചെയ്തത്

1761-ൽ നടന്ന മൂന്നാമത്തെ യുദ്ധത്തിൽ ആണ് മറാത്താ സാമ്രാജ്യവും, അഫ്ഘാനിൽ നിന്നുള്ള ആക്രമണ കാരിയായ അഹ്മദ് ഷാ അബ്ദാലിയുടെയും അദ്ദേഹത്തിന്റെ ഇന്ത്യൻ സഖ്യകക്ഷികളും കൂടെ നടത്തിയ മൂന്നാം പാനിപ്പത്ത് യുദ്ധം നടന്നത്. യുദ്ധത്തിൽ അബ്ദാലി വിജയിച്ചു, 60,000-70,00 ആളുകൾ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. കൂടാതെ അനവധി പേർ തടവുകാരായി പിടിക്കപ്പെടുകയും ചെയ്തു.

പുതിയ യൂണിറ്റിന്റെ പേരിനെ ചൊല്ലി സമൂഹ മാധ്യമങ്ങളിലും വലിയ ചർച്ചയാണ് നടക്കുന്നത്. ചിലർ പ്രഖ്യാപനത്തെ അപലപിച്ചപ്പോൾ മറ്റു ചിലർ അതിനെ പരിഹസിക്കുകയാണ് ചെയ്തത്. താലിബാന് ഇത്തരം ജിംഗോയിസം പുതിയ കാര്യമല്ലെന്ന് ഒരു ഇന്ത്യൻ ട്വിറ്റർ ഉപയോക്താവ് പ്രതികരിച്ചു. . ഇന്ത്യക്കാരെ പരിഹസിക്കുന്നതിന് പകരം തീവ്രവാദ സംഘം ആദ്യം അഫ്ഗാനികളെ സഹായിക്കണമെന്ന് സോഷ്യൽ മീഡിയ ഉപയോക്താവ് പറഞ്ഞു.

താലിബാൻ ഭരണത്തിൻ കീഴിലെ "അഭിമാനമുള്ള" പൗരനായി സ്വയം വിശേഷിപ്പിക്കുന്ന ഇസ്ലാം പാൽ എന്ന ട്വിറ്റർ ഉപയോക്താവ്, പുതിയ പാനിപ്പത്ത് സൈനിക യൂണിറ്റ് ഇത് ഇന്ത്യക്കാർക്ക് "വ്യക്തമായ അടയാളം" ആണെന്ന് പറഞ്ഞു. "ഇന്ത്യക്കാർ ഇത് വ്യക്തമായ അടയാളമായി എടുക്കണം. നമ്മുടെ പൂർവ്വികരെ നമ്മൾ മറന്നിട്ടില്ല എന്ന് നിങ്ങൾ മനസിലാക്കണം . മുസ്‌കാൻ സഹോദരി, നിങ്ങളുടെ നിലവിളി ഞങ്ങൾ കേൾക്കുന്നു ,” അദ്ദേഹം പറഞ്ഞു

 

 

യുദ്ധത്തിൽ തകർന്ന രാജ്യത്ത് നിന്ന് യുഎസ് സൈന്യം പോയതിനെത്തുടർന്ന് 2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരത്തിൽ വന്നതിനുശേഷം, , താലിബാനും ഇന്ത്യയും തമ്മിൽ കൂടിയും കുറഞ്ഞുമുള്ള ബന്ധമാണുള്ളത്. നിലവിൽ താലിബാൻ ഭരണകൂടത്തെ അംഗീകരിക്കില്ലെന്നാണ് ഇന്ത്യയുടെ നയം എന്നിരുന്നാലും കാത്തിരുന്ന് കാണാം എന്ന ഒരു നിലപാടാണ് ഇന്ത്യൻ വിദേശ കാര്യാ മന്ത്രാലയം ഇപ്പോഴും സ്വീകരിക്കുന്നത്. എങ്കിലും യുദ്ധത്തിൽ തകർന്ന രാജ്യത്തിന് ഇന്ത്യ ഇപ്പോഴും സഹായം അയയ്‌ക്കുന്നുണ്ട്, മുൻപത്തെ അപേക്ഷിച്ച് വളരെ താഴ്ന്ന നിലയിൽ ആണെങ്കിലും. എന്തായാലും അതിന്റെ നന്ദി അഫ്ഘാനിസ്ഥാൻ കാണിച്ചു എന്ന് തന്നെ പറയാം.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (2 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (2 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (2 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (2 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (2 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (2 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (2 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (3 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (4 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (4 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (5 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (5 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (5 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (5 hours ago)

Malayali Vartha Recommends