Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

അഫ്‌ഗാനിസ്ഥാനിൽ നിന്നും നിരന്തരമായ ആക്രമണം! ഞങ്ങളെ രക്ഷിക്കണേ എന്ന് പറഞ്ഞ് കരഞ്ഞ് പാക്കിസ്ഥാൻ; മൂന്ന് വ്യത്യസ്ത ഭീകരാക്രമണങ്ങളിൽ പാകിസ്ഥാൻ സൈന്യത്തിന് നിരവധി സൈനികരെ നഷ്ടപ്പെട്ടു, ഇനി അഫ്‌ഗാനിസ്ഥാനിൽ താലിബാൻ വന്നതിലും ഉത്തരവാദി ഇന്ത്യ ആണെന്ന് പാകിസ്ഥാൻ പറയാതിരുന്നാൽ മതി

17 FEBRUARY 2022 05:29 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...

ഐക്യരാഷ്ട്ര സഭയോട് ഞങ്ങളെ രക്ഷിക്കണേ എന്ന് പറഞ്ഞ് കരയുകയാണ് പാകിസ്ഥാൻ. അഫ്‌ഗാനിസ്ഥാനിൽ നിന്നും നിരന്തരമായ ആക്രമണം വരുന്നുവെന്നും, ഇത് ഞങ്ങൾക്ക് സഹിക്കാൻ കഴിയുന്നില്ലെന്നും ആണ് അവരുടെ വാദം. ഈ ദുരിതത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കാൻ നിങ്ങൾ തന്നെ എന്തെങ്കിലും ചെയ്യണം എന്നാണ് ഇപ്പോൾ പാകിസ്ഥാൻ ഐക്യരാഷ്ട്ര സഭയോട് അപേക്ഷിച്ചിരിക്കുന്നത്.

ഇമ്രാൻ ഖാൻ സർക്കാരിന് തിരിച്ചടിയായിരിക്കുകയാണ് ഇപ്പോൾ പാക്കിസ്ഥാന്റെ ഭീകരവാദ നയം. അഫ്ഗാനിസ്ഥാന്റെ മണ്ണിൽ നിന്ന് പുറപ്പെടുന്ന അതിർത്തി കടന്നുള്ള ഭീകരവാദം തടയാൻ ആണ് പാകിസ്ഥാൻ ഐക്യരാഷ്ട്രസഭയോട് സഹായം അഭ്യർത്ഥിച്ചത്. ഈയിടെയാണ് 5 പാകിസ്ഥാൻ സൈനികരെ തെഹെരീക് ഇ താലിബാൻ കാലപുരിക്കയച്ചത്.


"യുഎൻഎസ്‌സി ലിസ്‌റ്റഡ് തീവ്രവാദ പ്രസ്ഥാനങ്ങൾ ആയ ടി ടി പി യും ജമാഅത്തുൽ അഹ്റാറും പാക് സൈന്യത്തിനും അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സിവിലിയൻ ലക്ഷ്യങ്ങൾക്കും നേരെ നൂറുകണക്കിന് അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങൾ ആണ് നടത്തിയിരിക്കുന്നത് . നിരോധിത ഗ്രൂപ്പായ ടിടിപി ഈ ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഈ അക്രമണങ്ങൾക്കെതിരെയാണ് ഇപ്പോൾ പാകിസ്ഥാന്റെ നയതന്ത്ര പ്രതിനിധി ഐക്യ രാഷ്ട്ര രക്ഷാ സമിതിയോട് പരാതിപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി പാക്കിസ്ഥാന്റെ സുരക്ഷാ സംവിധാനങ്ങൾ വലിയ രീതിയിലുള്ള തിരിച്ചടികളാണ് നേരിട്ട് കൊണ്ടിരിക്കുന്നത് , പ്രത്യേകിച്ച് ബലൂചിസ്ഥാനിൽ. മൂന്ന് വ്യത്യസ്ത ഭീകരാക്രമണങ്ങളിൽ പാകിസ്ഥാൻ സൈന്യത്തിന് നിരവധി സൈനികരെ നഷ്ടപ്പെട്ടു. ആദ്യം, ജനുവരി 25 ന്, പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ തെക്ക് ഇറാനുമായുള്ള രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തിക്ക് സമീപം സ്ഥിതി ചെയ്യുന്ന ബലൂചിസ്ഥാനിലെ കെച്ചിൽ ഭീകരർ ആക്രമണം നടത്തി. ആ ഭീകരാക്രമണത്തിൽ 10 പാക് സൈനികർ കൊല്ലപ്പെട്ടിരുന്നു.


ഒരാഴ്‌ചയ്‌ക്ക് ശേഷം, ഫെബ്രുവരി 2 ന്, അതേ പ്രവിശ്യയിലെ നോഷ്‌കി, പഞ്ച്‌ഗുർ ജില്ലകളിൽ മറ്റൊരു ഭീകരാക്രമണ ഗൂഢാലോചന അരങ്ങേറി. നോഷ്കി ആക്രമണം മണിക്കൂറുകൾക്കകം തിരിച്ചടിച്ചെങ്കിലും, പഞ്ച്ഗൂരിലെ സംഘർഷം 60 മണിക്കൂറിലധികം നീണ്ടു, ഒരു ഉദ്യോഗസ്ഥൻ ഉൾപ്പെടെ ഏഴ് സൈനികരുടെ മരണത്തിന് കാരണമായി.

ഈ ആക്രമണങ്ങളിൽ 20-ലധികം ഭീകരർ കൊല്ലപ്പെട്ടതായി പാക് സൈന്യത്തിന്റെ പ്രസ് വിംഗ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ബലൂചിസ്ഥാനിലെ വിഘടനവാദി ഗ്രൂപ്പായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു, നോഷ്കിയിലും പഞ്ച്ഗൂരിലും "നൂറിലധികം ശത്രു സൈനികരെ" കൊന്നതായി അവർ അവകാശപ്പെട്ടു. ഇപ്പോൾ ഈ ആക്രമണങ്ങളുടെയൊക്കെ പ്രധാന സൂത്രധാരൻ ഇന്ത്യ ആണെന്നാണ് അവർ അവകാശപ്പെടുന്നത്

ജനുവരിയിൽ മാത്രം ഇസ്ലാമാബാദ്, ലാഹോർ എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങളെ ഭീകരർ ലക്ഷ്യമിട്ടപ്പോൾ നിരവധി ഭീകരാക്രമണങ്ങൾക്ക് ആണ് പാകിസ്ഥാൻ സാക്ഷ്യം വഹിച്ചത്. മറ്റൊരു ഭീകരാക്രമണത്തിൽ പെഷവാറിൽ അജ്ഞാത മോട്ടോർ സൈക്കിൾ യാത്രക്കാർ ഒരു ക്രിസ്ത്യൻ പുരോഹിതനെ വെടിവെച്ചു കൊല്ലുകയും സഹയാത്രികനെ പരിക്കേൽപ്പിക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് ആണെന്നാണ് പോലീസ് സംശയിക്കുന്നത്. സമീപകാല ഭീകരാക്രമണങ്ങളിൽ നിന്ന് ഉയർന്നുവരുന്ന പ്രവണതകളുടെയും തന്ത്രങ്ങളുടെയും അടിസ്ഥാനത്തിൽ, ഒരു ടി ടി പി -ബലൂചിസ്ഥാൻ ലിബറേഷൻ ആർമി -ഇസ്ലാമിക് സ്റ്റേറ്റ് അവിഹിത ബന്ധം രൂപപ്പെടുകയാണെന്ന് സുരക്ഷാ വിദഗ്ധർ വിശ്വസിക്കുന്നു. മൂന്ന് തീവ്രവാദ ഗ്രൂപ്പുകളും ഭരണകൂട സംവിധാനത്തിനെതിരെയുള്ള പോരാട്ടത്തിനായി തങ്ങളുടെ വിഭവങ്ങളും അഭിലാഷങ്ങളും കൂട്ടിയിണക്കിയെന്ന് കരുതപ്പെടുന്നു.

വസ്തുത ഇതായിരിക്കെ കണ്ണിൽ പൊടിയിടാൻ വേണ്ടിയാണു പാകിസ്ഥാൻ ഇതിന്റെയൊക്കെ പുറകിൽ ഇന്ത്യ ആണെന്ന് ആരോപിക്കുന്നത്. പാക്കിസ്ഥാനിലെ ചൈനീസ് നിക്ഷേപം അട്ടിമറിക്കാൻ ശ്രമിക്കുന്ന ഇന്ത്യയുടെ ഒത്താശയോടെയാണ് അഫ്ഗാൻ മണ്ണ് ഉപയോഗിച്ചാണ് ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്ന് പാകിസ്ഥാൻ സൈന്യവും സർക്കാരും വിശ്വസിക്കുന്നു.ഈ ഒരു ഭയം പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയുടെ വാക്കുകളിൽ വ്യക്തമാണ്. അഫ്‌ഗാനിസ്ഥാനിൽ രൂപം കൊണ്ട സർക്കാർ തങ്ങളുടെ വാഗ്ദാനങ്ങളിൽ ഉറച്ചു നിൽക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്ന വാക്കുകൾ അതാണ് സൂചിപ്പിക്കുന്നത്.

വാളെടുത്തവൻ വാളാൽ, അല്ലാതെ എന്ത് പറയാൻ ആണ്. മറ്റ് രാജ്യങ്ങളെ കത്തിക്കാൻ പോയാൽ ആ പദ്ധതി നടപ്പിലാക്കുമ്പോൾ അല്പം കൈ പൊള്ളിയെന്നു വരും. അത് സ്വാഭാവികമാണ്. അത്തരത്തിലുള്ള ഒരു സാഹചര്യമാണ് ഇപ്പോൾ പാകിസ്ഥാൻ നേരിട്ടു കൊണ്ടിരിക്കുന്നത്. താലിബാൻ തീവ്ര വാദികളെ ചെല്ലും ചിലവും കൊടുത്തു വളർത്തിയതാണ്, ഇപ്പോൾ അവർ ഇടയ്ക്കിടെ തിരിഞ്ഞു കൊത്തുന്നു അത്ര തന്നെ.

അതിനിടെയാണ് ഒരു പടി കൂടി കടന്ന് ഇതിനൊക്കെ പുറകിൽ ഇന്ത്യയാണെന്ന് പാകിസ്ഥാൻ ആരോപിക്കുന്നത് . ഈ തീവ്ര വാദ സംഘങ്ങളെയെല്ലാം ചെല്ലും ചിലവും കൊടുത്ത് വളർത്തുന്നത് ഇന്ത്യ ആണെന്നാണ് അവരുടെ ഇപ്പോഴത്തെ ഏറ്റവും പുതിയ കണ്ടു പിടുത്തം. എന്നാൽ കാര്യങ്ങൾ സത്യസന്ധമായി വിലയിരുത്തിയാൽ ആർക്കും മനസിലാകുന്ന ഒരു കാര്യമുണ്ട്.

 


കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാനിലെ കാബൂൾ താലിബാൻ പിടിച്ചെടുത്തതിനുശേഷം തീവ്രവാദ പ്രവർത്തനങ്ങളുടെ കുതിച്ചുചാട്ടത്തിന് ആണ് പാകിസ്ഥാൻ സാക്ഷ്യം വഹിച്ചത്. ഇത് അടിവരയിടുന്നതാണ് സമീപകാല ആക്രമണങ്ങൾ എന്നാണ് പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീസ് സ്റ്റഡീസ് എന്ന ഇസ്ലാമാബാദ് ആസ്ഥാനമായുള്ള ഒരുബുദ്ധികേന്ദ്രം , അടുത്തിടെ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇനി അഫ്‌ഗാനിസ്ഥാനിൽ താലിബാൻ വന്നതിലും ഉത്തരവാദി ഇന്ത്യ ആണെന്ന് പാകിസ്ഥാൻ പറയാതിരുന്നാൽ മതിയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (2 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (2 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (2 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (2 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (2 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (2 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (2 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (3 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (4 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (4 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (5 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (5 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (5 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (5 hours ago)

Malayali Vartha Recommends