റഷ്യ തുടങ്ങി; കീവില്‍ ആറ് ഇടങ്ങളില്‍ ഉഗ്ര സ്‌ഫോടനം, തീ തുപ്പി യുദ്ധവിമാനങ്ങള്‍; ആയുധമെടുത്ത് ഉക്രൈനും;എല്ലാം കൈവിട്ട് ഉക്രൈന്‍ ജനത

യുക്രെയ്നെതിരെ റഷ്യയുടെ യുദ്ധപ്രഖ്യാപനം. യുക്രെയ്നിന്റെ ഭൂവിഭാഗത്തിലേക്ക് സൈനിക നീക്കം അനിവാര്യമെന്ന് ഔദ്യോഗിക പ്രഖ്യാപനമാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
യുദ്ധ പ്രഖ്യാപനത്തോടെ റഷ്യയുടെ രണ്ടു ലക്ഷം സൈനികരെ യുക്രെയ്ന്‍ അതിര്‍ത്തി കടന്ന് നീങ്ങാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. യുക്രെയ്ന്റെ വിമത മേഖലയിലേക്ക് ടാങ്കുകളെ രണ്ടുദിവസമായി റഷ്യ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോണിയാസ്‌ക്-ലാഹോസ്‌ക് മേഖലകളില്‍ റഷ്യ വിമത സൈന്യത്തിന് സഹായവം നല്‍കിയിരിക്കുകയാണ്.
ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ അടിയന്തിര യോഗം നടക്കുന്നകതിനിടെയാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് പുടിന്‍ യുദ്ധ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. റഷ്യക്കെതിരെ സൈനിക പ്രതിരോധം നടത്തുമെന്ന് പ്രഖ്യാപിച്ച നാറ്റോ-അമേരിക്കന്‍ സൈന്യത്തിന്‍രെ നടപടിയില്‍ തീര്‍ത്തും അവ്യക്തതയാണ് നിലവിലുള്ളത്. ലോകരാഷ്ട്രങ്ങള്‍ സാമ്പത്തിക ഉപരോധം മാത്രമാണ് നിലവില്‍ റഷ്യക്കെതിരെ ഏര്‍പ്പെടുത്തിയിട്ടുള്ളത്. നാറ്റോ വിപുലീകരണത്തിന് യുക്രെയ്‌നെ പങ്കാളിയാക്കുന്നത് അംഗീകരിക്കില്ല. യുക്രെയ്‌നില്‍ സൈനിക നടപടി അനിവാര്യമാണ്. റഷ്യന്‍ നീക്കത്തിനെതിരെ ബാഹ്യ ശക്തികള്‍ ഇടപെട്ടാല്‍ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും പുടിന്‍ പറഞ്ഞു.
ഉക്രെയിന് 20 കിലോമീറ്റര്‍ അകലെ റഷ്യ സൈനികവിന്യാസം നടത്തുന്നതിന്റെ ഉപഗ്രഹചിത്രങ്ങള്‍ പുറത്തു വന്നിരുന്നു കഴിഞ്ഞ 24 മണിക്കൂറിനിടെയുള്ള സൈനികവിന്യാസത്തിന്റെ ചിത്രങ്ങള്‍ യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാക്സര്‍ ടെക്‌നോളജീസാണ് പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് ഉക്രെയിനിലേക്ക് പടയൊരുക്കത്തിന് റഷന്യന്‍ പ്രസിഡന്റ് വ്ളാടിമര്‍ പുട്ടിന്‍ ഉത്തരവിട്ടത്. ഉക്രൈന്‍ അതിര്‍ത്തിയോടു ചേര്‍ന്ന് തെക്കന്‍ ബെലാറസിലെയും പടിഞ്ഞാറന്‍ റഷ്യയിലെയും വിവിധ പ്രദേശങ്ങളിലാണ് സൈനികവിന്യാസം. ഇവിടേക്ക് റഷ്യന്‍ സൈന്യം ഉടന്‍ ഇരച്ചു കയറും.
ഉക്രെയിനെ പിടിച്ചടുക്കല്‍ അല്ല ലക്ഷ്യമെന്നും അവിടെ നിരായുധീകരണമാണ് ഉദ്ദേശമെന്നും പുട്ടിന്‍ പറയുന്നു. ഉക്രെയിന്‍ സൈന്യത്തോട് ആയുധം വച്ച് കീഴടങ്ങണമെന്നാണ് നിര്‍ദ്ദേശം. ലോക രാജ്യങ്ങളുടെ ഉപരോധ ഭീഷണിയേയും റഷ്യ കാര്യമാക്കുന്നില്ല. രാജ്യത്തെ അഭിസംബോധന ചെയ്താണ് പുട്ടിന്‍ യുദ്ധ പ്രഖ്യാപനം നടത്തിയത്. റഷ്യയുടെ അതിര്‍ത്തി സുരക്ഷിതമാക്കാന്‍ ഈ നീക്കം അനിവാര്യമാണെന്ന് പുട്ടിന്‍ വിശദീകരിക്കുന്നു. പുട്ടിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഉക്രെയിന്‍ നഗരമായ കീവില്‍ പൊട്ടിത്തെറിയും ഉണ്ടായി. പല ഇടത്തും സംഘര്‍ഷം തുടങ്ങിയെന്നും സൂചനയുണ്ട്. ഉക്രെയിന് മേല്‍ വ്യോമാക്രമണം റഷ്യ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
സ്ഫോടനങ്ങളുടെ ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. അതിര്‍ത്തിയില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ തെക്കുപടിഞ്ഞാറന്‍ ബെലാറസിലെ ബെല്‍ഗോറോദിലെ സൈനികപാളയത്തില്‍ ആശുപത്രിയുള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. കൂടുതല്‍ സൈനികരും ആയുധങ്ങളും ഇവിടെ വിന്യസിച്ചിട്ടുണ്ടെന്നും ചിത്രങ്ങള്‍ തെളിയിക്കുന്നു. തെക്കന്‍ ബെലാറസിലെ മസിറിലെ വ്യോമപരിധിയില്‍ നൂറിലേറെ വാഹനങ്ങളും ഒട്ടേറെ സൈനിക ടെന്റുകളും കണ്ടെത്തിയിട്ടുണ്ട്. യുക്രൈന്‍ അതിര്‍ത്തിയില്‍നിന്ന് 40 കിലോമീറ്റര്‍ ദൂരം മാത്രമാണ് ഇവിടേക്കുള്ളത്. പടിഞ്ഞാറന്‍ റഷ്യയിലെ പോചെപ്പില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുന്നതിനായി വലിയൊരു പ്രദേശവും സജ്ജമാക്കിയിട്ടുണ്ട്.
ടാങ്കുകളും വലിയ ആയുധങ്ങളും വഹിക്കുന്നതിനു ഉപയോഗിക്കുന്ന സൈനികവാഹനങ്ങള്‍ ഉക്രെയിന് 40 കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കാനുള്ള ഉക്രെയിന്‍ ശ്രമങ്ങളെ അമേരിക്ക അടക്കമുള്ള ലോക രാജ്യങ്ങള്‍ പിന്തുണച്ചാല്‍ അത് മൂന്നാം ലോക മഹായുദ്ധത്തിന് സാഹചര്യമൊരുക്കും. കിഴക്കന്‍ ഉുക്രെയ്ന്‍ മേഖലയിലെ വ്യോമാതിര്‍ത്തി അടച്ച് റഷ്യ മുന്‍ കരുതല്‍ എടുക്കുന്നു.
മേഖലയില്‍ സിവിലിയന്‍ വിമാനങ്ങള്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. മണിക്കൂറുകള്‍ക്കുള്ളില്‍ റഷ്യ യുക്രെയ്നില്‍ ആക്രമണം നടത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. അതേ സമയം, സമാധാനത്തിനായി അപേക്ഷിച്ച് യുക്രെയ്ന്‍ പ്രസിഡന്റ്. ചര്‍ച്ചയ്ക്കുള്ള ശ്രമങ്ങളോട് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യുഎന്നിനോട് അദ്ദേഹം സഹായം അഭ്യര്‍ത്ഥിച്ചു. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാ സമിതി ചേര്‍ന്നു. റഷ്യയെ പ്രതിരോധിക്കാനാണ് തീരുമാനം. അതിനിടെ റഷ്യയുമായുള്ള നയതന്ത്രബന്ധം പൂര്‍ണമായി വിഛേദിച്ച ഉക്രെയ്ന്‍, രാജ്യത്ത് 30 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റഷ്യയിലുള്ള പൗരന്മാരോട് ഉടന്‍ നാട്ടിലേക്കു മടങ്ങാനും നിര്‍ദേശിച്ചു.
സ്വതന്ത്രരാജ്യങ്ങളായി റഷ്യ പ്രഖ്യാപിച്ച യുക്രെയ്നിലെ കിഴക്കന്‍ വിമത മേഖലകളായ ഡൊനെറ്റ്സ്‌ക്, ലുഹാന്‍സ്‌ക് എന്നിവിടങ്ങളിലേക്ക് സൈന്യത്തെ അയയ്ക്കുന്നതിന് റഷ്യന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരുന്നു. ഉക്രെയ്ന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള തെക്കന്‍ ബെലാറൂസ്, പടിഞ്ഞാറന്‍ റഷ്യയുടെ വിവിധ മേഖലകള്‍ എന്നിവിടങ്ങളില്‍ 24 മണിക്കൂറിനിടെ വന്‍തോതില്‍ സൈനികനീക്കം നടക്കുന്നതിന്റെ ദൃശ്യങ്ങളാണ് യുഎസ് ഉപഗ്രഹ ഇമേജിങ് കമ്പനി പുറത്തുവിട്ട ചിത്രങ്ങളിലുള്ളത്. തെക്കന്‍ ബെലാറൂസിലെ മൊസൈറില്‍ നൂറുകണക്കിന് സൈനിക വാഹനങ്ങളും ടെന്റുകളും ദൃശ്യമാണ്. ഒന്നര ലക്ഷത്തോളം സൈനികരെ റഷ്യ വിന്യസിച്ചിട്ടുണ്ട്.
അതേസമയം ഉക്രെനിലെ റഷ്യന്‍ അധിനിവേശത്തിന് ഉപരോധത്തിലൂടെയാണ് രാജ്യങ്ങള്‍ മറുപടി നല്‍കുന്നത്. കൂടുതല്‍ രാജ്യങ്ങള്‍ ഉപരോധവുമായി രംഗത്തെത്തി. ജപ്പാന്‍, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് പുതുതായി ഉപരോധം ഏര്‍പ്പെടുത്തിയത്. റഷ്യയ്ക്കും ഡോണ്‍ട്സ്‌ക്, ലുഹാന്‍സ്‌ക് വിമത മേഖലകള്‍ക്കുമെതിരേ ജപ്പാന്‍ ഉപരോധം പ്രഖ്യാപിച്ചു. റഷ്യന്‍ സര്‍ക്കാരിന്റെ ബോണ്ടുകളുടെ കൊടുക്കലിനും വാങ്ങലിനും ജപ്പാനില്‍ വിലക്കേര്‍പ്പെടുത്തി. വിമത മേഖലകളുമായുള്ള വ്യാപാരബന്ധത്തിന് വിലക്കേര്‍പ്പെടുത്തിയതായും ജപ്പാന്‍ പ്രധാനമന്ത്രി ഫൂമിയോ കിഷിഡ പറഞ്ഞു.
കിഴക്കന്‍ യൂറോപ്പിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുമെന്നും റഷ്യക്കെതിരേ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കാനഡ വ്യക്തമാക്കി. നാറ്റോയുടെ സൈനികശക്തി വര്‍ധിപ്പിക്കാന്‍ ലാത്വിയക്കു സമീപം 460 സൈനികരെക്കൂടി വിന്യസിക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. റഷ്യന്‍ സുരക്ഷാ കൗണ്‍സിലിലെ എട്ടു അംഗങ്ങള്‍ക്ക് ഓസ്ട്രേലിയ ഉപരോധവും യാത്രാവിലക്കും ഏര്‍പ്പെടുത്തി.
പ്രശ്നപരിഹാരത്തിന് ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്ന് റഷ്യന്‍ സ്ഥാനപതി ജോര്‍ജി സുയേവിനെ വിളിച്ചുവരുത്തി ന്യൂസീലന്‍ഡ് ആവശ്യപ്പെട്ടു. അതേസമയം, ഉപരോധങ്ങളെ എതിര്‍ത്ത് ചൈന രംഗത്തെത്തി. ഉപരോധം പ്രശ്നം പരിഹരിക്കാനുള്ള മാര്‍ഗമല്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഹുവാ ചുന്‍ യിങ് പറഞ്ഞു. റഷ്യന്‍ അതിര്‍ത്തിക്കു സമീപം സൈന്യത്തെ വിന്യസിച്ച നാറ്റോയുടെയും യു.എസിന്റെയും നടപടിയെ അവര്‍ വിമര്‍ശിച്ചു.
അതിനിടെ പ്രശ്നത്തില്‍ നയതന്ത്രപരിഹാരത്തിനായി ചര്‍ച്ചകള്‍ക്കു തയ്യാറാണെന്ന് ആവര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ് രംഗത്തു വന്നു. എന്നാല്‍ റഷ്യന്‍ താത്പര്യങ്ങളില്‍ വിലപേശലുകള്‍ക്കില്ലെന്നും പുട്ടിന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















