പുടിന് മുന്നറിയിപ്പുമായി മോദി..തിരിച്ചടിക്കാൻ അമേരിക്കൻ യുദ്ധവിമാനം പാഞ്ഞെത്തി ...റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ ആള്‍നാശം.. ഉക്രൈനിലെ വിവിധ നഗരങ്ങളില്‍ റഷ്യ നടത്തിയ ഷെല്ലാക്രമണത്തെ തുടർന്ന് ഏഴു പേര്‍ കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

തീപാറുന്ന പോരാട്ടത്തിലേക്ക് കടക്കുമെന്ന് പുടിന്റെ മുന്നറിയിപ്പിന് തൊട്ട് പിന്നാലെ തന്നെ റഷ്യയുടെ തീപാറുന്ന ആക്രമണം .....തിരിച്ചടിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ശക്തമായി ഉക്രൈന്‍... റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ ആള്‍നാശം റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി. ഉക്രൈനിലെ വിവിധ നഗരങ്ങളില്‍ റഷ്യ നടത്തിയ ഷെല്ലാക്രമണത്തില്‍ തുടക്കത്തിൽ ഏഴു പേര്‍ കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
തിരിച്ചടിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ശക്തമായി തന്നെയാണ് യുക്രെയിൻ നിലകൊള്ളുന്നത്. എല്ലാം ഭസ്മമാക്കും എന്ന് തീരുമാനിച്ച് ഉറപ്പിച്ച പുടിനോട് ഇനി ചർച്ചയല്ല ആയുധമാണ് മറുപടി പറയേണ്ടത് എന്ന് അവർ ഉറപ്പിച്ചു. ലോകത്തെ രണ്ടാമത്തെ വമ്പന്‍ സൈനിക ശക്തിയായ റഷ്യ ലോകത്തെ ഇരുപത്തി രണ്ടാമത്തെ സൈനിക ശക്തിയായ തങ്ങളെ സര്‍വ്വശക്തിയും ഉപയോഗിച്ച് ആക്രമിക്കുമ്പോള്‍, എന്തു വിലകൊടുത്തും അതിനെ ചെറുക്കുമെന്ന പ്രഖ്യാപനത്തിലാണ് യുക്രൈന്‍ ജനത ..
അതിന്റെ ഭാഗമായി ഇതുവരെ അമ്പത് റഷ്യൻ സൈനികരെ വധിച്ചെന്നാണ് യുക്രെയിനിന്റെ അവകാശവാദം. അഞ്ച് റഷ്യൻ വിമാനങ്ങൾ വെടിവച്ചിടുകയും ഒരു ഹെലികോപ്ടർ തകർക്കുകയും ചെയ്തെന്ന് നേരത്തേ വിവരം ലഭിച്ചിട്ടുണ്ടായിരുന്നു. ആയുധം വച്ച് കീഴടങ്ങണമെന്ന് റഷ്യ ആവശ്യപ്പെട്ടപ്പോൾ കീഴടങ്ങില്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി വ്യക്തമാക്കിയിരുന്നു.അതിനു പിന്നാലെയാണ് സൈന്യം ശക്തമായ തിരിച്ചടി നൽകി തുടങ്ങിയത്.
എന്നാൽ തങ്ങളുടെ പക്ഷത്തെ ആൾ നാശത്തെക്കുറിച്ച് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ കണക്കുകൾ ഒന്നും അവർ അംഗീകരിക്കുന്നുമില്ല. ആകാശം വഴിയും കരവഴിയുമാണ് റഷ്യ ആക്രമണം നടത്തുന്നത്. യുക്രെയിൻ തലസ്ഥാനത്തുൾപ്പടെ തുടർ സ്ഫോടനങ്ങൾ കേൾക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നുണ്ട്.
ഉക്രൈനിലെ പ്രതിരോധസംവിധാനങ്ങളും നിര്‍വീര്യമാക്കിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമത്താവളങ്ങളിലെ ആക്രമണ-പ്രതിരോധ സംവിധാനങ്ങളെല്ലാം തകര്‍ത്തതായാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. എന്നാല്‍, ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ തുടര്‍സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്.
ആക്രമണത്തിൽ യുക്രെയിനിലെ വ്യോമ താവളങ്ങൾ ഉൾപ്പടെ റഷ്യ തകർത്തിട്ടുണ്ട്. കര,വ്യോമ,നാവിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം തുടരുന്നത്. ബഹുമുഖ ആക്രമണ പദ്ധതിയാണ് റഷ്യ നടപ്പാക്കുന്നത്. അഞ്ചു റഷ്യന്‍ വിമാനങ്ങളും ഒരു ഹെലികോപ്റ്ററും ലുഹാന്‍സ്‌കില്‍ വെടിവച്ചിട്ടതായി ഉക്രൈന്‍ സൈന്യവും അവകാശപ്പെട്ടിട്ടുണ്ട്.
ഈ സാഹചര്യത്തിൽ പൗരന്മാർക്ക് ആയുധം നൽകാൻ യുക്രൈൻ തീരുമാനിച്ചിരിക്കുകയാണ്. ആവശ്യപ്പെടുന്ന എല്ലാ പൗരന്മാർക്കും ആയുധം നൽകാൻ യുക്രൈൻ പ്രസിഡന്റ് നിർദ്ദേശിച്ചു. ഉക്രൈനെതിരെ സൈബർ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. സൈബറാക്രമണത്തിൽ തകർന്ന് യുക്രൈനിയൻ ബാങ്കിംഗ് മേഖല കഷ്ടപ്പെടുകയാണ്. എടിഎമ്മുകൾ പ്രവർത്തന രഹിതമായിരിക്കുകയാണ്. കൂടാതെ സർക്കാർ വെബ്സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടു.
നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പുടിനേയും ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമിയറുമായും ബന്ധപ്പെടണമെന്ന് ഇന്ത്യയിലെ ഉക്രെയ്ൻ അംബാസഡർ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. അതേസമയം, യുക്രെയിനിൽ അമേരിക്കൻ യുദ്ധവിമാനം എത്തിയതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അധിനിവേശം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ തിരിച്ചടിക്കുമെന്ന് നാറ്റോ റഷ്യക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ നിരീക്ഷണത്തിനും വിവരശേഖരണത്തിനും വേണ്ടിയാണ് അമേരിക്കൻ യുദ്ധവിമാനം യുക്രെയിൻ അതിർത്തിയിൽ എത്തിയതെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha





















