യുക്രൈന്‍ സംഘര്‍ഷത്തിനിടെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ റഷ്യയില്‍; രാഷ്ട്രീയപ്രാധാന്യമുള്ള കൂടിക്കാഴ്ച്ച ആശങ്കയോടെ ഉറ്റുനോക്കി ലോകരാഷ്ട്രങ്ങൾ

യുക്രൈന്‍ സംഘര്‍ഷത്തിനിടെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ റഷ്യയില്‍. ദ്വിദിന സന്ദര്‍ശനത്തിനായാണ് പാക് പ്രധാനമന്ത്രി മോസ്‌കോയിലെത്തിയത്. സന്ദര്‍ശനത്തിന്റെ ഭാഗമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.
രണ്ട് ദശകത്തിനിടെ ഒരു പാക് പ്രധാനമന്ത്രി നടത്തുന്ന ആദ്യ റഷ്യന്‍ സന്ദര്‍ശനമാണിത്. റഷ്യയുടെ യുക്രൈന്‍ നടപടിയെ ലോകസമൂഹം ഏറെ ആശങ്കയോടെ ഉറ്റുനോക്കുന്നതിനിടെ തന്നെയുള്ള സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയപ്രാധാന്യമുണ്ട്. രണ്ടാം ലോകയുദ്ധ കാലത്ത് കൊല്ലപ്പെട്ട സോവിയറ്റ് യൂനിയന്‍ സൈനികരുടെ സ്മൃതികുടീരമായ 'ടോംബ് ഓഫ് ദ അണ്‍നൗണ്‍ സോള്‍ജ്യേഴ്‌സി'ല്‍ റീത്ത് വച്ചായിരുന്നു ഇമ്രാന്‍ ഖാന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനു തുടക്കമിട്ടത്. ക്രെംലിന്‍ വാളിലെ സ്മാരകത്തിലെത്തി കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരമര്‍പ്പിച്ചു.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പര്യടനം നിര്‍ത്തി നാട്ടിലേക്ക് മടങ്ങുമെന്ന വാര്‍ത്തകള്‍ ഇമ്രാന്‍ ഖാന്റെ ഡിജിറ്റല്‍ മാധ്യമ വക്താവ് ഡോ. അര്‍സലാന്‍ ഖാലിദ് തള്ളി. നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ പര്യടനം തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക, ഊര്‍ജമേഖലില്‍ സഹകരണം ശക്തമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സന്ദര്‍ശനം.
https://www.facebook.com/Malayalivartha





















