നാല് രാജ്യങ്ങളിലൂടെ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നീക്കം! യുക്രൈനു പുറത്തുവിമാനമെത്തിക്കും, ഒഴിപ്പിക്കേണ്ടത് ഇരുപതിനായിരം ഇന്ത്യക്കാരെ, 2230 പേരും മലയാളികൾ; തീരുമാനം പ്രധാനമന്ത്രി വിളിച്ചു ചേർത്ത അടിയന്തര യോഗത്തിൽ

യുക്രൈനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാല് രാജ്യങ്ങളിലൂടെ ഒഴിപ്പിക്കും. ഹംഗറി, പോളണ്ട്, സ്ലൊവേകിയ, റൊമാനിയ അതിര്‍ത്തികളിലൂടെ ഒഴിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. തീരുമാനം പ്രധാനമന്ത്രി വിളിച്ചു ചേർത്ത അടിയന്തര യോഗത്തിലാണ്.
ഇന്ത്യക്കാരെ സഹായിക്കാന്‍ ടീമുകളെ അതിര്‍ത്തികളിലേക്ക് അയച്ചു. ഇതിനായി ഓണ്‍ലൈന്‍ വഴി അപേക്ഷ സ്വീകരിച്ചു തുടങ്ങിയിരിക്കുകയാണ്. യുക്രൈയിനു പുറത്ത് വിമാനങ്ങള്‍ എത്തിക്കാനാണ് നീക്കം. ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പരുകള്‍ വിദേശകാര്യമന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്തംഗസംഘമാണ് ഇതിനായി കാര്യങ്ങള്‍ ഏകോപിപ്പിക്കുക. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അതു പ്രധാനമാണെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.
ഇരുപതിനായിരം ഇന്ത്യക്കാരെയാണ് ഒഴിപ്പിക്കേണ്ടത്. ഇതില്‍ 2230 പേരും മലയാളികളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടും. ഇന്ന് തന്നെ നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനുമായി സംസാരിക്കും. റഷ്യ തന്നെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടത് എന്നതാണ് ഇപ്പോഴത്തെ വിവരം.
അതേ സമയം വിമാനത്താവളങ്ങള്‍ അടച്ചതോടെ മടക്കയാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്. മലയാളികളും അവരിലുണ്ട്. ഇവരെയെല്ലാവരെയും പരമാവധി സുരക്ഷിതരായിത്തന്നെ നാട്ടിലെത്തിക്കണമന്നും ആശങ്കയകറ്റണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു.
https://www.facebook.com/Malayalivartha





















