ജനകീയ പ്രക്ഷോഭം രൂക്ഷമായതിനു പിന്നാലെ ശ്രീലങ്കയിലെ അടിയന്തരാവസ്ഥ ഇന്നലെ അര്‍ദ്ധരാത്രിയോടെ പിന്‍വലിച്ചു... ഏപ്രില്‍ ഒന്നുമുതല്‍ പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചതായി കാണിച്ച് പ്രസിഡന്റ് ഗോത്തബയ രാജപക്‌സെ ഉത്തരവിറക്കി

ജനകീയ പ്രക്ഷോഭം രൂക്ഷമായതിനു പിന്നാലെ ശ്രീലങ്കയിലെ അടിയന്തരാവസ്ഥ ഇന്നലെ അര്‍ദ്ധരാത്രിയോടെ പിന്‍വലിച്ചു... ഏപ്രില്‍ ഒന്നുമുതല്‍ പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചതായി കാണിച്ച് പ്രസിഡന്റ് ഗോത്തബയ രാജപക്‌സെ ഉത്തരവിറക്കി
ഏപ്രില്‍ ഒന്നിനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇതിനിടെ സോഷ്യല്‍ മീഡിയയ്ക്കുള്ള വിലക്കും കര്‍ഫ്യൂവും കഴിഞ്ഞ ദിവസങ്ങളില്‍ പിന്‍വലിച്ചിട്ടുണ്ടായിരുന്നു.
പക്ഷെ ഇതിനിടെ പ്രസിഡന്റ് ഗോതബയ രജപക്‌സയ്ക്ക് വന്‍ പ്രഹരമേല്‍പിച്ച് അമ്പതോളം എം.പിമാര്‍ ഇന്നലെ ഭരണമുന്നണി വിട്ടു. സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നതായി എം.പിമാര്‍ പ്രഖ്യാപിച്ചതോടെ രജപക്‌സ സര്‍ക്കാരിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടമായി.
225 അംഗ പാര്‍ലമെന്റില്‍ കേവലഭൂരിപക്ഷത്തിന് 113 പേരുടെ പിന്തുണ ആവശ്യമാണ്. മുന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയിലെ 14 അംഗങ്ങളും രാജിവച്ചവരിലുള്‍പ്പെടുന്നുണ്ട്.
അതേസമയം, തിങ്കളാഴ്ച അധികാരമേറ്റ ഇടക്കാല സര്‍ക്കാരിലെ നാല് മന്ത്രിമാരിലെ അലി സബ്രി ഒരു ദിവസം തികയും മുമ്പ് രാജിവച്ചു. ബേസില്‍ രജപക്‌സയെ പുറത്താക്കിയാണ് അലിയെ ധനമന്ത്രിയാക്കിയത്. കൂടാതെ ഡെപ്യൂട്ടി സ്പീക്കര്‍ രഞ്ജിത് സിയാംബലപിതിയയും ഇന്നലെ രാജിവച്ചവരില്‍ ഉള്‍പ്പെടുന്നു. ഇതോടെ പ്രസിഡന്റ് ഗോതബയ രജപക്‌സയും സഹോദരനും പ്രധാനമന്ത്രിയുമായ മഹിന്ദ രജപക്‌സയും വന്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
സര്‍വകക്ഷി സര്‍ക്കാരില്‍ ചേരാനുള്ള പ്രസിഡന്റിന്റെ ക്ഷണം തള്ളിക്കളഞ്ഞ പ്രതിപക്ഷം, രജപക്‌സമാരുടെ രാജിയില്‍ കുറഞ്ഞ ഒത്തുതീര്‍പ്പിനില്ലെന്ന നിലപാടിലിരിക്കുകയാണ്. എന്നാല്‍ താന്‍ രാജിവയ്ക്കില്ലെന്നും പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കുന്ന ആര്‍ക്കും അധികാരം കൈമാറാമെന്നും പ്രസിഡന്റ് ഗോതബയ പ്രഖ്യാപിച്ചിരിക്കുകയാണ്.
മുന്‍ മന്ത്രിസഭയില്‍ നിന്ന് പ്രധാനമന്ത്രി മഹിന്ദ രജപക്സ ഒഴികെ 26 മന്ത്രിമാര്‍ രാജിവച്ചതിന് പിന്നാലെ അപ്രതീക്ഷിത രാഷ്ട്രീയ പ്രതിസന്ധിയാണ് ശ്രീലങ്കയില്‍ ഉടലെടുത്തിരിക്കുന്നത്.
"
https://www.facebook.com/Malayalivartha























