മരിച്ചവരുടെ ശരീരങ്ങൾ കൈകൾ കെട്ടിവച്ച നിലയിൽ; പലരും പീഡനങ്ങൾക്ക് ഇരയായി; കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും; കൂട്ടക്കുരുതി നടത്തിയ റഷ്യയെ മനുഷ്യാവകാശ കൗൺസിലിൽ നിന്നും ചവിട്ടി പുറത്താക്കി ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി

കൂട്ടക്കുരുതി നടത്തിയ റഷ്യയെ ചവിട്ടി പുറത്താക്കി ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി. യുക്രെയ്ന്‍ തലസ്ഥാനമായ കീവിനു സമീപം ബുച്ചയില്‍ കൂട്ടക്കുരുതി റഷ്യ നടത്തിയിരുന്നു. ഈ കാരണത്താൽ റഷ്യയെ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് സസ്പെൻഡ് ചെയ്തതായി രാജ്യാന്തര വാർത്ത ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്യുകയായിരുന്നു.
യുക്രെയ്ൻ യുഎന്നിന്റെ നടപടിയിൽ നന്ദിയുണ്ടെന്ന കാര്യം അറിയിക്കുകയും ചെയ്തു. യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ട്വിറ്ററിൽ കുറിച്ചത് മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള യുഎന്നിന്റെ വിഭാഗത്തിൽ യുദ്ധക്കുറ്റവാളികൾക്കു സ്ഥാനമില്ലെന്നാണ് . ബുച്ചയില്‍ മൂന്നൂറിലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയ്ന്‍ വ്യക്തമാക്കുന്നുണ്ട്. തെരുവുകളിലടക്കം മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന ചിത്രങ്ങൾ ഇതിനോടകം ലോകം കണ്ടു.
ബുച്ച കൂട്ടക്കൊലയിൽ മരിച്ചവരുടെ ശരീരങ്ങൾ കിടന്നത് കൈകൾ കെട്ടിവച്ച നിലയിലാണ്. ഇവരിൽ പലരും പീഡനങ്ങൾക്ക് ഇരയായിരുന്നു. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളുമുണ്ട്. ഇന്ത്യയടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ കൂട്ടക്കുരുതിയെ അപലപിക്കുകയും ചെയ്തു.
സിവിലിയന്‍മാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്‍ പറയുന്നത്. യുക്രെയ്‌ന്റേതു സംസ്‌കാരമില്ലാത്ത നീക്കമാണെന്ന് പുട്ടിൻ പറഞ്ഞു.
https://www.facebook.com/Malayalivartha























