സഹതടവുകാരികളെ ഗര്‍ഭിണിയാക്കിയ ട്രാന്‍സ് വനിതയെ പുരുഷന്മാരുടെ സെല്ലിലേയ്ക്ക് മാറ്റി: പുരുഷ സെല്ലിൽ അടച്ചാൽ തനിക്കെതിരെ ലൈംഗിക അതിക്രമങ്ങള്‍ നടക്കാനിടയുണ്ടെന്ന് ട്രാൻസ് വനിത

മുപ്പത് വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ച ട്രാൻസ് വനിത സഹതടവുകാരികളെ ഗര്‍ഭിണിയാക്കി. 18 മുതല്‍ 30 വരെ വയസ്സ് പ്രായമുള്ള സ്ത്രീ തടവുകാര്‍ മാത്രമുള്ള സെല്ലില്‍ താമസിപ്പിച്ച 27 വയസ്സുള്ള ഡെമി മൈനര്‍ ട്രാന്‍സ് വനിതയാണ് സഹതടവുകാരികളെ ഗര്‍ഭിണിയാക്കിയത്. ഇതേ തുടർന്ന് ഡെമി മൈനറെ പുരുഷന്മാരുടെ തടവറയിലേക്ക് മാറ്റി. അമേരിക്കയിലെ ന്യൂജേഴ്സിയിലാണ് സംഭവം.
സ്ത്രീ തടവുകാര്‍ക്കായുള്ള എഡ്‌ന മഹന്‍ കറക്ഷന്‍ സെന്ററിലാണ് ഡെമി മൈനർ താമസിച്ചിരുന്നത്. ഇവിടെ വച്ചാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടില്ലാത്ത ഡെമി മൈനർ രണ്ട് സഹതടവുകാരെ ഗർഭിണിയാക്കിയത്. ഇതിനെ തുടർന്നാണ് ഡെമി മൈനറിനെതിരെ നടപടി ഉണ്ടായതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
അതേ സമയം തന്നെ പുരുഷന്മാരുടെ തടവറയിൽ നിന്ന് സ്ത്രീകളുടേതിലേക്ക് തിരിച്ചയയ്ക്കണമെന്നും, പുരുഷ സെല്ലിൽ അടച്ചാൽ തനിക്കെതിരെ ലൈംഗിക അതിക്രമങ്ങള്‍ നടക്കാനിടയുണ്ടെന്നും ഡെമി പറയുന്നു. തന്റെ മാനസികനില തകര്‍ക്കുന്ന തരത്തില്‍ ജയില്‍ ജീവനക്കാര്‍ പെരുമാറിയെന്നും, സെല്ലിൽ നിന്ന് മാറ്റുമ്പോൾ പൂർണ്ണ നഗ്നയാക്കി പരിശോധനകള്‍ നടത്തി കടുത്ത മർദനത്തിന് ഇരയാക്കിയെന്നും പറയുന്നു. ഇതേ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും ഡെമി കൂട്ടിച്ചേർത്തു. വളര്‍ത്തുപിതാവിനെ കൊലപ്പെടുത്തിയ കേസില്‍ തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്നു ഡെമി. .
https://www.facebook.com/Malayalivartha


























