ചൈനീസ് അതിര്‍ത്തി വളഞ്ഞ് ഇന്ത്യയും യുഎസും. മാരകായുധങ്ങളുമായി ജപ്പാന്‍ സൈന്യവും കളത്തില്‍.

തായ്വാന്‍ അതിര്‍ത്തിയില്‍ ആക്രമണത്തിന് തയ്യാറെടുത്ത് നില്‍ക്കുന്ന ചൈനയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യയും അമേരിക്കയും കളത്തില്‍. അടുത്ത മാസം തന്നെ ചൈനീസ് അതിര്‍ത്തിയില്‍ ഭീഷണി ഉയര്‍ത്താനാണ് സഖ്യ രാജ്യങ്ങളുടെ തീരുമാനം. തായ്വാന്‍ ചൈന യുദ്ധം മുന്നില്‍ കണ്ടാണ് സഖ്യ രാജ്യങ്ങളെ കൂടെ കൂട്ടി വന്‍ സൈനീക അഭ്യാസത്തിനായി ഇന്ത്യ ഒരുങ്ങുന്നത്.
ഈ വര്‍ഷം അവസാനത്തിനു മുന്‍പ് കഴിവതും അടുത്ത മാസം തന്നെ സൈനിക, നാവിക അഭ്യാസങ്ങള്‍ അഭ്യാസങ്ങള്‍ നടത്താനാണ് രാജ്യം പദ്ധതിയിടുന്നത്. ഇന്ത്യ മുന്‍ കയ്യെടുത്ത് നടത്തുന്ന ഈ സൈനീകാഭ്യാസത്തില്‍ പല മേഘലകളിലായാകു സഖ്യ രാജ്യങ്ങളെ ഉള്‍പ്പെടുത്തുക. ജപ്പാന്‍ തീരത്ത് മലബാര്‍ ചതുര്‍ഭുജ നേവല്‍ വാര്‍ഗെയിംസ്, ഓസ്‌ട്രേലിയയും, മൂന്ന് ഏഷ്യന്‍ രാജ്യങ്ങളുമായി ഇന്‍ഫന്ററി അഭ്യാസം, ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളില്‍ അമേരിക്കയുമായി സൈനികാഭ്യാസം എന്നിവയാണ് ഇന്ത്യന്‍ പ്രതിരോധ വിഭാഗം പദ്ധതിയിട്ടിരിക്കുന്നത്.
നവംബര്‍ 8 മുതല്‍ 18 വരെയായിരിക്കും ജപ്പാന്‍ തീരത്ത് സംയുക്ത അഭ്യാസം നടക്കുക. നാലംഗ ക്വഡ് രാജ്യങ്ങളാണ് ഈ അഭ്യാസത്തില്‍ പങ്കെടുക്കുക. ജപ്പാനു പുറമേ ഇന്ത്യയോടൊപ്പം അമേരിക്കയും ഓഫസ്‌ട്രേലിയയും പങ്കെടുക്കും. ഇന്തോപസഫിക് മേഖലയില്‍ കണ്ണുകച്ചിരിക്കുന്ന ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുകയാണ് സംയുക്ത അഭ്യാസത്തിന്റെ മറ്റൊരു ലക്ഷ്യം. യുദ്ധക്കപ്പലുകള്‍, മുങ്ങിക്കപ്പലുകള്‍, യുദ്ധവിമാനങ്ങള്‍, ഹെലികോപ്ടറുകള്‍ എല്ലാം ഇവിടെ അഭ്യാസത്തിനായി അണിനിരക്കും.
മാത്രമല്ല ചൈനയുടെ നീക്കം നേരിടാന്‍ കാന്‍ബറയ്ക്ക് ആണവ മുങ്ങിക്കപ്പലുകള്‍ നല്‍കുമെന്ന് യു.എസ്, യു.കെ, ഓസ്‌ട്രേലിയ എന്നിവര്‍ വ്യക്തമാക്കിയിരുന്നു. ഉത്തരാഖണ്ഡിലെ ഓലിയില്‍ ആയിരിക്കും ഇന്ത്യയു.എസ് സൈനികാഭ്യാസമായ 'യുദ്ധ് അഭ്യാസ്' നടക്കുക. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്നും 100 കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ സ്ഥലം. നവംബര്‍ 15 മുതല്‍ ഡിസംബര്‍ രണ്ട് വരെയായിരിക്കും അഭ്യാസം. ഇരു ഭാഗത്തുനിന്നും 350 ഓളം സൈനികര്‍ വീതമാകും ഇതില്‍ പങ്കെടുക്കുക. കൊടുംതണുപ്പും മലനിരകളും അടക്കമുള്ള പ്രതിബന്ധങ്ങള്‍ക്കിടയിലുമുള്ള സൈനികാഭ്യാസമാണ് രാജ്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്. ഇരു സേനകളും ഓഗസ്റ്റില്‍ ഹിമാചല്‍ പ്രദേശില്‍ സംയുക്ത അഭ്യാസം നടത്തിയിരുന്നു.
ഓസ്‌ട്രേലിയയുമായുള്ള സംയുക്ത അഭ്യാസം നവംബര്‍ 28 മുതല്‍ ഡിസംബര്‍ 11 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് ഏഷ്യന്‍ രാജ്യങ്ങളുമായുള്ള അഭ്യാസവും ഈ ദിവസങ്ങളില്‍ നടക്കും. സിംഗപ്പൂരുമായുള്ള 'സിംബെക്‌സ് നേവല്‍ അഭ്യാസം' ബംഗാള്‍ ഉള്‍ക്കടലിലും സൈനികാഭ്യാസമായ അഗ്‌നി വാരിയര്‍ നവംബര്‍ 13 മുതല്‍ 30 വരെ ഡിയോലാലിയിലും നടക്കും. മലേഷ്യയുമൊത്തുള്ള 'ഹരിമു ശക്തി' അഭ്യാസം നവംബര്‍ 28 മുതല്‍ ഡിസംബര്‍ 13 വരെയും ഇന്തോനീഷ്യയുമൊത്തുള്ള ഗാര്‍ഡ് ശക്തി നവംബര്‍ 30 മുതല്‍ ഡിസംബര്‍ 15 വരെയും നടക്കും.
അതേസമയം ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഈ വര്‍ഷം തന്നെ ചൈന തായ് വാന്‍ ആക്രമിച്ചേക്കും എന്ന് മുന്നറിയിപ്പുകളും വരുന്നുണ്ട്. തായ് വാന്റെ തീരത്തിനടുത്തായി ചൈനയുടെ നാവിക സേനയും വ്യോമസേനാ വ്യൂഹവും സംയുക്തമായി മറ്റൊരു സൈനിക പരിശീലനം ആരംഭിച്ച സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ് വന്നിരിക്കുന്നത്. ഇന്ന് രാത്രി തന്നെ ആക്രമണം ഉണ്ടായേക്കും എന്ന മനോനിലയോടെയാണ് പരിശീലനം നടക്കുന്നതെന്ന് അമേരിക്കന്‍ നാവിക സേന തലവന്‍ പറയുന്നു. വളരെ ഹ്രസ്വമായ ഒരു അറിയിപ്പില്‍ ആക്രമണം നടത്തേണ്ടുന്ന രീതിയിലാണ് പരിശീലനത്തിന്റെ സ്വഭാവം എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ജിന്‍ പിങ് എന്ത് പറയുന്നു എന്നതല്ല, മറിച്ച് ചൈന എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് ഇപ്പോള്‍ കണക്കിലെടുക്കേണ്ടതെന്ന് അമേരിക്കന്‍ നേവല്‍ ഓപ്പറേഷന്‍സ് മേധാവി അഡ്മിറല്‍മൈക്കല്‍ ഗില്‍ഡേ പറയുന്നു. പഴയ കാല ചരിത്രം പരിശൊധിച്ചാല്‍, അവര്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം തന്നെ പറഞ്ഞ സമയത്തിനു മുന്‍പെ നടത്തിയെടുത്ത ഒരു പതിവ് ചൈനയ്ക്കുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ചൈനയുടെ ഭീഷണി നേരിടാന്‍ അമേരിക്കന്‍ നാവിക സേനയെ ഇനിയും നവീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്യാന്താധുനിക ആയുധങ്ങളും ലഭ്യമാക്കേണ്ടതുണ്ട്. നിലവില്‍ തെക്കന്‍ ചൈന്‍ കടലിലും തായ്വാന്‍ കടലിടുക്കിലും നാവിക സേന പട്രാള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷിച്ചതിലും നേരത്തേ ചൈന ആക്രമണം നടത്തിയേക്കും എന്ന മുന്നറിയിപ്പ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിന്‍കനും കഴിഞ്ഞയാഴ്ച നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha


























