റഷ്യയ്ക്ക് വന്‍ തിരിച്ചടി 1000 റഷ്യന്‍ സൈനീകരെ ഒറ്റയടിക്ക് കൊന്ന് യുക്രൈന്‍. ജീവനും കൊണ്ടോടി റഷ്യ .

യുദ്ധം തുടങ്ങിയതിന് ശേഷണുള്ള ഏറ്റവും വലിയ തിരിച്ചടിയാണ് യുദ്ധമുഖത്ത് റഷ്യയ്ക്ക് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. ഒരൊറ്റ ദിവസം കൊണ്ട് യുക്രെയിന്‍ 1000 ഓളം റഷ്യന്‍ സൈനീകരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. യുദ്ധ മുഖത്ത് സൈനീകരെ എത്തിക്കാനാകാതെ പെടാപ്പാടുപെടുന്ന റഷ്യയെ സംബന്ധിച്ച് ഇത് താങ്ങാനാകുന്നതിലും അപ്പുറമാണ്. നിലവില്‍ റഷ്യയുടെ വീക്ക് പോയിന്റ് എന്നു പറയുന്നത് ആവശ്യത്തിന് സൈനീകരെ യുദ്ധമുഖത്ത് കിട്ടുന്നില്ലെന്നുള്ളതാണ്. അഫ്ഗാനില്‍ നിന്നും അതുപോലെതന്നെ റഷ്യയുടെ അയല്‍ രാജ്യങ്ങളില്‍ നിന്നുമൊക്കെയാണ് പുടിന്‍ കൂലിപ്പട്ടാളത്തെ യുദ്ധമുഖത്ത് ഇറക്കുന്നത്. യുദ്ധഭയത്താല്‍ മുന്‍ നിര സൈനീകരെല്ലാം ഒളിച്ചോടുന്നതാണ് സൈനീക ക്ഷാമത്തിന് കാരണം. റിസര്‍വ് സൈനീകരെ ഇറക്കാനുള്ള പുടിന്റെ ലക്ഷ്യം അനിശ്ചിതത്വത്തിലുമാണ്. ഈ തക്കം നോക്കിയാണ് യുക്രൈന്‍ റഷ്യന്‍ സൈനീകരെ മാത്രം തിരഞ്ഞു പിടിച്ച് കൊലപ്പെടുത്തുന്നത്. ബ്രിട്ടന്റെ സഹായത്തോടെ ക്രിമിയയില്‍ ഡ്രോണുകളിറക്കി വന്‍ ആള്‍ നാശം ലക്ഷ്യം വച്ച യുക്രൈന് പക്ഷേ അവിടെ പിഴച്ചിരുന്നു. നിരവധി യുദ്ധക്കപ്പലുകള്‍ തകര്‍ക്കാനായെങ്കിലും അധികം ആള്‍ നാശമോ ആയുധ നാശമോ വരുത്താനായില്ല. എന്നാല്‍. റഷ്യ പിടിച്ചടക്കിയ മേഖലകളില്‍ യുക്രെയിന്‍ സേന നടത്തിയ മുന്നേറ്റം വിജയകരമായെന്ന റിപ്പോര്‍ട്ടുകളാണ് യുക്രൈന്‍ മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. കിഴക്കന്‍ മേഖലയിലും അതുപോലെ തെക്കന്‍ യുക്രെയിനിലെ നഗരമായ ഖെര്‍സണിലുമാണ് യുക്രെയിന്‍ സൈന്യം റഷ്യന്‍ പട്ടാളക്കാര്‍ക്കിടയില്‍ വന്‍ നാശം വിതച്ചത്.
ഇക്കഴിഞ്ഞ ഞായറാഴ്ച്ച 950 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതെന്നാണ് കണക്ക്. ഇതില്‍ കൂടാനും ഇടയുണ്ട്. ഇതോടെ ചുരുങ്ങിയത് 71,200 റഷ്യന്‍ സൈനികരെങ്കിലും മരണമടഞ്ഞതായാണ് യുക്രെയിന്‍ അവകാശപ്പെടുന്നത്. അതിലും വലിയ നാണക്കേടായി, യുക്രെയിന്‍ സൈന്യത്തിന്റെ ആക്രമണം ഭയന്ന് ഓടിരക്ഷപ്പെടുന്ന റഷ്യന്‍ സൈന്യത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നു എന്നുള്ളതാണ്. റഷ്യന്‍ കവചിത വാഹനം ആക്രമിക്കുന്നതിനിടയിലാണ് പട്ടാളക്കാര്‍ ജീവനും കൊണ്ട് ഓടുന്നത്. ഖെര്‍സണില്‍ നിന്നാണ് ദൃശ്യം പകര്‍ത്തിയിരിക്കുന്നത് എന്ന് സംശയിക്കുന്നു.
യുക്രെയിനിന്റെ മിസൈല്‍ വര്‍ഷത്തില്‍ നിന്നും രക്ഷപ്പെടാനായി കവചിത വാഹനത്തിനു നേരെ ഓടുന്ന സൈനികരുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പിന്നീട് വാഹനത്തില്‍ കയറി രക്ഷപ്പെട്ട് ഓടുന്നതും കാണാം. എന്നാല്‍, വാഹനം അപകടത്തില്‍ പെടുന്നതോടെ സൈനികര്‍ നിലവിളിക്കുകയാണ്. യുദ്ധമുന്നണിയില്‍ പരമാവധി ആളുകളെ വിന്യസിക്കുക എന്ന തന്ത്രമാണ് റഷ്യ ഇപ്പോള്‍ പയറ്റുന്നതെന്ന് പാശ്ചാത്യ യുദ്ധ വിദഗ്ദ്ധര്‍ പറയുന്നു. അതുകൊണ്ടു തന്നെ മതിയായ പരിശീലനം സൈനികര്‍ക്ക് നല്‍കാന്‍ ആകുന്നില്ല, അതാണ് ഈ വീഡിയോ ദൃശ്യങ്ങളില്‍ നിന്നും തെളിയുന്നത് എന്നുംഅവര്‍ വിലയിരുത്തുന്നു.
അടുത്തയിടെ നിയമിച്ച ആയിരക്കണക്കിന് സൈനികരെ റഷ്യ യുദ്ധ മുന്നണിയില്‍ വിന്യസിച്ചതായി ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. എന്നാല്‍, മതിയായ പരിശീലനമോ മറ്റ് തയ്യാറെടുപ്പുകളോ അവര്‍ക്കില്ല. സെപ്റ്റംബറില്‍, ആയിടെ നിയമിച്ച പുതിയ സൈനികര്‍ യുദ്ധഭൂമിയില്‍ എത്തിയത് ആയുധങ്ങള്‍ പോലുമില്ലാതെയാണെന്നും അവര്‍ പറയുന്നു. മറ്റൊന്ന്, പുതിയതായി നിയമിക്കുന്നവര്‍ക്ക് നല്‍കുന്നത് എ കെ എം റൈഫിള്‍ ആണ്. ഇത് സാധാരണ റഷ്യന്‍ സേന ഉപയോഗിക്കുന്നതില്‍ നിന്നും വ്യത്യസ്തമായ ഒന്നാണ്. അതുകൊണ്ടു തന്നെ റഷ്യന്‍ ലോജിസ്റ്റിക് സംവിധാനത്തിന് ജോലി കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ്.
പുതിയതായി നിയമിതരായ കരുതല്‍ സേനാംഗങ്ങള്‍ യുക്രെയിനില്‍ കൂട്ടമായി മരിച്ചു വീഴുന്നത് റഷ്യയില്‍ കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. നേരത്തേ നിരബന്ധമായി കരുതല്‍ സേനയിലേക്ക് ആളുകളെ നിയമിക്കാനുള്ള തീരുമാനത്തിനെതിരെ റഷ്യയില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ചില റഷ്യന്‍ മാധ്യമങ്ങള്‍ പറയുന്നത് ആവശ്യത്തിന് പരിശീലനമില്ലാതെയാണ് ഇവരെ യുദ്ധഭൂമിയിലേക്ക് അയയ്ക്കുന്നത് എന്നാണ്. 10 ദിവസം മുതല്‍ 25 ദിവസം വരെ മാത്രം പരിശീലനം നേടിയാണ് ഇവരില്‍ പലരും യുദ്ധഭൂമിയില്‍ എത്തിയിരിക്കുന്നത്.
അതിനിടയില്‍ വാരാന്ത്യത്തില്‍ കരിങ്കടലിലെ കപ്പല്‍ വ്യുഹത്തിനെതിരെ യുക്രെയിന്‍ നടത്തി എന്ന് ആരോപിക്കപ്പെടുന്ന ആക്രമണത്തിന് പ്രതികാരമായി റഷ്യ കീവ്, ഖാര്‍കിവ് നഗരങ്ങളിലെ സുപ്രധാന സ്ഥലങ്ങളില്‍ ബോംബ് വര്‍ഷിച്ചു കൊണ്ട് തിരിച്ചടിച്ചു. ജലവിതരണവും വൈദ്യൂതി വിതരണവും സ്തംഭിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു റഷ്യയുടെ ആക്രമണം. അതേ സമയം 44 ഓളം റഷ്യന്‍ ക്രൂയില്‍ മിസൈലുകള്‍ യുക്രെയിന്‍ വെടിവെച്ചിട്ടതായി ആവകാശപ്പെടുന്നുണ്ട്.
ഇതിനിടയില്‍, ജൂണില്‍ ഒരു ഫോണ്‍ സംഭാഷണത്തിനിടയില്‍ അമേരിക്കന്‍ പ്രസിഡണ്ടിന് നിയന്ത്രണങ്ങള്‍ നഷ്ടമായി യുക്രെയിന്‍ പ്രസിഡണ്ട് സെലെന്‍സ്‌കിയോട് കയര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. 1 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായത്തിന് താന്‍ പച്ചക്കൊടി കാണിച്ചു എന്ന് ബൈഡന്‍ സെലന്‍സ്‌കിയെ അറിയിച്ചപ്പോള്‍, അത് ശ്രദ്ധിക്കാതെ കൂടുതല്‍ സഹായം ആവശ്യപ്പെട്ട സെലന്‍സ്‌കിയോടാണ് ബൈഡന്‍ കയര്‍ത്തു സംസാരിച്ചത്.
അല്പം സ്വരം കടുപ്പിച്ച് തന്നെയായിരുന്നു ബൈഡന്‍ സംസാരിച്ചതെന്ന് എന്‍ ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്ക ഉദാരമായ നയമാണ് പിന്തുടരുന്നതെന്നും യുക്രെയിനെ പരമാവധി സഹായിക്കുന്നുണ്ടെന്നും പറഞ്ഞ ബൈഡന്‍ ഇതുവരെ തന്ന സഹായങ്ങളെ മാനിക്കണമെന്നും സെലെന്‍സ്‌കിയോട് പറഞ്ഞു. പിന്നീട് ഈ സഹായം പരസ്യമായി പ്രഖ്യാപിച്ചപ്പോള്‍ സെലെന്‍സ്‌കി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha


























