Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

റഷ്യയ്ക്ക് വന്‍ തിരിച്ചടി 1000 റഷ്യന്‍ സൈനീകരെ ഒറ്റയടിക്ക് കൊന്ന് യുക്രൈന്‍. ജീവനും കൊണ്ടോടി റഷ്യ .

01 NOVEMBER 2022 06:21 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

യുദ്ധം തുടങ്ങിയതിന് ശേഷണുള്ള ഏറ്റവും വലിയ തിരിച്ചടിയാണ് യുദ്ധമുഖത്ത് റഷ്യയ്ക്ക് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. ഒരൊറ്റ ദിവസം കൊണ്ട് യുക്രെയിന്‍ 1000 ഓളം റഷ്യന്‍ സൈനീകരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. യുദ്ധ മുഖത്ത് സൈനീകരെ എത്തിക്കാനാകാതെ പെടാപ്പാടുപെടുന്ന റഷ്യയെ സംബന്ധിച്ച് ഇത് താങ്ങാനാകുന്നതിലും അപ്പുറമാണ്. നിലവില്‍ റഷ്യയുടെ വീക്ക് പോയിന്റ് എന്നു പറയുന്നത് ആവശ്യത്തിന് സൈനീകരെ യുദ്ധമുഖത്ത് കിട്ടുന്നില്ലെന്നുള്ളതാണ്. അഫ്ഗാനില്‍ നിന്നും അതുപോലെതന്നെ റഷ്യയുടെ അയല്‍ രാജ്യങ്ങളില്‍ നിന്നുമൊക്കെയാണ് പുടിന്‍ കൂലിപ്പട്ടാളത്തെ യുദ്ധമുഖത്ത് ഇറക്കുന്നത്. യുദ്ധഭയത്താല്‍ മുന്‍ നിര സൈനീകരെല്ലാം ഒളിച്ചോടുന്നതാണ് സൈനീക ക്ഷാമത്തിന് കാരണം. റിസര്‍വ് സൈനീകരെ ഇറക്കാനുള്ള പുടിന്റെ ലക്ഷ്യം അനിശ്ചിതത്വത്തിലുമാണ്. ഈ തക്കം നോക്കിയാണ് യുക്രൈന്‍ റഷ്യന്‍ സൈനീകരെ മാത്രം തിരഞ്ഞു പിടിച്ച് കൊലപ്പെടുത്തുന്നത്. ബ്രിട്ടന്റെ സഹായത്തോടെ ക്രിമിയയില്‍ ഡ്രോണുകളിറക്കി വന്‍ ആള്‍ നാശം ലക്ഷ്യം വച്ച യുക്രൈന് പക്ഷേ അവിടെ പിഴച്ചിരുന്നു. നിരവധി യുദ്ധക്കപ്പലുകള്‍ തകര്‍ക്കാനായെങ്കിലും അധികം ആള്‍ നാശമോ ആയുധ നാശമോ വരുത്താനായില്ല. എന്നാല്‍. റഷ്യ പിടിച്ചടക്കിയ മേഖലകളില്‍ യുക്രെയിന്‍ സേന നടത്തിയ മുന്നേറ്റം വിജയകരമായെന്ന റിപ്പോര്‍ട്ടുകളാണ് യുക്രൈന്‍ മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. കിഴക്കന്‍ മേഖലയിലും അതുപോലെ തെക്കന്‍ യുക്രെയിനിലെ നഗരമായ ഖെര്‍സണിലുമാണ് യുക്രെയിന്‍ സൈന്യം റഷ്യന്‍ പട്ടാളക്കാര്‍ക്കിടയില്‍ വന്‍ നാശം വിതച്ചത്.

ഇക്കഴിഞ്ഞ ഞായറാഴ്ച്ച 950 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതെന്നാണ് കണക്ക്. ഇതില്‍ കൂടാനും ഇടയുണ്ട്. ഇതോടെ ചുരുങ്ങിയത് 71,200 റഷ്യന്‍ സൈനികരെങ്കിലും മരണമടഞ്ഞതായാണ് യുക്രെയിന്‍ അവകാശപ്പെടുന്നത്. അതിലും വലിയ നാണക്കേടായി, യുക്രെയിന്‍ സൈന്യത്തിന്റെ ആക്രമണം ഭയന്ന് ഓടിരക്ഷപ്പെടുന്ന റഷ്യന്‍ സൈന്യത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നു എന്നുള്ളതാണ്. റഷ്യന്‍ കവചിത വാഹനം ആക്രമിക്കുന്നതിനിടയിലാണ് പട്ടാളക്കാര്‍ ജീവനും കൊണ്ട് ഓടുന്നത്. ഖെര്‍സണില്‍ നിന്നാണ് ദൃശ്യം പകര്‍ത്തിയിരിക്കുന്നത് എന്ന് സംശയിക്കുന്നു.

യുക്രെയിനിന്റെ മിസൈല്‍ വര്‍ഷത്തില്‍ നിന്നും രക്ഷപ്പെടാനായി കവചിത വാഹനത്തിനു നേരെ ഓടുന്ന സൈനികരുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പിന്നീട് വാഹനത്തില്‍ കയറി രക്ഷപ്പെട്ട് ഓടുന്നതും കാണാം. എന്നാല്‍, വാഹനം അപകടത്തില്‍ പെടുന്നതോടെ സൈനികര്‍ നിലവിളിക്കുകയാണ്. യുദ്ധമുന്നണിയില്‍ പരമാവധി ആളുകളെ വിന്യസിക്കുക എന്ന തന്ത്രമാണ് റഷ്യ ഇപ്പോള്‍ പയറ്റുന്നതെന്ന് പാശ്ചാത്യ യുദ്ധ വിദഗ്ദ്ധര്‍ പറയുന്നു. അതുകൊണ്ടു തന്നെ മതിയായ പരിശീലനം സൈനികര്‍ക്ക് നല്‍കാന്‍ ആകുന്നില്ല, അതാണ് ഈ വീഡിയോ ദൃശ്യങ്ങളില്‍ നിന്നും തെളിയുന്നത് എന്നുംഅവര്‍ വിലയിരുത്തുന്നു.

അടുത്തയിടെ നിയമിച്ച ആയിരക്കണക്കിന് സൈനികരെ റഷ്യ യുദ്ധ മുന്നണിയില്‍ വിന്യസിച്ചതായി ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. എന്നാല്‍, മതിയായ പരിശീലനമോ മറ്റ് തയ്യാറെടുപ്പുകളോ അവര്‍ക്കില്ല. സെപ്റ്റംബറില്‍, ആയിടെ നിയമിച്ച പുതിയ സൈനികര്‍ യുദ്ധഭൂമിയില്‍ എത്തിയത് ആയുധങ്ങള്‍ പോലുമില്ലാതെയാണെന്നും അവര്‍ പറയുന്നു. മറ്റൊന്ന്, പുതിയതായി നിയമിക്കുന്നവര്‍ക്ക് നല്‍കുന്നത് എ കെ എം റൈഫിള്‍ ആണ്. ഇത് സാധാരണ റഷ്യന്‍ സേന ഉപയോഗിക്കുന്നതില്‍ നിന്നും വ്യത്യസ്തമായ ഒന്നാണ്. അതുകൊണ്ടു തന്നെ റഷ്യന്‍ ലോജിസ്റ്റിക് സംവിധാനത്തിന് ജോലി കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ്.

പുതിയതായി നിയമിതരായ കരുതല്‍ സേനാംഗങ്ങള്‍ യുക്രെയിനില്‍ കൂട്ടമായി മരിച്ചു വീഴുന്നത് റഷ്യയില്‍ കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. നേരത്തേ നിരബന്ധമായി കരുതല്‍ സേനയിലേക്ക് ആളുകളെ നിയമിക്കാനുള്ള തീരുമാനത്തിനെതിരെ റഷ്യയില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ചില റഷ്യന്‍ മാധ്യമങ്ങള്‍ പറയുന്നത് ആവശ്യത്തിന് പരിശീലനമില്ലാതെയാണ് ഇവരെ യുദ്ധഭൂമിയിലേക്ക് അയയ്ക്കുന്നത് എന്നാണ്. 10 ദിവസം മുതല്‍ 25 ദിവസം വരെ മാത്രം പരിശീലനം നേടിയാണ് ഇവരില്‍ പലരും യുദ്ധഭൂമിയില്‍ എത്തിയിരിക്കുന്നത്.

അതിനിടയില്‍ വാരാന്ത്യത്തില്‍ കരിങ്കടലിലെ കപ്പല്‍ വ്യുഹത്തിനെതിരെ യുക്രെയിന്‍ നടത്തി എന്ന് ആരോപിക്കപ്പെടുന്ന ആക്രമണത്തിന് പ്രതികാരമായി റഷ്യ കീവ്, ഖാര്‍കിവ് നഗരങ്ങളിലെ സുപ്രധാന സ്ഥലങ്ങളില്‍ ബോംബ് വര്‍ഷിച്ചു കൊണ്ട് തിരിച്ചടിച്ചു. ജലവിതരണവും വൈദ്യൂതി വിതരണവും സ്തംഭിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു റഷ്യയുടെ ആക്രമണം. അതേ സമയം 44 ഓളം റഷ്യന്‍ ക്രൂയില്‍ മിസൈലുകള്‍ യുക്രെയിന്‍ വെടിവെച്ചിട്ടതായി ആവകാശപ്പെടുന്നുണ്ട്.

ഇതിനിടയില്‍, ജൂണില്‍ ഒരു ഫോണ്‍ സംഭാഷണത്തിനിടയില്‍ അമേരിക്കന്‍ പ്രസിഡണ്ടിന് നിയന്ത്രണങ്ങള്‍ നഷ്ടമായി യുക്രെയിന്‍ പ്രസിഡണ്ട് സെലെന്‍സ്‌കിയോട് കയര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. 1 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായത്തിന് താന്‍ പച്ചക്കൊടി കാണിച്ചു എന്ന് ബൈഡന്‍ സെലന്‍സ്‌കിയെ അറിയിച്ചപ്പോള്‍, അത് ശ്രദ്ധിക്കാതെ കൂടുതല്‍ സഹായം ആവശ്യപ്പെട്ട സെലന്‍സ്‌കിയോടാണ് ബൈഡന്‍ കയര്‍ത്തു സംസാരിച്ചത്.

അല്പം സ്വരം കടുപ്പിച്ച് തന്നെയായിരുന്നു ബൈഡന്‍ സംസാരിച്ചതെന്ന് എന്‍ ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്ക ഉദാരമായ നയമാണ് പിന്തുടരുന്നതെന്നും യുക്രെയിനെ പരമാവധി സഹായിക്കുന്നുണ്ടെന്നും പറഞ്ഞ ബൈഡന്‍ ഇതുവരെ തന്ന സഹായങ്ങളെ മാനിക്കണമെന്നും സെലെന്‍സ്‌കിയോട് പറഞ്ഞു. പിന്നീട് ഈ സഹായം പരസ്യമായി പ്രഖ്യാപിച്ചപ്പോള്‍ സെലെന്‍സ്‌കി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (30 minutes ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (47 minutes ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (54 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (1 hour ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (1 hour ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (1 hour ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (2 hours ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (2 hours ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (2 hours ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (2 hours ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (3 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (13 hours ago)

Malayali Vartha Recommends