ഇറാൻ സൗദിയെ ആക്രമിക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ; എഫ്-22 നിരത്തി സഹായവുമായി അമേരിക്കൻ സൈന്യം; ഇറാന്റെ തന്ത്രമോ? അമേരിക്കയുടെ കുതന്ത്രമോ?

ഇറാൻ സൗദിയെ ആക്രമിക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് വന്നപ്പോൾ തന്നെ അമേരിക്ക സൗദിയ്ക്ക് അകമഴിഞ്ഞ സഹായ വാഗ്ദാനങ്ങൾ നൽകിയിരിക്കുകയാണ്. ഇറാനിലെ ആഭ്യന്തര കലഹത്തിൽ നിന്ന് ജന ശ്രദ്ധ മാറ്റുന്നതിന് വേണ്ടിയാണ് ഇറാൻ സൗദിയെ ആക്രമിക്കുന്നത് എന്നാണു അമേരിക്ക പറയുന്നത് .ഇവിടെ ഉയർന്നു വരുന്ന സംശയം നിലവിൽ സൗദിയെ പിണക്കാതെ നില നിർത്തേണ്ടത് അമേരിക്കയുടെ ആവശ്യം ആണ് .
അടുത്തിടെ ഒപെക് പ്ലസ് രാജ്യങ്ങൾ ചേർന്ന് അടുത്ത മാസം എണ്ണ ഉൽപ്പാദനം പ്രതിദിനം 2 ദശലക്ഷം ബാരൽ കുറയ്ക്കാൻ എടുത്ത തീരുമാനം റഷ്യയ്ക്ക് കരുത്ത് നൽകുന്നതാണ് . ഉപരോധത്തിലൂടെ പുട്ടിനെ തളയ്ക്കാമെന്ന അമേരിക്കൻ മോഹങ്ങൾക്ക് ഏറ്റ പ്രഹരമാണ് ഒപേക്ക് രാജ്യങ്ങളുടെ ഈ തീരുമാനം
അമേരിക്കയുമായി സഖ്യം പങ്കിടുന്ന രാജ്യമായ സൗദി അറേബ്യ, റഷ്യയ്‌ക്കൊപ്പം ചേർന്ന് എണ്ണ ഉൽപ്പാദനം വെട്ടിക്കുറച്ചത് പാശ്ചാത്യ രാജ്യങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു.. സൗദിയ്ക്ക് റഷ്യയുമായുള്ള ബന്ധം അമേരിക്കയ്ക്ക് ഭീഷണിയാണ് . ഇ സാഹചര്യത്തിൽ സൗദിയെ പിണക്കാതെ അനുനയിപ്പിച്ചു കൊണ്ടുവരുന്നതിന് അമേരിക്കയ്ക്ക് വീണുകിട്ടിയ അവസരം തന്നെയാണ് ഈ യുദ്ധ ഭീഷണി . ഇത് പരമാവധി ഉപയോഗപ്പെടുത്തുന്നുമുണ്ട് അമേരിക്ക.
ഇറാന്‍ സൗദി അറേബ്യയെ ആക്രമിക്കുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമാണ് സൗദിക്ക് മുന്നറിയിപ്പ് നല്‍കിയത്. അമേരിക്കന്‍, സൗദി, മിഡില്‍ ഈസ്റ്റിലെ സഖ്യ സേനകള്‍ എന്നിവയെല്ലാം നിലവില്‍ അതീവ ജാഗ്രതയിലാണ്. അമേരിക്കന്‍ സൈനികര്‍ നിലയുറപ്പിച്ചിരിക്കുന്ന ഇറാഖി നഗരത്തിലും ഇറാന്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടും ഇതിനകം പുറത്ത് വന്നിട്ടുണ്ട്.
ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ അറസ്റ്റിലായ മഹ്സ അമിനി സദാചാര പൊലീസിന്റെ കസ്റ്റഡിയിൽ വച്ച് മരിച്ചതിന് പിന്നാലെ ഇറാനില്‍ പൊട്ടുപ്പുറപ്പെട്ട പ്രക്ഷോഭം മാസങ്ങള്‍ക്കിപ്പുറവും ശക്തമായി തന്നെ തുടരകയാണ്. പ്രതിഷേധക്കാരെ ക്രൂരമായ രീതിയിലാണ് ഇറാൻ ഒതുക്കുന്നത് . പ്രതിഷേധ പരിപാടികളിലെല്ലാം തന്നെ ആയിരക്കണക്കിന് ആളുകളാണ് ആളുകളാണ് പങ്കെടുക്കുന്നത്. ഇതിനിടെയാണ് സൗദി അറേബ്യയെ ഏറെ ആശങ്കയിലാക്കുന്ന ഒരു രഹസ്യാന്വേഷണ റിപ്പോർട്ടും പുറത്ത് വന്നിരിക്കുന്നത്.
ഇത് ഇറാന്റെ തന്ത്രമാണെന്നും ആരോപണം തുടരുന്നുണ്ട് . സ്വന്തം രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനായി ഇറാന്‍ സൗദി അറേബ്യന്‍ ഊർജ്ജ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആസൂത്രിത ആക്രമണങ്ങൾക്ക് ലക്ഷ്യമിടുന്നുവെന്നാണ് സൌദി രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഈ വിവരം സൗദി അറേബ്യന്‍ ഉദ്യോഗസ്ഥർ സഖ്യകക്ഷിയായ അമേരിക്കയുമായി പങ്കിടുകയും ചെയ്തിട്ടുണ്ടെന്നാണ് വാള്‍സ്ട്രീറ്റ് ജേർണല്‍ റിപ്പോർട്ട് ചെയ്യുന്നത്.
"ഭീഷണിയെക്കുറിച്ച് യുഎസ് നരീക്ഷിക്കുന്നുണ്ടെന്നും" "ഉദ്യോഗസ്ഥർ സൗദിയുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നുമാണ് വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിലിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേർണല്‍ റിപ്പോർട്ട് ചെയ്യുന്നത്. യുഎസ് സൈന്യത്തിന്റെ എഫ്22 ജെറ്റ്സ് ഉള്‍പ്പടേയുള്ള എല്ലാവിധ സൈനിക സന്നാഹങ്ങളും സൌദിയിലുണ്ട് . അതിനാൽ ഭീഷണിയുടെ പേരില്‍ മേഖലയിലെ അമേരിക്കയുടെ സൈനിക ശേഷി വർധിപ്പിക്കേണ്ട സാഹചര്യമില്ലെന്നാണ് ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ നിലപാട്.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍, സൗദി അറേബ്യയും യുഎസും മിഡിൽ ഈസ്റ്റിലെ മറ്റ് രാജ്യങ്ങളും സൈനികർക്ക് ജാഗ്രതാ നിർദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾക്ക് പ്രേരണ നൽകിയത് അമേരിക്ക, സൗദി അറേബ്യ, ഇസ്രായേൽ എന്നീ രാജ്യങ്ങളാണെന്നാണ് ഇറാൻ കുറ്റപ്പെടുത്തുന്നത്.
ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഭരണകൂടം തെരുവില്‍ മാത്രമല്ല കലാലയങ്ങളിലും കേന്ദ്രീകരിക്കുന്ന കാഴ്ചയാണ് ഉള്ളത്. വിവിധ സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് ആണ്‍പെണ്‍ വ്യത്യാസമില്ലാതെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഭരണകൂടത്തിനെതിരെ രംഗത്തി റങ്ങിയത് ഇറാന്‍ ഭരണകൂടത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍, ജനശ്രദ്ധ തിരിച്ചു വിടാന്‍ ഇറാന്‍ എന്ത് സാഹസവും കാട്ടുമെന്നാണ് അമേരിക്കയും സഖ്യകക്ഷികളും ഭയക്കുന്നത്. ഏതായാലും യുദ്ധഭീഷണി ഇറാന്റെ തന്ത്രമാണോ അതോ അമേരിക്കയുടെ കുതന്ത്രമാണോ എന്ന് ഏറെ താമസിയാതെ അറിയാം.
https://www.facebook.com/Malayalivartha


























