ലോകസുന്ദരിയാകാൻ തക്ക ആകർഷകതയൊന്നും പ്രിയങ്കയ്ക്കില്ല! ബ്രിട്ടീഷ് രാജകുടുംബാംഗം മേഗൻ മെർക്കലിന്റെ സുഹൃത്തായതും മത്സരത്തിൽ പ്രിയങ്കയ്ക്ക് ഗുണം ചെയ്തു; പ്രിയങ്ക ചോപ്ര ലോകസുന്ദരിയായത് തട്ടിപ്പിലൂടെയാണെന്ന ആരോപണവുമായി സഹമത്സരാർഥി

നിറത്തിന്റെ പേരിൽ ഒരുപാട് അവഗണനകൾ നേരിടേണ്ടി വന്നു. എന്നാൽ ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ തിളങ്ങിക്കൊണ്ട് 2000ത്തിൽ ലോകസുന്ദരി പട്ടം നേടിയ പ്രിയങ്ക ചോപ്ര ഏവരുടെയും പ്രിയപ്പെട്ട താരമാണ്. അങ്ങനെ കിരീടം ഇന്ത്യയിൽ എത്തിച്ച് രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയ സുന്ദരി ഏവർക്കും അഭിമാനം കൂടിയാണ്. അങ്ങനെ സിനിമാലോകത്തേക്ക് ചുവടു വെച്ച താരം ബോളിവുഡ് കടന്ന് ഹോളിവുഡിലും തന്റേതായ സാന്നിധ്യം കൊണ്ടുവരികയാണ് ചെയ്തത്. എല്ലാ വിഷയങ്ങളിലും തന്റേതായ നിലപാട് പുലർത്തുന്ന വ്യക്തിത്വമാണ് താരത്തിന്റേത്. ഇപ്പോഴിതാ പ്രിയങ്ക മിസ് വേൾഡ് പട്ടം നേടി 22 വർഷങ്ങൾ പിന്നിടുമ്പോൾ താരം ലോകസുന്ദരിയായത് തട്ടിപ്പിലൂടെയാണെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് സഹമത്സരാർഥിയായ യുവതി.
വർഷങ്ങൾക്കിപ്പുറം ലെയ്‌ലാനി മക്കോണി എന്ന യുവതിയാണ് മിസ് വേൾഡ് മത്സരത്തിൽ കൃത്രിമത്വം നടന്നു വെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കരീബിയൻ രാജ്യമായ ബാർബഡോസിനെ പ്രതിനിധീകരിച്ചായിരുന്നു അന്ന് ലെയ്ലാനി മത്സരത്തിൽ പങ്കെടുത്തത്. ഇപ്പോൾ തന്റെ യുട്യൂബ് ചാനലിലൂടെ പ്രിയങ്കയ്ക്കെതിരേ ലെയ്ലാനി രംഗത്ത് എത്തിയിരിക്കുകയാണ്. പ്രിയങ്ക മിസ് വേൾഡ് ആയത് തട്ടിപ്പിലൂടെയാണെന്നും ലോകസുന്ദരിയാകാൻ തക്ക ആകർഷകതയൊന്നും പ്രിയങ്കയ്ക്കില്ലെന്നുമാണ് അവരുടെ വാദം എന്നത്.
അതേസമയം പ്രിയങ്കയോട് വിധികർത്താക്കൾക്ക് പ്രത്യേക ചായ്‌വ് ഉണ്ടായിരുന്നുവെന്നും മറ്റു മത്സരാർഥികൾക്ക് ലഭിക്കാത്ത പ്രത്യേക സൗകര്യങ്ങൾ പ്രിയങ്കയ്ക്കു ലഭിച്ചുവെന്നും അവർ വിഡിയോയിൽ ആരോപിക്കുകയാണ്. കൂടാതെ തുടർച്ചയായി 1999-ലും 2000-ത്തിലും ലോകസുന്ദരി പട്ടം ഇന്ത്യയ്ക്ക് ലഭിച്ചത് പേജന്റിന്റെ സ്‌പോൺസർമാരിലൊരാൾ ഇന്ത്യയിൽ നിന്നായതു കൊണ്ടാണെന്നും ലെയ്‌ലാനി വീഡിയോയിൽ ചൂണ്ടിക്കാണിക്കുകയാണ്.
കൂടാതെ മത്സരത്തിൽ ധരിക്കാൻ ഏറ്റവും മികച്ച ഗൗണാണ് സംഘാടകർ പ്രിയങ്കയ്ക്ക് നൽകിയതെന്നും പ്രിയങ്കയ്ക്കു മാത്രം ഭക്ഷണം മുറിയിലെത്തിച്ചുവെന്നും അവർ രൂക്ഷമായി വിമർശിച്ചു. പ്രിയങ്കയുടെ മാത്രം വലിയ ചിത്രങ്ങൾ പത്രങ്ങളിൽ അച്ചടിച്ചു വന്നുവെന്നും ലെയ്ലാനി ആരോപിക്കുകയുണ്ടായി. ബ്രിട്ടീഷ് രാജകുടുംബാംഗം മേഗൻ മെർക്കലിന്റെ സുഹൃത്തായതും മത്സരത്തിൽ പ്രിയങ്കയ്ക്ക് ഗുണം ചെയ്തുവെന്നാണ് ലെയ്‌ലാനി വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha


























