പിരിച്ചുവിടപ്പെട്ട 2,500 ജീവനക്കാര്‍ക്ക് അതില്‍ വേദനയുണ്ടാകില്ലേ? കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലും മെസ്സിയെ ബ്രാന്‍ഡ് അംബാസിഡറാക്കി

ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ എഡ് ടെക് കമ്ബനിയായ ബൈജൂസ് ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചത് വലിയ വിമർശനം നേരിട്ടു. കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്നതിനിടെ മെസ്സിയെപ്പോലെ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പരസ്യതാരം ബൈജൂസിലെത്തിയത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
ലയണല്‍ മെസിയെ ബ്രാന്‍ഡ് അംബാസഡറാക്കാന്‍ ബൈജൂസ് ഒരുപാട് സമയവും പണവും ചെലവഴിച്ചെന്നറിയുമ്ബോള്‍ പിരിച്ചുവിടപ്പെട്ട 2,500 ജീവനക്കാര്‍ക്ക് അതില്‍ വേദനയുണ്ടാകില്ലേ എന്നും അവരോട് ഇത് എങ്ങനെ വിശദീകരിക്കുമെന്നും ചോദിച്ചപ്പോള്‍ ലോകത്തിലെ ഏറ്റവും വിലമതിക്കുന്ന കളിക്കാരനായാണ് മെസിയെ പലരും കണക്കാക്കുന്നതെന്നും എന്നാല്‍ അതിനുമപ്പുറമാണ് കാര്യങ്ങള്‍ എന്നുമായിരുന്നു ദിവ്യയുടെ പ്രതികരണം.
ഇപ്പോഴിതാ കമ്ബനിയുടെ ഭാഗം വിശദീകരിച്ച് ബൈജൂസ് സഹസ്ഥാപക ദിവ്യ ഗോകുല്‍നാഥ് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. 'എജ്യുക്കേഷന്‍ ഫോര്‍ ആള്‍' കാമ്ബയിനുവേണ്ടിയാണ് മെസ്സി ബൈജൂസിന്റെ ഭാഗമാകുന്നത്. മെസ്സിയെ പോലുള്ള താരത്തെ അംബാസിഡറായി അവതരിപ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്നും കമ്ബനി പറയുന്നു. താഴ്ന്നനിലയില്‍ നിന്നും ഉയര്‍ന്നുവന്ന താരമാണ് മെസ്സി. ബൈജൂസിന്റെ എജ്യുക്കേഷന്‍ ഫോര്‍ ആള്‍ എന്ന കാമ്ബയിനിന്റെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ മെസ്സിയല്ലാതെ മറ്റൊരുമില്ലെന്ന് ബൈജൂസ് സഹ സ്ഥാപക ദിവ്യ ഗോകുല്‍നാഥ് പറഞ്ഞു. ലോകത്തിലെ ഏറ്റവും മഹാനായ കളിക്കാരില്‍ ഒരാളാണ് മെസ്സി. ഈ കൂട്ടുകെട്ട് ലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കും. വലിയ സ്വപ്നങ്ങള്‍ കാണാനും അതിനായി പഠിക്കാനും അതവര്‍ക്ക് പ്രചോദനം നല്‍കുമെന്നും ദിവ്യ ഗോകുല്‍നാഥ് പറയുന്നു.
മെസിയുമായുളള കരാര്‍ കേവലം സ്പോണ്‍സര്‍ഷിപ്പ് മാത്രമല്ലെന്നും മറിച്ച് സാമൂഹിക പങ്കാളിത്തം ആണെന്നും ദിവ്യ പറയുന്നു. ഇക്കണോമിക് ടൈംസിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അവരുടെ പ്രതികണം.'എല്ലാവര്‍ക്കും വിദ്യാഭ്യാസം' എന്ന സംരംഭത്തിന്റെ ആഗോള ബ്രാന്‍ഡ് അംബാസഡറായി മെസിയെ നിയമിക്കാനുള്ള തീരുമാനം ഈ സംരംഭത്തിന് കൂടുതല്‍ വ്യാപ്തി നല്‍കുമെന്നും ദിവ്യ പറഞ്ഞു. 'നിങ്ങള്‍ എന്റെ ലിങ്ക്ഡ്‌ഇന്‍ പോസ്റ്റ് കണ്ടിട്ടുണ്ടെങ്കില്‍ മനസിലാകും. എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന ആശയത്തെക്കുറിച്ച് ഇന്നലെപ്പോലും ഞാന്‍ സംസാരിച്ചിരുന്നു. 30 ലക്ഷം വിദ്യാര്‍ഥികളെയും രണ്ടു ലക്ഷം അധ്യാപകരെയും ശാക്തീകരിച്ച ആന്ധ്രാപ്രദേശ് സര്‍ക്കാരുമായുള്ള പങ്കാളിത്ത സംരംഭത്തെക്കുറിച്ചായിരുന്നു അതില്‍ പറഞ്ഞിരുന്നത്. എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന പദ്ധതിക്കു കീഴിലുള്ള ഞങ്ങളുടെ ഏറ്റവും വലിയ സംരംഭങ്ങളിലൊന്നാണിത്. പക്ഷേ അതേക്കുറിച്ചൊന്നും ആരും എഴുതിന്നില്ല'-ദിവ്യ പറയുന്നു. ചിലപ്പോഴൊക്കെ ചില സംരംഭങ്ങള്‍ കൂടുതല്‍ വിജയകരമാക്കാന്‍ കൂടുതല്‍ പങ്കാളിത്തം ആവശ്യമാണെന്നും ദിവ്യ പറഞ്ഞു.
'ഞങ്ങള്‍ സംസാരിക്കുന്നത് വിദ്യാഭ്യാസത്തെക്കുറിച്ചാണ്. അതുകൊണ്ട് തുറന്നു പറയട്ടെ. നിങ്ങള്‍ ഞങ്ങളെ ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും കുഴപ്പമില്ല. പക്ഷേ ഈ സംരംഭത്തിന് അര്‍ഹിക്കുന്ന ശ്രദ്ധ ലഭിച്ചിരുന്നില്ല. മെസിയുടെ വരവോടെ ആ ശ്രദ്ധ ഞങ്ങള്‍ നേടിയെടുത്തു. എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന സംരംഭത്തിന് കഴിഞ്ഞ പതിനെട്ട് മാസത്തിനിടയില്‍ ലഭിക്കാത്ത ശ്രദ്ധ ഇപ്പോള്‍ ലഭിച്ചു. ഇനിയും ഒരുപാടുപേര്‍ ഈ ഉദ്യമത്തില്‍ പങ്കാളികളാകുകയും സമൂഹത്തിന് സംഭാവന നല്‍കുകയും ചെയ്യുന്നതുവരെ ഇത്തരമൊരു സംരംഭം ഒരിക്കലും വിജയിക്കില്ല. ഈ പദ്ധതിക്ക് ഒരു വലിയ സാധ്യതയുണ്ട്'-ദിവ്യ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























