കൊവിഡിന് പിറകെ ലോകത്തെ നശിപ്പിക്കാൻ അതിമാരക വൈറസ്... ചൈന പാക്കിൽ ജൈവായുധമിറക്കി.... ഇന്ത്യ മാത്രമല്ല ലോകവും ഭീഷണിയിൽ

ചൈനയും പാകിസ്ഥാനും സംയുക്തമായി രഹസ്യകേന്ദ്രത്തിൽ അതിവിനാശകരമായ ജൈവായുധം നിർമിക്കുന്നതായി റിപ്പോർട്ട്. വുഹാൻ വൈറോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിതിയാണ് സാർസ് കൊവിഡ് 19 വൈറസ് എന്ന ആരോപണം നിലനിൽക്കെയാണ് പുതിയ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. പുതിയ റിപ്പോർട്ടിലും വുഹാൻ വൈറോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൻറെ പേരും ഉയർന്നു കേൾക്കുന്നുണ്ട്.
പാകിസ്ഥാനിലെ റാവൽപിണ്ടിയിൽ 'കൊളാബുറേഷൻ ഫോർ എമേർജിങ്ങ് ഇൻഫെക്ഷൻസ് ഡിസീസ് ആൻറ് സ്റ്റഡീസ് ഓൺ ബയോളജിക്കൽ കൺട്രോൾ ഓഫ് വെക്ടർ ട്രാൻസ് മിറ്റിങ്ങ് ഡിസീസ്' എന്ന പേരിൽ കൊവിഡിനെക്കാൾ വിനാശകരമായ വൈറസിന്റെ നിർമിതി നടക്കുന്നുണ്ടെന്നാണ് ജിയോ പൊളിറ്റിക്സിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നത്.
പാകിസ്ഥാൻ സൈന്യത്തിൻറെ ഡിഫൻസ് സയൻസ് ആൻഡ് ടേക്നോളജി ഓർഗനൈസേഷനും (Defence Science and Technology Organisation) ചൈനയിലെ വുഹാനിലെ വിവാദമായ വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും (Wuhan Institute of Virology) സംയുക്തമായാണ് പുതിയ 'ജൈവായുധ'ത്തിൻറെ പണിപ്പുരയിലുള്ളത്.
കൊവിഡിനെക്കാൾ നാശം വിതയ്ക്കാൻ കഴിയുന്ന രോഗാണുവിൻറെ പണിപ്പുരയിലാണ് റാവൽപിണ്ടിയിലെ രഹസ്യ കേന്ദ്രത്തിൽ നടക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ജൈവായുധത്തെക്കുറിച്ചുള്ള വിവരം പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി പാകിസ്ഥാനും രംഗത്തെത്തിയിട്ടുണ്ട്.
അതിസുരക്ഷിതമായ ലബോറട്ടറിയെ കുറിച്ച് രഹസ്യമൊന്നുമില്ലെന്ന് പാകിസ്ഥാൻറെ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു. ബയോ സേഫ്റ്റി ലെവൽ 3 യാണ് റാവൽപിണ്ടിയിലെ ഇൻസ്റ്റിറ്റ്യൂട്ടിനുള്ളത്. റിപ്പോർട്ടിൽ പറയുന്ന സംവിധാനം രഹസ്യ കേന്ദ്രം അല്ലെന്നും അതിസുരക്ഷിതമായ ലബോറട്ടറിയെക്കുറിച്ചുള്ള വിവരങ്ങൾ സ്റ്റേറ്റ്സ് പാർട്ടീസ് ടു ദ ബയോളജിക്കൽ ആൻറ് ടോക്സിൻസ് വെപ്പൺസ് കൺവെൻഷനിൽ തങ്ങൾ പങ്കു വെയ്ക്കാറുണ്ടെന്നും ബയോ സേഫ്റ്റി നിലയിൽ മൂന്ന് രേഖപ്പെടുത്തിയിട്ടുള്ള ഇൻസ്റ്റിട്യൂട്ടാണ് ആണ് റാവൽപിണ്ടിയിൽ ഉള്ളതെന്നുമായിരുന്നു പാകിസ്ഥാൻ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിലെ വിവരം.
എന്നാൽ റാവൽപ്പിണ്ടിയിലുള്ള ബയോ സേഫ്ടി ലെവൽ നാലിൽ പെടുന്ന ഡിഫൻസ് സയൻസ് ആൻഡ് ടേക്നോളജി ഓർഗനൈസേഷൻറെ കീഴിലുള്ള ചക്‍ലാല കൺഡേവ്മെൻറിലെ ഇൻസ്റ്റിറ്റ്യൂട്ടിനെക്കുറിച്ചാണ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളത് എന്ന് ജിയോ പൊളിറ്റിക്സ് വ്യക്തമാക്കി. ജീവന് ഭീഷണിയായ ഗണത്തിലുള്ള മാരകമായ വൈറസുകളെകുറിച്ചുള്ള പഠനമാണ് ബയോസേഫ്റ്റി നാല് വിഭാഗത്തിലുള്ല ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടക്കുന്നത്.
ശാസ്ത്രജ്ഞരും ഇൻറലിജൻസ് വിഭാഗവും പാകിസ്ഥാൻ പോലൊരു രാജ്യം ഇത്തരം അതിമാരക രോഗാണുക്കളെ കൈകാര്യം ചെയ്യുന്നതിൽ അതീവ ആശങ്ക പ്രകടിപ്പിക്കുന്നു. ജൈവായുധ വിദഗ്ദർ പാകിസ്ഥാൻ സൈന്യത്തിൻറെ കീഴിലുള്ള ഇത്തരം ഇൻസ്റ്റിറ്റ്യൂട്ടികളിൽ പരിക്ഷണങ്ങൾ നടക്കുന്നില്ലെന്നും പകരം ജൈവായുധ നിർമ്മാണമാണ് നടക്കുന്നതെന്നും ആരോപിക്കുന്നു.
റാവൽപിണ്ടിയിലെ രഹസ്യസംവിധാനം ടൂസ്റ്റാർ കേണലിന്റെ സുരക്ഷയുടെ കീഴിലാണ് വരുന്നത് എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. പാകിസ്ഥാനെ പോലെ പട്ടാളത്തിന് ഭരണത്തിൽ വ്യക്തമായ മുൻഗണനയുള്ള രാജ്യത്തിൽ ഇത്തരം പരീക്ഷണം നടക്കുന്നത് ആശങ്കാജനകമാണെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. പാകിസ്ഥാൻ സൈന്യത്തിന്റെ കീഴിലുള്ള ലാബിൽ പരീക്ഷണങ്ങൾ നടക്കാൻ സാദ്ധ്യതയില്ലെന്നും ജൈവായുധ നിർമാണമാണ് നടക്കുന്നത് എന്നാണുമാണ് ആരോപണം.
https://www.facebook.com/Malayalivartha


























