സ്വവർഗ്ഗാനുരാഗ ഡേറ്റിംഗ് ആപ്പ് വഴി പരിചയം; 15 കാരനെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത വൈദികനെതിരെ കേസ്

സ്വവർഗ്ഗാനുരാഗ ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട 15 കാരനെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത വൈദികനെതിരെ കേസ്. വടക്കുപടിഞ്ഞാറൻ ഫ്രാൻസിൽ റെന്നസിനടുത്തുള്ള ഒരു ഗ്രാമീണ ഇടവകയിലെ വൈദികനെതിരെയാണ് കേസ്. വൈദികൻ തന്നെയാണ് കുട്ടിക്ക് ഹോട്ടൽ മുറിയിൽ വച്ച് ലഹരി മരുന്ന് നൽകിയത്.
എംഡിഎംഎയും, മയക്കി കിടത്തി ബലാത്സംഗം ചെയ്യാൻ ഉപയോഗിക്കുന്ന ജിഎച്ച്ബിയും കഴിക്കാൻ ആവശ്യപ്പെട്ടുവെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലൈംഗിക ബന്ധത്തിനു ശേഷം ആൺകുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു . തുടർന്ന് ആൺ തന്റെ സുഹൃത്തുക്കളെ അറിയിക്കുകയുമായിരുന്നു.
എന്നാൽ വൈദികൻ ബലാത്സംഗകുറ്റം അദ്ദേഹം നിഷേധിച്ചു. ഡേറ്റിങ്ങ് ആപ്പിൽ കുട്ടി18 വയസ്സിന് മുകളിൽ പ്രായമുണ്ടെന്നാണ് പറഞ്ഞിരുന്നത്. അതിനാൽ തന്നെ പുരോഹിതൻ പ്രായത്തെ കുറിച്ച് ചോദ്യങ്ങളൊന്നും ചോദിച്ചിട്ടില്ലെന്നും പറഞ്ഞു.
ലൈംഗിക ചൂഷണകേസുകളിൽ ഫ്രാൻസിലെ സഭകൾ നിരന്തരം ആരോപണങ്ങൾ നേരിടുന്നുണ്ട്. അതിലെ ഏറ്റവും ഒടുവിലത്തേത് ആണ് ഈ സംഭവം. കഴിഞ്ഞ പത്തുവർഷത്തിനിടെ പുറത്തുവന്ന കേസുകളുടെ കണക്കുകൾ വളരെ വലുതാണ്. അടുത്തയിടെയാണ്. രാജ്യത്തെ ഏറ്റവും മുതിർന്ന കാത്തോലിക്ക വൈദികരിലൊരാളായ ജീൻ-പിയറി റിക്കാർഡിന്റെ കുറ്റസമ്മതമൊഴി പുറത്തുവന്നത്. സഭയുടെ തന്നെ കണക്കു പ്രകാരം വിരമിച്ചവരും സേവനമനുഷ്ഠിക്കുന്നവരുമായി 10 ബിഷപ്പുമാർ ലൈംഗികാതിക്രമ ആരോപണങ്ങൾ നേരിടുന്നുണ്ട്.
https://www.facebook.com/Malayalivartha


























