Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

യുക്രൈനിലെ റഷ്യൻ അധിനിവേശം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടെ പുതിയ പോർമുഖം തുറന്ന് ചൈന; അടുത്തയാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് നേതാവ് ഷി ജിൻപിംഗും കണ്ടുമുട്ടുമ്പോൾ തായ്‌വാൻ തന്നെ ആയിരിക്കും മുഖ്യ അജണ്ട, ഒരു യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ ലോകം മുൾമുനയിൽ നിൽക്കുമെന്ന് ഉറപ്പ്

11 NOVEMBER 2022 06:57 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

ലോകം പിടിച്ചെടുക്കാൻ ഒരു രാജ്യം തീരുമാനിച്ചാൽ ആർക്കാണ് അതിനെ തടുക്കാൻ സാധിക്കുക ? ഇന്ന് ലോകത്തിന്റെ പല കോണിലും യുദ്ധം നടക്കുകയാണ് . ഒന്ന് പറയാം ഇറങ്ങിത്തിരിക്കുന്നവരുടെ ഭാവി അനിശ്ചിത്വത്തിലാണ്. അവർ ആക്രമണത്തിന് കോപ്പു കൂട്ടി ഇറങ്ങി തിരിക്കുമ്പോൾ പക്ഷെ അവർക്കു ആത്മവിശ്വാസം മാത്രം 100 ശതമാനം ഉണ്ടാകില്ല. റഷ്യ ഉക്രൈനിൽ നിന്ന് പഠിച്ച , മറ്റുള്ള ലോക രാജ്യങ്ങൾ കണ്ട യുദ്ധ അനുഭവം അതാണ്.

യുക്രൈനിലെ റഷ്യൻ അധിനിവേശം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടെ പുതിയ പോർമുഖം തുറക്കുകയാണ് ചൈന . അടുത്തയാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് നേതാവ് ഷി ജിൻപിംഗും കണ്ടുമുട്ടുമ്പോൾ തായ്‌വാൻ തന്നെ ആയിരിക്കും മുഖ്യ അജണ്ട. ഇപ്പോഴത്തെ സാഹചര്യത്തിൽ അമേരിക്കയുടെ ഏഷ്യൻ സഖ്യകക്ഷികളായ ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുൾപ്പെടെ ലോകം മുഴുവനും - ജി 20 ഉച്ചകോടിക്ക് മുന്നോടിയായി തിങ്കളാഴ്ച ബാലിയിൽ നടക്കാനിരിക്കുന്ന മീറ്റിംഗിനെ സൂക്ഷ്മമായി വീക്ഷിക്കും.

മുൻ യുഎസ് പ്രസിഡന്റുമാരിൽ നിന്ന് വ്യത്യസ്തമായി, ചൈനീസ് അധിനിവേശമുണ്ടായാൽ തായ്‌വാനെ യുഎസ് പ്രതിരോധിക്കുമെന്ന് മിസ്റ്റർ ബൈഡൻ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. ഏതു വിധേനയും യുദ്ധം വിജയിക്കണമെന്ന് ഷി പീപ്പിൾസ് ലിബറേഷൻ ആർമിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട് . തായ് വാനു മേല്‍ ചൈനീസ് അവകാശവാദമുയരുമ്പോള്‍ തന്നെ തായ് വാന്റെ ആയുധശേഷി ശക്തിപ്പെടുത്തുവാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് യുഎസ് ഭരണകൂടം. ഇതോടെ ഒരു യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ ലോകം മുൾമുനയിൽ നിൽക്കുമെന്ന് ഉറപ്പ്

വടക്ക് കിഴക്കൻ ചൈനീസ് തീരത്ത് നിന്ന് നൂറ് കിലോമീറ്റർ അകലെയുള്ള തായ്‌വാൻ ദ്വീപ് സമൂഹം ചൈനയുടെ ഭാഗമാണോ? ഇന്ത്യയും പാക്കിസ്ഥാനും ശ്രീലങ്കയും റഷ്യയും യൂറോപ്യൻ യൂനിയനും അമേരിക്ക പോലും പറയുന്നു: തായ്‌വാൻ ഒരു സ്വതന്ത്ര പരമാധികാര രാജ്യമല്ല; അത് ചൈനയുടെ നിയന്ത്രണത്തിൽ തന്നെയാണെന്ന്. വെറും 13 രാജ്യങ്ങൾ മാത്രമാണ് തായ്‌വാനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിട്ടുളളത്. സ്വന്തം പാർലിമെന്റുണ്ട്, സർക്കാറുണ്ട്, സൈന്യമുണ്ട്, നാണയമുണ്ട്, നിയമസംഹിതയുണ്ട്. കൂറ്റൻ വ്യവസായങ്ങളുണ്ട്. ശക്തമായ സമ്പദ്‌വ്യവസ്ഥയും. ഇതൊന്നും പക്ഷേ, ചൈന വകവെച്ച് കൊടുക്കില്ല. ചൈനയോട് പുനരേകീകരിക്കപ്പെടേണ്ട ഭൂവിഭാഗം മാത്രമാണ് അവർക്ക് തായ്‌വാൻ. എന്നാൽ, തായ്‌വാൻ ജനതയുടെ മഹാഭൂരിപക്ഷവും സ്വന്തം അസ്തിത്വത്തിൽ ഉറച്ച് വിശ്വസിക്കുന്നവരാണ്. ചരിത്രത്തിലൊരിക്കലും തായ്‌വാൻ ചൈനയുടെ ഭാഗമായിരുന്നിട്ടില്ലെന്നും സ്വതന്ത്ര രാജ്യമായി നിലനിൽക്കാനുള്ള ചരിത്രപരമായ അവകാശം തങ്ങൾക്കുണ്ടെന്നും അവർ പ്രഖ്യാപിക്കുന്നു. ഇതിലേതാണ് ശരി?


ഒരു രാഷ്ട്രം രൂപപ്പെടാൻ നാല് ഘടകങ്ങൾ വേണം. നിശ്ചിത ഭൂവിഭാഗം, ജനങ്ങൾ, പ്രവർത്തന സജ്ജമായ സർക്കാർ, അന്താരാഷ്ട്ര അംഗീകാരം. ഇതിൽ നാലാമത്തെതൊഴിച്ച് സർവ യോഗ്യതയും തായ്‌വാന് വേണ്ടുവോളമുണ്ട്. 17ാം നൂറ്റാണ്ടിൽ ക്വിംഗ് രാജവംശത്തിന്റെ കീഴിലായിരുന്നു ഈ ദ്വീപ്. അതൊരു ചൈനീസ് രാജവംശമാണെന്ന് വേണമെങ്കിൽ പറയാം. 1895ൽ ജപ്പാനിലെ രാജവംശത്തിന് അവർ തായ്‌വാന്റെ നിയന്ത്രണം കൈമാറി. 1945ൽ രണ്ടാം ലോകമഹായുദ്ധം തോറ്റതോടെ ജപ്പാന് ഈ ദ്വീപിൻ മേലുള്ള അധികാരം നഷ്ടപ്പെട്ടു. അതോടെ വീണ്ടും ദ്വീപ് രാഷ്ട്രം ചൈനയുടെ കൈവശമായെന്ന് വേണമെങ്കിൽ പറയാം

ഇതിനിടെ ചിയാംഗ് കെയ്ഷക്കിന്റെ നേതൃത്വത്തിലുള്ള ദേശീയവാദികളും മാവോസേതൂംഗിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റുകളും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടന്നു. ഒടുവിൽ കമ്മ്യൂണിസ്റ്റ് പക്ഷം ചൈനയുടെ നിയന്ത്രണം പിടിച്ചെടുത്തു. പീപ്പിൾ റിപബ്ലിക് ഓഫ് ചൈന പിറന്നു.

1928 മുതൽ 1949 വരെ ചൈനയുടെ ഭരണത്തലവനായിരുന്ന ചിയാംഗ് കെയ്ഷക് തായ്‌വാൻ ദ്വീപിലേക്ക് പലായനം ചെയ്തു. അവിടെ കൂമിന്താംഗുകൾ പുതിയ ഭരണ സംവിധാനം രൂപപ്പെടുത്തി. അങ്ങനെ റിപബ്ലിക് ഓഫ് ചൈന പിറന്നു. അതാണ് ആധുനിക തായ്‌വാൻ. അങ്ങനെ നോക്കിയാൽ തായ്‌വാന്റെ ഔദ്യോഗിക നാമം റിപബ്ലിക് ഓഫ് ചൈന എന്നാണ്

ഇനി അമേരിക്കയ്ക്ക് ഈ വിഷയത്തിലുള്ള താൽപ്പര്യം ... അത് തായ്‌വാന്റെ തന്ത്രപരമായ സ്ഥാനം തന്നെയാണ് ഏഷ്യാ പെസഫിക്കിലെ സൈനികവും തന്ത്രപരവുമായ താത്പര്യങ്ങൾക്ക് തായ്‌വാൻ ദ്വീപിനേക്കാൾ പ്രാധാന്യമുള്ള മറ്റൊരിടമില്ല. ഒന്നാം നമ്പർ ലോകശക്തിയാകാൻ കുതിക്കുന്ന ചൈനയുടെ യാഗാശ്വത്തെ പിടിച്ചുകെട്ടേണ്ടത് യു എസ്സിന്റെ ആവശ്യമാണ് . അതുകൊണ്ട്, തായ്‌വാനിലും ഹോങ്കോംഗിലുമൊക്കെ ഇടക്കിടക്ക് ആശയക്കുഴപ്പം സൃഷ്ടിച്ച്‌ ഇടനിലക്കാരനായി നിൽക്കുക എന്ന തന്ത്രമാണ് അമേരിക്കയുടേത്

തായ്‌വാൻ തലസ്ഥാനമായ തായ്‌പേയി ആയിരുന്നു 1979 വരെ യു എസ് നയതന്ത്ര ബന്ധത്തിന്റെ കേന്ദ്രം. ആ വർഷം പീപ്പിൾസ് റിപബ്ലിക് ഓഫ് ചൈനയുമായുണ്ടാക്കിയ കരാർ പ്രകാരം എംബസിയും മറ്റ് ഔദ്യോഗിക നയതന്ത്ര സംവിധാനങ്ങളും ബീജിംഗിലേക്ക് മാറ്റി. സ്വതന്ത്ര തായ്‌വാനുള്ള പിന്തുണ അമേരിക്ക പിൻവലിച്ചത് ചൈനയെ സുഖിപ്പിച്ചു... 1979ൽ തന്നെ അമേരിക്കൻ കോൺഗ്രസ്സ് “തായ്‌വാൻ റിലേഷൻസ് ആക്ട്’പാസ്സാക്കുകയും ചെയ്തു. തായ്‌വാനുമായി അനൗദ്യോഗിക ബന്ധം തുടരുമെന്നും ആയുധങ്ങൾ ഉൾപ്പടെയുള്ള സഹകരണം തുടരുമെന്നും ആയിരുന്നു ഈ ആക്ടിന്റെ അന്തസ്സത്ത. ചുരുക്കി പറഞ്ഞാൽ ചൈനക്കൊപ്പവും തായ്‌വാനോടൊപ്പവും നിലകൊള്ളാനുള്ള അമേരിക്കൻ ബുദ്ധി..

യുക്രൈനെ പ്രലോഭിപ്പിച്ചും റഷ്യയെ പ്രകോപിപ്പിച്ചും നിർത്തിയ ബൈഡൻ ബുദ്ധി തന്നെയാണ് ഇവിടെയും കാണുന്നത് .ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 20ാമത് ദേശീയ കോൺഗ്രസ്സ് നവംബറിൽ നടക്കുമ്പോൾ പാർട്ടി ചെയർമാൻ സ്ഥാനത്തെത്തുകയോ പ്രസിഡന്റ് സ്ഥാനത്ത് തുടരുകയോ ചെയ്യേണ്ടത് ജിൻ പിംഗിന്റെ ആവശ്യമാണ് .

ഇത്തിരിപ്പോന്ന തായ്‌വാന് മുന്നിൽ ശക്തിപ്രകടനം നടത്തി ഏക ചൈനയെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപിത ലക്ഷ്യം നിറവേറ്റേണ്ടത് അനിവാര്യതയാണ്. സ്വാർത്ഥ താത്പര്യങ്ങളുടെ സംഘട്ടനത്തിന് തായ്‌വാൻ വേദിയാകുമ്പോൾ ഒരിക്കൽ കൂടി ലോകം യുദ്ധഭീതിയിലകപ്പെടുകയാണ്. അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും. യുക്രൈനിലെ റഷ്യൻ അധിനിവേശം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടെ പുതിയ പോർമുഖം തുറക്കുന്നത് എന്തുകൊണ്ടും കടുത്ത ഭീഷണിയാണ് . യുദ്ധം നടക്കുന്നത് രണ്ട് രാജ്യങ്ങൾ തമ്മിലല്ല. അതിന്റെ കെടുതി ആ രാജ്യങ്ങളിൽ ഒതുങ്ങുകയുമില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (8 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (19 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (26 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (33 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (41 minutes ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (55 minutes ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (11 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (11 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (11 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (11 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (11 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (12 hours ago)

Malayali Vartha Recommends