ഈസ്താംബൂളില്‍ വൻ സ്ഫോടനം... 6 പേർ മരിച്ചു.... നിരവധി പേര്‍ക്ക് പരിക്ക്....

തുർക്കിയിലെ പ്രധാന നഗരമായ ഇസ്താംബുളിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി ഉയർന്നിരിക്കുകയാണ്. 53 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഈസ്താംബൂളിലെ ടാക്‌സിം സ്‌ക്വയറിലായിരുന്നു പൊട്ടിത്തെറിയുണ്ടായത്. ആളുകൾ നടന്നു പോകുന്ന തിരക്കേറിയ തെരുവിലാണ് സ്ഫോടനമുണ്ടായത്. പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെയാണ് സ്ഫോടനം സംഭവിച്ചത്.
വിനോദ സഞ്ചാരികൾ ധാരാളമായി എത്തുന്ന, റസ്റ്റോറന്റുകളും കടകളും നിറഞ്ഞ ഇസ്തിൽകൽ ഷോപ്പിങ് സ്ട്രീറ്റിലാണ് വൻ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനമുണ്ടായതോടെ ആളുകൾ ഭയന്ന് ഓടുകയായിരുന്നു. സ്ഫോടനമുണ്ടാകാൻ കാരണം എന്താണെന്ന് വ്യക്തമല്ല.
അതേസമയം, ചാവേറാക്രമണമാണു നടന്നതെന്ന് സംശയിക്കുന്നു. സംഭവത്തില്‍ തുര്‍ക്കി അധികൃതര്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. സ്‌ഫോടനം നടന്ന പ്രദേശത്തെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേര്‍ പങ്കുവെച്ചിട്ടുണ്ട്. ചരിത്ര പ്രധാന്യമുള്ള ടാക്‌സിം സ്‌ക്വയര്‍ തിരക്കേറിയ നഗരപ്രദേശമാണ്
നാലു പേർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. രണ്ട് പേർ ആശുപത്രിയിലാണ് മരിച്ചത്. സ്ഫോടനമുണ്ടായതോടെ കടകൾ അടച്ചൂ പൂട്ടുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. ബോംബ് ആക്രമണത്തെക്കുറിച്ച് യാതൊരു സൂചനയും അധികൃതർക്കുണ്ടായിരുന്നില്ലെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിനാൽ സംഭവം രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
നിരവധി കച്ചവട സ്ഥാപനങ്ങളും റെസ്റ്റോറന്റുകളും ഉള്ളതിനാൽ ടൂറിസ്റ്റുകളും സ്വദേശികളെയും കൊണ്ട് നിറഞ്ഞ തെരുവിൽ നിന്നും ഉഗ്ര ശബ്ദത്തോടെ തീഗോളമുയരുന്നതിന്റെ വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സ്ഫോടനത്തിന് പിന്നിലെ കാരണം ഇത് വരെ വ്യക്തമായിട്ടില്ല. ചാവേർ ആക്രമണമെന്നാണ് സംശയം. സ്ഫോടനസ്ഥലത്ത് നിന്നും പരിക്കേറ്റവരെ മാറ്റുന്നതിന്റെ ദൃശ്യങ്ങൾ പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സ്ഥലത്തു നിരവധി ക്യാമറകളുണ്ടെന്നും എങ്ങനെയാണു സ്ഫോടനമുണ്ടായതെന്നും ഉടൻ തന്നെ വ്യക്തമാകുമെന്നും പൊലീസ് അറിയിച്ചു. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ഒരുക്കിയിരിട്ടുണ്ട്. സുരക്ഷാ സേനയും എത്തിയിട്ടുണ്ട്. ഹീനമായ ആക്രമണമാണ് നടന്നതെന്ന് തുർക്കി പ്രസിഡന്റ് തയിപ് എർദോഗൻ പറഞ്ഞു. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. ജി20 ഉച്ചകോടിക്ക് ഇന്തൊനീഷ്യയിലേക്ക് പുറപ്പെടുന്നതിന് മുൻപാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സ്ഫോടനത്തിന് പിന്നാലെ ഒരു മണിക്കൂറോളം തുർക്കിയിലെ ചാനലുകൾക്ക് സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയതായാണ് വിവരം. 2015നും 2016നുമിടയിൽ ഇസ്‌ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകൾ സമാനമായ രീതിയിൽ സ്ഫോടന പരമ്പര നടത്തിയിട്ടുള്ള പ്രദേശമാണ് ഇസ്തിക്ളാൽ തെരുവ് .
https://www.facebook.com/Malayalivartha
























