ഒൻപത് വയസുകാരിയെ പ്ലാസ്റ്റിക് സർജറിക്ക് നിർബന്ധിച്ച് അമ്മ; സമൂഹമാദ്ധ്യമങ്ങളിൽ യുവതിക്കെതിരെ രൂക്ഷ വിമർശനം

ജപ്പാനിലെ റൂച്ചി എന്ന യുവതി ഒമ്പത് വയസുകാരിയായ മകളെ നിർബന്ധിപ്പിച്ച് പ്ലാസ്റ്റിക് സർജറിയ്‌ക്ക് ഒരുക്കുകയാണ്. മകളുടെ കൺപോളകളുടെ സൗന്ദര്യം വർദ്ധിപ്പിക്കാനായി പ്ലാസ്റ്റിക് സർജറി നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
കുട്ടിയെ സുന്ദരിയാക്കാനാണ് സർജറിയ്‌ക്ക് വിധേയ ആക്കുന്നത് എന്നാണ് യുവതിയുടെ വാദം. ഭൂരിഭാഗം ജപ്പാൻകാരെ പോലെയും റുച്ചിയുടെ മകൾക്കും ജന്മനാ കൺപോളയിൽ മടക്കില്ല. എന്നാൽ സൗന്ദര്യത്തിന്റെ അളവുകോലാണ് ഇതെന്നാണ് റുച്ചിയുടെ അഭിപ്രായം. ചെറുപ്പത്തിൽ തനിക്കും കൺപോളകളിൽ മടക്കില്ലായിരുന്നുവെന്നും ആരും തന്നെ സുന്ദരിയായി അംഗീകരിച്ചിരുന്നില്ലെന്നും യുവതി പറയുന്നു.അയൽപക്കത്തുള്ള സ്ത്രീകൾ കൺപോളകളിൽ മടക്കുള്ള തന്റെ അനുജത്തിയെ വിളിച്ച് ക്യൂട്ട് ആണെന്ന് പറയുമായിരുന്നു. അവൾക്ക് മിഠായിയും കൊടുക്കും. എന്നാൽ എന്നോട് ഒരിക്കലും അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്ന് റുച്ചി കൂട്ടിച്ചേർത്തു.
തന്റെ മകൾക്ക് ഇത്തരത്തിലുള്ള ‘ ദുരനുഭവം’ ഉണ്ടാകാതിരിക്കാനാണ് കൺപോളയിൽ മടക്ക് വരുത്തി മകളെ സുന്ദരിയാക്കാൻ സുന്ദരിയാക്കാൻ സർജറിയ്‌ക്ക് വിധേയയാക്കുന്നത് എന്നാണ് റൂച്ചി പറയുന്നത്. ജപ്പാനിലെ നിയമം അനുസരിച്ച് കുട്ടികൾക്ക് സൗന്ദര്യവർദ്ധനവിനായി രക്ഷിതാക്കളുടെ അനുമതിയോടെ ശസ്ത്രക്രിയ നടത്താം.
https://www.facebook.com/Malayalivartha
























