Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

രാജ്യത്തെ തകർക്കാൻ മിസൈൽ ,ജനങ്ങളെ തകർക്കാർ റേപ്പ് .. യുക്രെയിൻ വനിതകളെ ബലാത്സംഗം ചെയ്യാൻ അനുമതി നൽകി റഷ്യൻ പട്ടാളക്കാരുടെ ഭാര്യമാർ;

01 DECEMBER 2022 04:31 PM IST
മലയാളി വാര്‍ത്ത

എസ്കലേറ്റ് ടു ഡീ –എസ്കലേറ്റ്,   റഷ്യൻ പ്രതിരോധ നയത്തിന്റെ മുദ്രാവാക്യമാണ് ഇത് ..  ലോകം മുഴുവൻ ആശങ്കയോടെ കേൾക്കുന്ന ഈ വാക്കിന്റെ ഏകദേശ അർത്ഥം  ഉഷ്ണം ഉഷ്ണേന ശാന്തി  എന്നാണ് . റഷ്യ– യുക്രെയ്ൻ യുദ്ധം അതിന്റെ ഏറ്റവും നിർണായകമായ ഘട്ടത്തിലേക്കു കടന്നിരിക്കുകയാണ് ഇപ്പോൾ    

  യുക്രൈനിന്റെ പലഭാഗങ്ങളിൽനിന്നുമുള്ള റഷ്യൻ സേനയുടെ പിന്മാറ്റം ആഘോഷമാക്കിയവർക്കുള്ള വൻ തിരിച്ചടിയാണ് റഷ്യ ഇപ്പോൾ നൽകുന്നത് .    'യുക്രെയിൻ കീഴടക്കാൻ റഷ്യൻ പട്ടാളക്കാർ ഉപയോഗിക്കുന്ന പ്രധാന ആയുധം ബലാത്സംഗമാണ്. രാജ്യത്തിലെ വനിതകളെ ലൈംഗികമായി ഉപദ്രവിക്കാൻ ഓരോ റഷ്യൻ പട്ടാളക്കാരനും പ്രചോദനം നൽകുന്നത് അവരുടെ ഭാര്യമാരാണ്' എന്നതാണ് ഏറ്റവും വിചിത്രം        

ഒരാൾക്കെതിരെ ആധിപത്യം ശ്രമിക്കാനുള്ള ഏറ്റവും മൃഗീയവും ക്രൂരവുമായ രീതിയാണ് ലൈംഗികാതിക്രമം. യുദ്ധസമയങ്ങളിൽ ഇത്തരം ക്രൂരതകൾക്ക് വിധേയരാകുന്നവർക്ക് അതിജീവനം പ്രയാസമായിരിക്കും.. ഈ തന്ത്രമാണ് റഷ്യ ഇപ്പോൾ യുക്രൈനിൽ പ്രയോഗിക്കുന്നത്

യുക്രെയിനിലെ സ്ത്രീകലെ  ലൈംഗികമായി ഉപദ്രവിക്കുന്നത് കൂടാതെ ഇക്കാര്യം വീട്ടുകാരെയും ബന്ധുക്കളെയുമൊക്കെ ആഘോഷത്തോടെ വിളിച്ച് പറയുകയാണ്  റഷ്യൻ പട്ടാളം .  ലൈംഗികാതിക്രമത്തിലൂടെ രാജ്യത്തെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്ന റഷ്യൻ പട്ടാളക്കാരുടെ നീക്കം യുദ്ധക്കുറ്റമാണ്. കർശനമായ നിയമ നടപടി നേരിടേണ്ടി വരും'- എന്ന് യുക്രൈനെ പ്രഥമ വനിത ഒലേന സെലൻസ്‌ക  പറഞ്ഞു













 മൂന്നാം ലോക മഹായുദ്ധത്തിന്റെ ഭീതിയും ലോകമെങ്ങും മുഴങ്ങുകയാണ്. 2022 ഫെബ്രുവരി 24നു യുദ്ധം തുടങ്ങിയതിനു ശേഷം, യുക്രെയ്നിന്റെ മേൽ റഷ്യ ഏറ്റവും കൂടുതൽ മിസൈലാക്രമണം നടത്തിയ നവംബർ 15നു തന്നെ ചരിത്രത്തിലാദ്യമായി ഒരു നാറ്റോ അംഗരാജ്യവും ആക്രമിക്കപ്പെട്ടു. പോളണ്ടിൽ വീണ മിസൈൽ ആരുടേതാണെന്ന തർക്കത്തിനു ഇനിയും വ്യക്തത കൈവന്നിട്ടില്ല . അതേസമയം പോളണ്ടിൽ മിസൈൽ വീഴാൻ കാരണം റഷ്യ ആണെന്ന് ഉറപ്പിച്ചു പറയുന്നുമുണ്ട്. ഇതിന്റെ മറുപടി എന്നോണം  റഷ്യ തങ്ങളുടെ രാജ്യത്തെമ്പാടുമുള്ള ശീതയുദ്ധകാല  ബോംബ് ഷെൽറ്ററുകൾ പുനർജ്ജീവിപ്പിക്കുന്ന തിരക്കിലാണ്. കൂടാതെ അതിർത്തി മേഖലകളിലെ ജനങ്ങൾക്കു സൈനിക പരിശീലനവും നൽകുന്നുണ്ട് .          

ഇതിന്റെ അർഥം  കടുത്ത യുദ്ധത്തിനു തയാറെടുക്കുകയാണ് റഷ്യയെന്നുതന്നെയാണ് ,  ശീതകാല യുദ്ധത്തിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയ റഷ്യ വരുന്ന ആഴ്ചകളിൽ യുക്രെയ്നിനുമേൽ കനത്ത ആക്രമണം തന്നെ നടത്തുമെന്ന ഭീതിയിലാണ് ജനങ്ങൾ .2022 ഫെബ്രുവരി 24നു യുദ്ധം തുടങ്ങിയതിനു ശേഷം, യുക്രെയ്നിന്റെ മേൽ റഷ്യ ഏറ്റവും കൂടുതൽ മിസൈലാക്രമണം നടത്തിയ നവംബർ 15നു തന്നെ ചരിത്രത്തിലാദ്യമായി ഒരു നാറ്റോ അംഗരാജ്യവും ആക്രമിക്കപ്പെട്ടു. അന്നേ ദിവസം പോളണ്ടിൽ വീണ മിസൈൽ ആരുടേതാണെന്ന തർക്കം ഇപ്പോളും തുടരുകയാണ്.           പോളണ്ടിൽ വീണ മിസൈൽ യുക്രെയ്നിന്റേതാണെന്ന് നാറ്റോ പാതിമനസ്സോടെ പറയുമ്പോഴും അതിനു കാരണക്കാരൻ റഷ്യയാണെന്ന് അവർ അടിവരയിട്ടു പറയുന്നു. ഇതിനിടയിൽ റഷ്യയാകട്ടെ തങ്ങളുടെ രാജ്യത്തെമ്പാടുമുള്ള ശീതയുദ്ധകാലത്തെ ബോംബ് ഷെൽറ്ററുകൾ പുനർജ്ജീവിപ്പിക്കുകയാണ്. ഇതിൽ നിന്ന് തന്നെ റഷ്യ കടുത്ത യുദ്ധത്തിനു തയാറെടുക്കുകയാണെന്ന സൂചനയാണുള്ളത്. കൂടാതെ, യുദ്ധത്തിന് സജ്ജമാകുന്നതിനായി അതിർത്തി മേഖലകളിലെ ജനങ്ങൾക്കു സൈനിക പരിശീലനവും നൽകുന്നുമുണ്ട്.      

ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ  റഷ്യയിൽനിന്നു  തിരിച്ചു പിടിച്ച കിഴക്കൻ മേഖലയിലെ  പ്രദേശങ്ങളുടെ നിയന്ത്രണം ഏറെക്കുറെ  യുക്രെയ്നിനു നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ഹേഴ്സണിൽ നിന്നു പിൻവലിച്ച 20,000 സൈനികരെ  ഉപയോഗിച്ചു തന്ത്രപ്രധാനമായ ബാഖ്മുത് നഗരത്തിന്റെ അടക്കം നിയന്ത്രണം പിടിക്കാൻ റഷ്യ ആക്രമണം ശക്തമാക്കി തുടങ്ങി.    

 യുക്രെയ്ന്റെ ആയുധ ശേഖരം ഏതാണ്ട്  ഒഴിയുമ്പോൾ പുതിയ ആയുധങ്ങൾ യുദ്ധരംഗത്തിറക്കി ലോകരാജ്യങ്ങളെ അമ്പരപ്പിക്കുകയാണ് റഷ്യ. റഷ്യ അത്യാധുനിക എസ്‌യു 57 ഫിഫ്ത്ത് ജനറേഷൻ യുദ്ധവിമാനങ്ങൾ ഉപയോഗിച്ചാണ്  യുക്രെയ്നിൽ മിസൈൽ ആക്രമണം നടത്തിയത്    
റഷ്യൻ പ്രദേശങ്ങൾക്കെതിരെയുള്ള ഏതൊരാക്രമണത്തിനും ബദലായി അണ്വായുധം ഉപയോഗിച്ചു പോലും തിരിച്ചടിക്കുമെന്ന്  റഷ്യ പറഞ്ഞു കഴിഞു . പരമ്പരാഗത ആണവ ആയുധമോ അല്ലെങ്കിൽ ഇഎംപി (ഇലക്ട്രോ മാഗ്നറ്റിക് പൾസ്) പോലുള്ള ആണവ–ആണവേതര ആയുധമോ റഷ്യ പ്രയോഗിക്കുമെന്ന ആശങ്കയാണ്  യൂറോപ്പിൽ ഇപ്പോൾ ഉള്ളത് .        

റഷ്യൻ സൈന്യത്തിൽ പുതുതായി ചേർന്ന ചേർന്ന മൂന്നു ലക്ഷത്തോളം യുവ സൈനികരും റഷ്യയുടെ പുതുതലമുറ ആയുധങ്ങളും വരും നാളുകളിൽ യുക്രൈന് സമ്മാനിക്കുന്നത്  സമാനതകളില്ലാത്തെ ദുരിതമാകുമെന്ന് ഏറെക്കുറെ ഉറപ്പായി.

ചുരുക്കി പറഞ്ഞാൽ ഈ മഞ്ഞുകാലം യുക്രെയ്ൻ സൈനികർക്കു മാത്രമല്ല സാധാരണക്കാരായ യുക്രെയ്ൻ ജനതയ്ക്കും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. രാജ്യത്തെ വൈദ്യുതിയും കേന്ദ്രീകൃത താപസംവിധാനങ്ങളും പുനഃസ്ഥാപിക്കാനായില്ലെങ്കിൽ ഒട്ടേറെപ്പേർ തണുത്തു മരിക്കുമോയെന്ന ആശങ്കയിലാണ് യുക്രെയ്ൻ. യുദ്ധത്തിൽ തകർന്ന വൈദ്യുത ശൃംഖലകളുടെ അറ്റകുറ്റപ്പണി നടത്തി വലയുകയാണ് യുക്രെയ്ൻ.  കഠിനമായ മഞ്ഞുകാലം പിന്നിട്ടു മാർച്ച് മാസത്തോടെ മാത്രമേ വൈദ്യുതിയും വെള്ളവും ഭാഗികമായെങ്കിലും പുനഃസ്ഥാപിക്കാനാകൂയെന്ന നിഗമനത്തിൽ   ജനങ്ങളോട് കൂട്ടമായി ജീവിക്കാൻ ആവശ്യപ്പെടുകയാണ് യുക്രെയിൻ അധികൃതർ.







വെള്ളവും വൈദ്യുതി ഇല്ലാതാക്കി നരകിപ്പിച്ച് യുക്രൈനെ വെടി നിർത്തൽ ചർച്ചകൾക്കായി നിർബന്ധിതരാക്കുക റഷ്യയുടെ ലക്ഷ്യം.  റെയിൽവേ ലൈനുകൾക്കും പാലങ്ങൾക്കും നേരെ നടത്തിയ ആക്രമണങ്ങൾ വേണ്ടത്ര വിജയം കാണാത്തതുകൊണ്ടാണ്  റെയിൽവേയ്ക്ക് ആവശ്യമായ വൈദ്യുതി മുടക്കുന്നതിലേക്ക് റഷ്യ എത്തിയത്. ഇതോടൊപ്പം മിസൈലാക്രമണവും ശക്തമാക്കുന്നതോടെ എത്ര യുക്രൈൻ സിവിലിയന്മാർ പിടഞ്ഞു മരിക്കുമെന്ന് ആർക്കും പറയാൻ കഴിയില്ല. ഈ മഞ്ഞുകാലം യുക്രൈനിന്റെ ചരിത്രത്തിൽ അതി നിർണ്ണായകമാവും          


അതേസമയം  വെടിനിർത്തണമെങ്കിൽ ക്രൈമിയ അടക്കം റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങളെല്ലാം വിട്ടുകിട്ടണമെന്നും പുട്ടിനുമായി ചർച്ച നടത്താനൊരുക്കമല്ലെന്നും വേണമെങ്കിൽ പുതിയ റഷ്യൻ പ്രസിഡന്റിനോട് ചർ‌ച്ചയാകാമെന്നുമാണ് യുക്രെയ്ൻ  പറയുന്നത്. എന്നാൽ ഇനി  ഒരിക്കലും  ക്രൈമിയ
 വിട്ടുകിട്ടുമെന്ന പ്രതീക്ഷ  യുക്രൈന് വേണ്ടെന്ന അഭിപ്രായമാണ് നാറ്റോ അംഗങ്ങൾക്ക്

 പുടിനുമായി ചർച്ചയ്ക്ക് തയ്യാറാകുന്നതാണ് ഉചിതം എന്നുമാണ് നാറ്റോയിലെ അംഗങ്ങളടക്കം യൂറോപ്പിലെ ഒട്ടു മിക്ക രാഷ്ട്രത്തലവൻമാരും ഇപ്പോൾ  സെലൻസ്കിയോട്  പറയുന്നത്  

       
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (3 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (3 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (3 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (3 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (4 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (5 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (6 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (7 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (8 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (8 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (8 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (8 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (8 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (9 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (9 hours ago)

Malayali Vartha Recommends