ബംഗ്ലാദേശ് രണ്ടു പ്രതിപക്ഷ നേതാക്കളെ യുദ്ധക്കുറ്റം ചുമത്തി തൂക്കിലേറ്റി

യുദ്ധക്കുറ്റം ചുമത്തി ബംഗ്ലാദേശ് രണ്ടു പ്രതിപക്ഷനേതാക്കളെ തൂക്കിലേറ്റി. 1971 ല്‍ പാകിസ്താനെതിരേ നടത്തിയ സ്വാതന്ത്രപോരാട്ടത്തിന്റെ ഭാഗമായി നടത്തിയ അക്രമങ്ങളില്‍ സലാഹുദ്ദീന്‍ ഖാദര്‍ ചൗധരി, അലി അഹ്‌സാന്‍ മൊഹമ്മദ് മുജാഹിദ് എന്നിവരെയാണ് ധാക്കാ സെന്‍ട്രല്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധേയമാക്കിയത്. വംശവിദ്വേഷം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിരുന്നു.
അലി മന്ത്രിയായും ചൗധരി ആറു തവണ എംപിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളയാളാണ്. ബംഗഌദേശിലെ ഏറ്റവും വലിയ ഇസഌമിക പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ് മുജാഹിദ്. പ്രസിഡന്റ് അബ്ദുള്‍ ഹീമീദ് ഇരുവരുടെയും ദയാഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തരമന്ത്രി അസാദുസ്സാമന്‍ ഖാന്‍ പറഞ്ഞു. അതേസമയം ഇവര്‍ ഇത്തരം ഒരു അപേക്ഷയേ സമര്‍പ്പിച്ചിട്ടില്ല എന്ന് കുടുംബം പറഞ്ഞു. തനിക്ക് ദയ വേണ്ടെന്ന് പിതാവ് പറഞ്ഞതായി ചൗധരിയുടെ മകന്‍ പറഞ്ഞു. കഴുമരത്തില്‍ കയറുന്നതിന് മുമ്പ് കണ്ടപ്പോഴും താന്‍ നിരപരാധിയാണ് എന്നായിരുന്നു പിതാവ് പറഞ്ഞതെന്നും ഇയാള്‍ വ്യക്തമാക്കി.
സഖാ എന്ന് കൂടി അറിയപ്പെടുന്ന സലഹുദ്ദീന്‍ ചൗധരി മുസഌംലീഗ് ചിറ്റഗോംഗ് നേതാവ് ഫസലുല്‍ ഖാദര്‍ ചൗധരിയുടെ മകനാണ്. ഐക്യ പാകിസ്താന്‍ വക്താവും അവിഭക്ത പാകിസ്താന്റെ ദേശീയ അസംബഌ സ്പീക്കറുമായിരുന്നു ഫസലുല്‍. വിദ്യാര്‍ത്ഥി നേതാവായി പേരെടുത്ത അലി അഹ്‌സാന്‍ മൊഹമ്മദ് മുജൈദ് ബംഗഌദേശ് പാകിസ്താന്റെ ഭാഗമായിരിക്കണമെന്ന ആശയത്തെ പിന്തുണച്ചയാളാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























