കാലുപിടിച്ച് പാക്കിന് മറുപടിയുമായി ഇന്ത്യ... ഭീകരവാദം തൂത്തെറിയണം....

ഭീകരവാദത്തിനുള്ള പിന്തുണ അവസാനിപ്പിച്ചാൽ പാകിസ്താനുമായുള്ള ചർച്ച ആലോചിക്കാമെന്ന് കേന്ദ്ര സർക്കാർ. നല്ല അയൽ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പാകിസ്ഥാന് മറുപടി നൽകി. നല്ല അയൽ ബന്ധം യാഥാർത്ഥ്യമാകണമെങ്കിൽ തീവ്രവാദവും, ശത്രുതയും, അക്രമവും ഇല്ലാത്ത അന്തരീക്ഷമുണ്ടാകണമെന്നും പാക്കിസ്ഥാനെ ഇന്ത്യ ഓർമ്മിപ്പിച്ചു.
കശ്മീരിൻറെയടക്കം കാര്യങ്ങളിൽ മുൻ നിലപാടിൽ മാറ്റമില്ലെന്നും പാക് പ്രധാനമന്ത്രിക്ക് വിദേശകാര്യ മന്ത്രാലയം മറുപടി നൽകി. ഭീകരതയും ശത്രുതയും ഇല്ലാത്ത അന്തരീക്ഷത്തിൽ മാത്രമേ സമാധാന ചർച്ചയ്‌ക്ക് സാധ്യതയുള്ളൂവെന്ന് പാകിസ്താൻ വിഷയത്തിൽ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്‌ച്ചി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുമായി ചർച്ചയ്‌ക്ക് തയ്യാറാണെന്ന പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്ക് മറുപടി നൽകിയാണ് അദ്ദേഹം രംഗത്ത് വന്നത്.
പാകിസ്താനുമായുള്ള ബന്ധത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് ആവർത്തിച്ചു കൊണ്ടാണ് ചർച്ചയുണ്ടാകില്ലെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്‌ച്ചി വ്യക്തമാക്കിയത്. നല്ല അയൽ ബന്ധം തന്നെയാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാൽ ഭീകരതയും പ്രകോപനങ്ങളും ഇല്ലാത്ത സാഹചര്യത്തിൽ മാത്രമേ ചർച്ചയെക്കുറിച്ച് ആലോചിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
പ്രളയക്കെടുതിയും സാമ്പത്തിക തകർച്ചയും ആഭ്യന്തര സംഘർഷങ്ങളും പാകിസ്‌ഥാനെ അടിമുടി ഉലയ്ക്കുമ്പോഴാണ് സമാധാന അഭ്യർത്ഥന മുന്നോട്ട് വച്ച് ഷഹബാസ് ഷെരീഫ് രംഗത്തെത്തിയത്. ഇരു രാജ്യങ്ങളും അയൽക്കാരാണെന്നും എല്ലാക്കാലത്തും അടുത്തടുത്ത് കഴിയേണ്ടവരാണെന്നും കലഹമല്ല വികസനമാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
കാശ്മീർ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടത്താനുള്ള പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയെ കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. മുൻ നിലപാടുകളിൽ മാറ്റമില്ലെന്നും ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും അരിന്ദം ബാഗ്ചി അറിയിച്ചു.
നേരത്തെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇന്ത്യയുമായി ചർച്ചയ്‌ക്ക് തയ്യാറാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രതികരിച്ചത്. 'സമാധാനത്തോടെ ജീവിക്കുകയും പുരോഗതി കൈവരിക്കുകയും ചെയ്യുക, അല്ലെങ്കിൽ പരസ്പരം കലഹിക്കുകയും സമയവും വിഭവങ്ങളും പാഴാക്കുകയും ചെയ്യേണ്ടിവരും.
ഞങ്ങൾ ഇന്ത്യയുമായി മൂന്ന് യുദ്ധങ്ങൾ നടത്തി, അവ ജനങ്ങൾക്ക് കൂടുതൽ ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണ് നൽകിയത്. യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെങ്കിൽ സമാധാനത്തോടെ ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,' എന്നാണ് അൽ അറബിയ ടിവിക്ക് പാക് പ്രധാനമന്ത്രി നൽകിയ അഭിമുഖത്തിൽ പറയുന്നത്.
ഇന്ത്യയുമായുള്ള യുദ്ധങ്ങൾ രാജ്യത്തെ ജനങ്ങൾക്ക് ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയുമാണ് സൃഷ്ടിച്ചതെന്നും പാക് പ്രധാനമന്ത്രി തുറന്നു പറഞ്ഞിരുന്നു. എന്നാൽ ചർച്ചയ്‌ക്ക് തയ്യാറാണെന്ന ഷെഹ്ബാസ് ഷെരീഫിന്റെ പ്രതികരണത്തെ വിമർശിച്ച് പാകിസ്താനിലെ പ്രതിപക്ഷ കക്ഷികൾ രംഗത്ത് വന്നതോടെ കശ്മീരിലെ പ്രത്യേക അധികാരം റദ്ദാക്കിയത് പുനഃസ്ഥാപിച്ചാൽ മാത്രം ചർച്ചയ്‌ക്ക് തയ്യറാണെന്ന് പാക് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്ത് തടി തപ്പിയിരുന്നു.
https://www.facebook.com/Malayalivartha























