അമേരിക്ക - റഷ്യ കൂട്ടത്തല്ല് ബൈഡന്റെ വാ അടപ്പിച്ച് വ്ലാദിമിർ പുടിൻ, ലോകം അടക്കി ഭരിക്കാമെന്ന വ്യാമോഹം തകർന്നതാണ് പുടിന്റെ ആരോപണങ്ങൾക്ക് പിന്നിലെന്ന് അമേരിക്കൻ പ്രസിഡന്റ് തിരിച്ചടിച്ചു....അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ കീവിലെ അപ്രതീക്ഷിത സന്ദർശനത്തിന് പിന്നാലെ, ആണവ നിയന്ത്രണ കരാറിൽ നിന്ന് പിന്മാറിയാണ് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ തിരിച്ചടിച്ചത്.....

യുക്രൈനിന്റെ പേരും പറഞ്ഞ് അമേരിക്കയും റഷ്യയും ഗുസ്തിപിടിക്കാൻ തുടങ്ങിയിട്ട് നാളേറെയായി..അത് യുദ്ധം തുടങ്ങിയ നാൾ മുതൽ തന്നെ..അതും തുടരുകയാണ്..യുക്രെയ്ൻ യുദ്ധത്തെച്ചൊല്ലി അമേരിക്കൻ, റഷ്യൻ പ്രസിഡന്റുമാർ തമ്മിൽ വാക്പോര്. യുദ്ധത്തിന് കാരണക്കാർ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളുമെന്ന പുടിന്റെ വാദത്തിന് മറുപടിയുമായി ജോ ബൈഡൻ രംഗത്ത് വന്നു. ലോകം അടക്കി ഭരിക്കാമെന്ന വ്യാമോഹം തകർന്നതാണ് പുടിന്റെ ആരോപണങ്ങൾക്ക് പിന്നിലെന്ന് അമേരിക്കൻ പ്രസിഡന്റ് തിരിച്ചടിച്ചു.അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ കീവിലെ അപ്രതീക്ഷിത സന്ദർശനത്തിന് പിന്നാലെ, ആണവ നിയന്ത്രണ കരാറിൽ നിന്ന് പിന്മാറിയാണ് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ തിരിച്ചടിച്ചത്. ഇന്നലെ റഷ്യൻ പാർലമെന്‍റിന്‍റെ സംയുക്ത സഭയെ അഭിസംബോധന ചെയ്ത പുടിൻ അമേരിക്കയ്ക്കും യൂറോപ്യൻ രാജ്യങ്ങൾക്കും എതിരെ നടത്തിയത് രൂക്ഷമായ വിമർശനങ്ങളായിരുന്നു.
യുക്രെയ്ൻ യുദ്ധത്തിന് കാരണക്കാർ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളുമാണെന്നും പുടിൻ ആരോപണം ഉന്നയിച്ചിരുന്നു. പുടിന്‍റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഇന്ന് ജോ ബൈഡനും രംഗത്തെത്തി. പോളണ്ടിൽ നിന്നായിരുന്നു ബൈഡൻ പുടിന് മറുപടി നൽകിയത്. ലോകം അടക്കി ഭരിക്കാമെന്ന വ്യാമോഹം തകർന്നതാണ് പുടിന്റെ ആരോപണങ്ങൾക്ക് പിന്നിലെന്ന് ബൈഡൻ തുറന്നടിച്ചു. നാറ്റോ സഖ്യം മുൻപില്ലാത്ത വിധം ശക്തിപ്പെട്ടിരിക്കുകയാണ്.യുക്രെയ്നിൽ വിജയിക്കാൻ റഷ്യക്കാവില്ലെന്നും പുടിൻ പറഞ്ഞു. ധീരവും അന്തസുറ്റതുമായ നിലപാടാണ് കീവിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ജോ ബൈഡൻ പറഞ്ഞു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് ഒരു വർഷം തികയാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് രണ്ട് ശാക്തിക രാജ്യങ്ങളുടെ നേതാക്കൾ തമ്മിലുള്ള വാക്പോര്. ഇതിനിടെ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ് അടുത്തമാസം മോസ്കോയിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
അതെ സമയം പുതിയ ലോകക്രമത്തില്‍ റഷ്യ–ചൈന ബന്ധത്തിന് അതിയായ പ്രാധാന്യമുണ്ടെന്ന് പ്രഖ്യാപിച്ച്, അമേരിക്കയ്ക്ക് മറുപടിയുമായി റഷ്യന്‍ പ്രസിഡന്റ് വോളോഡിമെര്‍ പുട്ടിന്‍. യുക്രെയ്ന്‍ അധിനിവേശത്തിന്റെ വാര്‍ഷികത്തില്‍ റഷ്യന്‍ ജനതയെ അഭിസംബോധന ചെയ്ത പുട്ടിന്‍, യുദ്ധം തുടരുമെന്ന് പ്രഖ്യാപിച്ചു. അതിനിടെ, ആണവായുധ കരാറില്‍ നിന്ന് പിന്‍മാറാനുള്ള പുട്ടിന്‍റെ നീക്കം വലിയ തെറ്റാണെന്ന്, പോളണ്ടില്‍ നാറ്റോ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ബൈഡന്‍ പറഞ്ഞു.റഷ്യയുടെ യുക്രെയ്നിലെ അധിനിവേശ ശ്രമത്തേയും പുട്ടിന്‍റെ നയങ്ങളേയും തുടര്‍ച്ചയായി വിമര്‍ശിക്കുന്ന അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈനയുടെ കൈപിടിച്ച് പുട്ടിന്‍റെ മറുപടി. റഷ്യയില്‍ സന്ദര്‍ശനത്തിനെത്തിയ ചൈനീസ് വിദേശകാര്യ ഉപദേഷ്ടാവ് വാങ് യീയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പുട്ടിന്‍റെ പരാമര്‍ശം. ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍ പിങ്ങിനെ പുട്ടിന്‍ റഷ്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
ചൈന– റഷ്യ ബന്ധത്തെ ഒരു ശക്തിക്കും ഇല്ലാതാക്കാനാവില്ലെന്ന് വാങ് യീയും പ്രതികരിച്ചു. യുക്രെയ്ന്‍ അധിനിവേശ നീക്കത്തിന്‍റെ വാര്‍ഷികത്തോടനുബന്ധിച്ച് മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച റാലിക്കിടെ രാജ്യസ്നേഹത്തെക്കുറിച്ച് വാചാലനായ പുട്ടിന്‍, യുദ്ധം ചെയ്യുന്ന സൈനികരുടെ ധൈര്യത്തെ പ്രശംസിച്ചു. അതേസമയം, പോളണ്ട് സന്ദര്‍ശനത്തിനെടെ കിഴക്കന്‍ യൂറോപ്പിലെ നാറ്റോ സഖ്യകക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ബൈഡന്‍ റഷ്യക്കെതിരെ വീണ്ടും രംഗത്തെത്തി. ആണവായുധങ്ങള്‍ കുറയ്ക്കാന്‍ വേണ്ടി റഷ്യയും അമേരിക്കയും തമ്മിലുണ്ടാക്കിയ കരാറില്‍ നിന്ന് പിന്‍വാങ്ങുമെന്ന പുട്ടിന്‍റെ പ്രഖ്യാപനം വലിയ തെറ്റാണെന്ന് ബൈഡന്‍ പറഞ്ഞു.നാറ്റോ സഖ്യകക്ഷികളുടെ രാജ്യത്തിന്‍റെ ഓരോ ഇഞ്ചും സംരക്ഷിക്കാന്‍ യു.എസ്. പ്രതിജ്ഞാ ബദ്ധരാണെന്ന് ബൈഡന്‍ വ്യക്തമാക്കി. റഷ്യക്കെതിരായ നയങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളും സുരക്ഷാമുന്‍കരുതലുകളും ചര്‍ച്ചയായി. തുടര്‍ന്ന് നാലു ദിവസത്തെ യുക്രെയ്ന്‍, പോളണ്ട് സന്ദര്‍ശനം പൂര്‍ത്തിയാക്കി ബൈഡന്‍ യു.എസ്സിലേക്ക് മടങ്ങി.
https://www.facebook.com/Malayalivartha























