ചൈനയെ തകർത്ത് തരിപ്പണമാക്കാൻ ഒരുങ്ങുകയാണ് അമേരിക്ക..തങ്ങളുടെ യുദ്ധ മുറകളും, സൈനിക പരിശീലനവും കടുപ്പിക്കാൻ ഒരുങ്ങുകയാണ് അമേരിക്കയിപ്പോൾ..തായ്‌വാൻ സേനയെ പരിശീലിപ്പിക്കുന്ന സൈനികരുടെ എണ്ണം വർധിപ്പിക്കാൻ അമേരിക്ക ഒരുങ്ങുന്നതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ, വർദ്ധിക്കുന്ന സൈനികരുടെ കൃത്യമായ എണ്ണം വ്യക്തമല്ല. ചൈന ഉയർത്തുന്ന നിലവിലെ ഭീഷണിക്കെതിരെയാണ് അമേരിക്ക സൈനികരുടെ എണ്ണം വർദ്ധിപ്പിക്കുന്നത്...

ചൈനയെ തകർത്ത് തരിപ്പണമാക്കാൻ ഒരുങ്ങുകയാണ് അമേരിക്ക..തങ്ങളുടെ യുദ്ധ മുറകളും, സൈനിക പരിശീലനവും കടുപ്പിക്കാൻ ഒരുങ്ങുകയാണ് അമേരിക്കയിപ്പോൾ..തായ്‌വാൻ സേനയെ പരിശീലിപ്പിക്കുന്ന സൈനികരുടെ എണ്ണം വർധിപ്പിക്കാൻ അമേരിക്ക ഒരുങ്ങുന്നതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ. വർദ്ധിക്കുന്ന സൈനികരുടെ കൃത്യമായ എണ്ണം വ്യക്തമല്ല. ചൈന ഉയർത്തുന്ന നിലവിലെ ഭീഷണിക്കെതിരെയാണ് അമേരിക്ക സൈനികരുടെ എണ്ണം വർദ്ധിപ്പിക്കുന്നത്.ഇനി എന്തൊക്കെ വന്നാലും കയ്യും കെട്ടി നോക്കി ഇരിക്കാൻ ആകില്ല എന്നുള്ള മുന്നറിയിപ്പ് കൂടെയാണ് അമേരിക്ക നൽകുന്നത്, കാരണം കുറെ നാളായി ചാര ബലൂണിന്റെ പേരിൽ അമേരിക്കയും ചൈനയും നേർക്കുനേർ മുട്ടാൻ തുടങ്ങിയിട്ട്..അതുകൊണ്ടിപ്പോൾ ഇനി എന്തും നേരിടാനുള്ള കടുത്ത തയാറെടുപ്പാണ് അമേരിക്ക നടത്തുന്നത്..ചാര ബലൂൺ വിഷയത്തിൽ യു എസ് ചൈന ബന്ധത്തിൽ വിള്ളലുകൾ സംഭവിച്ചതിനെ തുടർന്നാണ് അമേരിക്ക പുതിയ നീക്കവുമായി രംഗത്തെത്തിയത്.
2021-ലാണ് തായ്‌വാൻ സേനയെ പരിശീലിപ്പിക്കുന്നതിനായി യുഎസ് സ്പെഷ്യൽ ഓപ്പറേഷൻ ഫോഴ്‌സ് തായ്‌വാനിലേക്ക് എത്തുന്നത്. വരും മാസങ്ങളിൽ പെന്റഗൺ തായ്വാൻ സേനയുടെ അംഗ സംഖ്യ വർദ്ധിപ്പിക്കുമെന്നൈണ് റിപ്പോർട്ടുകൾ.എന്നാൽ ചൈനീസ് ചാര ബലൂൺ അമേരിക്കയിൽ ദൃശ്യമായതിനെ തുടർന്നുള്ള സംഘർഷങ്ങളുമായി ഇതിന് ബന്ധമില്ലെന്നാണ് യു എസ് വാദിക്കുന്നത്. ചൈന തായ്വാനെതിരെ ഉയർത്തുന്ന നിലവിലെ ഭീഷണി,പിന്തുണയും പ്രതിരോധ ബന്ധവും ആവശ്യപ്പെടുകയാണെന്നാണ് പെന്റഗൺ വക്താവ് മാദ്ധ്യമങ്ങളോട് പറഞ്ഞത്.വിപുലീകരിച്ച പരിശീലനത്തെക്കുറിച്ചുള്ള വിവരങ്ങളുടെ ഉറവിടം തനിക്ക് അറിയില്ലെന്ന് തായ്‌വാൻ പ്രതിരോധ മന്ത്രി ചിയു കുവോ-ചെങ് വെള്ളിയാഴ്ച തായ്‌പേയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തായ്‌വാനും യുണൈറ്റഡ് സ്‌റ്റേറ്റ്‌സും തമ്മിൽ ധാരാളം സൈനിക ഇടപെടൽ ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു..കൂടാതെ അമേരിക്കൻ-കനേഡിയൻ വ്യോമാതിർത്തിയിൽ വെടിവച്ചിട്ട മൂന്ന് അജ്ഞാത ആകാശ വസ്തുക്കൾ ചൈനീസ് ബലൂൺ പ്രോഗ്രാമുമായി ബന്ധപ്പെട്ടതല്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ദുരൂഹ സാഹചര്യത്തിൽ പറന്നെത്തിയ ബലൂണുകൾ വെടിവച്ചിട്ടതിൽ ഖേദമില്ലെന്നും അദ്ദേഹം പറഞ്ഞു.
ചൈനീസ് ബലൂൺ വെടിവച്ചതിന് ശേഷമുള്ള ആദ്യ പ്രസംഗത്തിലാണ് ജോ ബൈഡൻ ഇക്കാര്യം പറഞ്ഞത്.കടലിൽ പതിച്ച അവശിഷ്ടങ്ങൾ വീണ്ടെടുക്കാൻ യുഎസും കനേഡിയൻ സൈന്യവും ശ്രമിക്കുന്നുണ്ട്. മൂന്ന് സംഭവങ്ങളും രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുകയാണ്. വസ്‌തുക്കൽ എന്താണെന്ന് കൃത്യമായി കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അവസാനം വെടിവച്ചിട്ട് മൂന്ന് ബലൂണുകൾക്ക് ചൈനയുമായോ മറ്റു രാജ്യങ്ങളുമായോ ബന്ധമില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ ആദ്യം വീഴ്ത്തിയ ബലൂൺ ചൈനയുടേതാണെന്ന് സ്ഥിരീകരിച്ച അമേരിക്കൻ പ്രസിഡൻ്റ് ചൈനയോട് ഒരുതരത്തിലും മാപ്പ് പറയാൻ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി.രാജ്യത്തിൻറെ സുരക്ഷയാണ് തനിക്ക് വലുത്. ഇതിനായി വ്യോമ പരിശോധനകൾ ശക്തമാക്കുമെന്നും പ്രസിഡൻറ് കൂട്ടിച്ചേർത്തു.കൂടാതെ ചൈനയുടെ നിരീക്ഷണ ബലൂൺ ഒരു വർഷം മുമ്പ് ഇന്ത്യയുടെ തന്ത്രപ്രധാനമേഖലയായ ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് മുകളിലും കണ്ടെത്തിയിരുന്നെന്ന് റിപ്പോർട്ട്.
2022ൽ ദ്വീപ് നിവാസികൾ ബലൂണിനെ അടുത്തു കാണുകയും പലരും ഫോട്ടോകളെടുത്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.ഇന്ത്യൻ പ്രതിരോധ സേന ജാഗ്രതയോടെ ബലൂൺ നിരീക്ഷിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. ഈ മാസം ആദ്യം യു.എസ് ചൈനയുടെ ചാര ബലൂൺ വെടിവെച്ചിട്ടതിനു പിന്നാലെയാണ് പലയിടത്തും നിരീക്ഷണ ബലൂൺ കണ്ടെത്തിയതായുള്ള വാർത്തകൾ വരുന്നത്. ഇന്ത്യയുടെ മിസൈൽ പരീക്ഷണ മേഖലയായ ബേ ഓഫ് ബംഗാളിനടുത്താണ് ദ്വീപുള്ളത്.ചൈനയുടെ ബലൂൺ ഇന്ത്യൻ അതിർത്തിയിലും ഉണ്ടായിരുന്നെന്ന് വിവരം ഉറപ്പായതോടെ, ഇന്ത്യൻ അധികൃതർ ഇത്തരം കാര്യങ്ങൾ പെട്ടെന്ന് തിരിച്ചറിയാനും ഉടനടി നടപടികൾ സ്വീകരിക്കാനുമായി കൂടുതൽ ജാഗ്രത പുലർത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയുടെ റഡാർ നിരീക്ഷണത്തിൽ ബലൂൺ വന്നിരുന്നെങ്കിലും അതിനെ കുറിച്ച് തീരുമാനമെടുക്കുമ്പോഴേക്കും ബലൂൺ ഇന്ത്യൻ പരിധിയിൽ നിന്ന് അകന്നുപോയെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
https://www.facebook.com/Malayalivartha























