അയൽ രാജ്യങ്ങൾ ചതിക്കും,ഇന്ത്യയെ ചുറ്റിവരിഞ്ഞ് ചൈന, അയൽരാജ്യങ്ങളായ പാക്കിസ്ഥാനും ശ്രീലങ്കയ്ക്കും നേപ്പാളിനും ചൈന പണം കടം നൽകി അവരെ ഉപയോഗപ്പെടുത്തിയേക്കാമെന്ന് ആശങ്ക...ഇന്ത്യയും യുഎസ് ഗൗരമേറിയ ചർച്ചകൾ നടത്തുന്നു..

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം എപ്പോഴും ദൃഢമാണ്...പല കാര്യങ്ങളിലും അവർ പുലർത്തുന്ന ഒത്തൊരുമ എപ്പോഴും പല മേഖലകളിലും കാണാം,,,എന്നാൽ ഇപ്പോൾ ഇന്ത്യക്കൊരു മുന്നറിയിപ്പ് നൽകുകയാണ് അമേരിക്ക..അത് വെറും ഒരു മുന്നറിയിപ്പല്ല..അത് സത്യമാകുന്നു തരത്തിലുള്ള പല കാര്യങ്ങളും ഇപ്പോഴും നമ്മുടെ ഇന്ത്യയ്ക്ക് ചുറ്റും നടക്കുന്നുമുണ്ട്..ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാക്കിസ്ഥാനും ശ്രീലങ്കയ്ക്കും നേപ്പാളിനും ചൈന പണം കടം നൽകി അവരെ ഉപയോഗപ്പെടുത്തിയേക്കാമെന്ന് ആശങ്ക പങ്കിട്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അസിസ്റ്റന്റ് സെക്രട്ടറി ഡോണൾഡ് ലു. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇന്ത്യാ സന്ദർശനത്തിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ദക്ഷിണേഷ്യയുടെയും മധ്യേഷ്യയുടെയും കാര്യങ്ങൾ നോക്കുന്ന ലു.മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മാർച്ച് ഒന്നു മുതൽ മൂന്നു വരെയാണ് ബ്ലിങ്കൻ ഇന്ത്യയില്‍ എത്തുക. ‘‘ഞങ്ങൾ ഇന്ത്യയുമായി സംസാരിക്കുന്നുണ്ട്.
മേഖലയിലെ മറ്റു രാജ്യങ്ങളുമായും സംസാരിക്കുന്നു. അവർക്ക് തീരുമാനങ്ങളെടുക്കാൻ എല്ലാ പിന്തുണയും നൽകും’’ – ലു കൂട്ടിച്ചേർത്തു. ചൈനീസ് വിഷയത്തിൽ ഇന്ത്യയും യുഎസ് ഗൗരമേറിയ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും ലു പറഞ്ഞു. ‘‘ചാര ബലൂൺ കണ്ടെത്തുന്നതിനു മുൻപായിരുന്നു ആ ചർച്ചകൾ. ഇനിയും അത്തരം ചർച്ചകൾ മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷ’’ – ലു വ്യക്തമാക്കി.റഷ്യയുടെ കാര്യത്തിൽ ഇന്ത്യയുദ്ധം എന്ന പ്രയോഗം ഒഴിവാക്കുകയാണെന്ന ആരോപണങ്ങളോടും ലു ശക്തമായി പ്രതികരിച്ചു. ‘‘എല്ലായ്പ്പോഴും ഇന്ത്യ ‘യുദ്ധം’ എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ഇതു യുദ്ധത്തിന്റെ കാലഘട്ടമല്ലെ’ന്നു പറഞ്ഞത് നിങ്ങൾ കേട്ടതാണ്. സെപ്റ്റംബറിൽ യുഎന്നിൽ വച്ച് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ പറഞ്ഞിരുന്നു, ഈ യുദ്ധം നയതന്ത്ര മാർഗങ്ങളിലൂടെ പരിഹരിക്കപ്പെടണമെന്ന്’’ – അദ്ദേഹം പറഞ്ഞു.
അതേസമയം, ക്വാഡ് ഒരു സൈനിക സഖ്യമല്ലെന്നും ലു ചോദ്യത്തിനു മറുപടിയായി പറഞ്ഞു. ‘‘ഒരു രാജ്യത്തിനോ ഒരു സംഘം രാജ്യങ്ങൾക്കോ എതിരായ സംഘടനയല്ല ക്വാഡ്. ഇന്തോ – പസിഫിക് മേഖലയെ പ്രശ്നരഹിതമായി കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിക്കുകയാണ് ക്വാഡിന്റെ ലക്ഷ്യം’’ ലു കൂട്ടിച്ചേർത്തു.അതിനിടെ, ഇന്നലെ 700 ദശലക്ഷം യുഎസ് ഡോളറിന്റെ വായ്പ ചൈന ഡവലപ്മെന്റ് ബാങ്ക് അനുവദിച്ചതായി പാക്ക് ധനമന്ത്രി ഇസ്ഹാഖ് ധർ അറിയിച്ചിരുന്നു.കൂടാതെ ചൈനയുടെ നിരീക്ഷണ ബലൂൺ ഒരു വർഷം മുമ്പ് ഇന്ത്യയുടെ തന്ത്രപ്രധാനമേഖലയായ ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് മുകളിലും കണ്ടെത്തിയിരുന്നെന്ന് റിപ്പോർട്ട്. 2022ൽ ദ്വീപ് നിവാസികൾ ബലൂണിനെ അടുത്തു കാണുകയും പലരും ഫോട്ടോകളെടുത്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.ഇന്ത്യൻ പ്രതിരോധ സേന ജാഗ്രതയോടെ ബലൂൺ നിരീക്ഷിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. ഈ മാസം ആദ്യം യു.എസ് ചൈനയുടെ ചാര ബലൂൺ വെടിവെച്ചിട്ടതിനുപിന്നാലെയാണ് പലയിടത്തും നിരീക്ഷണ ബലൂൺ കണ്ടെത്തിയതായുള്ള വാർത്തകൾ വരുന്നത്. ഇന്ത്യയുടെ മിസൈൽ പരീക്ഷണ മേഖലയായ ബേ ഓഫ് ബംഗാളിനടുത്താണ് ദ്വീപുള്ളത്.
ചൈനയുടെ ബലൂൺ ഇന്ത്യൻ അതിർത്തിയിലും ഉണ്ടായിരുന്നെന്ന് വിവരം ഉറപ്പായതോടെ, ഇന്ത്യൻ അധികൃതർ ഇത്തരം കാര്യങ്ങൾ പെട്ടെന്ന് തിരിച്ചറിയാനും ഉടനടി നടപടികൾ സ്വീകരിക്കാനുമായി കൂടുതൽ ജാഗ്രത പുലർത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയുടെ റഡാർ നിരീക്ഷണത്തിൽ ബലൂൺ വന്നിരുന്നെങ്കിലും അതിനെ കുറിച്ച് തീരുമാനമെടുക്കുമ്പോഴേക്കും ബലൂൺ ഇന്ത്യൻ പരിധിയിൽ നിന്ന് അകന്നുപോയെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം, ഇതെല്ലം കൂട്ടി വായിക്കുമ്പോൾ ഇന്ത്യക്കെതിരെ അടിക്കാൻ കിട്ടുന്ന ഒരവസരവും ചൈന പാഴാക്കില്ല. അതിനുള്ള കാത്തിരിപ്പിൽ കൂടിയാണ് എന്ന വേണം പറയാൻ...പക്ഷെ ഇന്ത്യ എന്ത് തന്നെ സംഭവിച്ചാലും, അതിനുള്ള മുൻകരുതലുകൾ എല്ലാം തന്നെ സ്വീകരിച്ചു കഴിഞ്ഞു , ഇന്ത്യ എപ്പോഴും ഇത് നേരിടാനുള്ള പ്രതിരോധം തീർത്തിരിക്കുകയാണ്..
https://www.facebook.com/Malayalivartha























