ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങുമായി നേരിട്ട് ചർച്ച നടത്താൻ താത്പര്യമറിയിച്ച് യുക്രൈൻ പ്രസിഡന്റ് സെലന്സ്കി...യുദ്ധം ഒരു വർഷം പിന്നിട്ടപ്പോഴാണ് സാമാധാനം പുനസ്ഥാപിക്കണമെന്നും, ആയുധം താഴെ വെക്കണമെന്നും ചൈന ആവശ്യപ്പെട്ടത്...ചൈനയുടെ വാക്കുകൾ വിശ്വസിക്കാൻ കഴിയില്ലെന്നായിരുന്നു അമേരിക്കയുടെ പ്രതികരണം...

ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങുമായി നേരിട്ട് ചർച്ച നടത്താൻ താത്പര്യമറിയിച്ച് യുക്രൈൻ പ്രസിഡന്റ് വ്ലാദിമര് സെലന്സ്കി. റഷ്യ -യുക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്ന ചൈനയുടെ നിർദേശം പുറത്ത് വന്നതിന് പിന്നാലെയാണ് സെലൻസ്കിയുടെ നീക്കം. യുദ്ധം ഒരു വർഷം പിന്നിട്ടപ്പോഴാണ് സാമാധാനം പുനസ്ഥാപിക്കണമെന്നും ആയുധം താഴെ വെക്കണമെന്നും ചൈന ആവശ്യപ്പെട്ടത്. എന്നാൽ റഷ്യക്ക് ആയുധങ്ങൾ നൽകുന്നത് ചൈനയാണെന്നും ചൈനയുടെ വാക്കുകൾ വിശ്വസിക്കാൻ കഴിയില്ലെന്നായിരുന്നു അമേരിക്കയുടെ പ്രതികരണം അതിനിടെ യൂറോപ്യൻ യൂണിയൻ റഷ്യക്ക് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തി. റഷ്യ- യുക്രൈൻ യുദ്ധം തുടങ്ങി പത്താം തവണയാണ് റഷ്യക്ക് മേൽ ഉപരോധം ഏർപ്പെടുത്തുന്നത്. ലോക ബാങ്ക് യുക്രൈന് ബില്യൺ യുസ് ഡോളറിന്റെ സഹായവും പ്രഖ്യാപിച്ചു.
ലോക രാഷ്ട്രീയത്തെയും സാമ്പത്തിക മേഖലയെയും മാറ്റിമറിച്ച റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചിട്ട് ഇതിനോടകം ഒരു വര്‍ഷം കഴിഞ്ഞു. പിന്മാറില്ലെന്ന് റഷ്യയും വഴങ്ങില്ലെന്ന് യുക്രൈനും ആവർത്തിക്കുമ്പോൾ യുദ്ധം ഇനിയും നീളാൻ തന്നെയാണ് സാധ്യത. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ ഈ യുദ്ധത്തിന് അന്ത്യം കുറിയ്ക്കാൻ കാര്യമായ ശ്രമങ്ങൾ ഒന്നും നടക്കുന്നില്ല എന്നതാണ് യാഥാർഥ്യം. കഴിഞ്ഞ ഒരു വർഷത്തിനിടെ യുക്രൈനിലേക്ക് ഒഴുകിയത് അത്യന്താധുനിക ആയുധങ്ങളുടെ വൻ ശേഖരമാണ്.റഷ്യയുടെ ആക്രമണത്തോട്പിടിച്ചുനിൽക്കാൻ യുക്രൈന് കഴിയുന്നതിന്റെ ഒരു പ്രധാന കാരണവും അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും എത്തിച്ചുനൽകിയ ആയുധങ്ങളാണ്.യുക്രെയ്ൻ യുദ്ധം തീർക്കാനുള്ള സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകുമെന്ന് ചൈന അറിയിച്ചിരുന്നു. എന്നാൽ, പാശ്ചാത്യ രാജ്യങ്ങൾ ചൈനയുടെ സമാധാനശ്രമത്തെ സ്വാഗതം ചെയ്യുന്ന നിലപാടല്ല സ്വീകരിച്ചത്.
ഇതിന് പുറമേ ചൈനയുടെ റഷ്യ ബന്ധത്തിൽ മുന്നറിയിപ്പ് നൽകുകയും ചെയ്തു.അതെ സമയം യുക്രെയ്ൻ- റഷ്യ സംഘർഷം ഒരു വർഷം പിന്നിടുന്ന സന്ദർഭത്തിൽ ചൈന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യുക്രെയ്ൻ- റഷ്യൻ സമാധാന നിർദ്ദേശത്തെ യുഎസ് ഉദ്യോഗസ്ഥർ തള്ളികളഞ്ഞു. റഷ്യയ്ക്ക് മാരകായുധങ്ങൾ വിതരണം ചെയ്യുന്ന ചൈനയുടെ ഭീഷണി ഗൗരവമുള്ളതാണെന്നു ലോക രാഷ്ട്രങ്ങൾക്ക് യുഎസ് മുന്നറിയിപ്പ് നൽകുകയും ചെയ്തു. വ്യാഴാഴ്ച പ്രഖ്യാപിച്ച ചൈനയുടെ സമാധാന നിർദ്ദേശങ്ങൾക്ക് അവ്യക്തമായ പിന്തുണ മാത്രമാണ് ഉറപ്പുനൽകുന്നതെന്ന് യുഎസ് വ്യക്തമാക്കി. ചൈന റഷ്യയ്ക്ക് നൽകുന്ന പിന്തുണയിൽ നിന്ന് ലോക ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ വെള്ളിയാഴ്ച പറഞ്ഞുഎല്ലാ രാഷ്ട്രങ്ങളുടെയും പരമാധികാരത്തെ മാനിക്കുകയാണ് ആദ്യം ചെയ്യണ്ടത് എന്നായിരുന്നു പ്രസിഡന്റ് ജോ ബൈഡന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്റെ പ്രതികരണം.
സംഘർഷത്തിന്റെ സമാധാനപരമായ പരിഹാരത്തിന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ പ്രധാന നിർദ്ദേശങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് ചൈനയുടെ ഉന്നത നയതന്ത്രജ്ഞൻ വാങ് യി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. അതേസമയം യുക്രെയ്നിൽ നിന്ന് റഷ്യ ഉടൻ പിന്മാറണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിക്കുന്ന പ്രമേയത്തിൽ നിന്ന് ചൈന വിട്ടുനിന്നതിന്നാൽ ചൈനയുടെ നിർദ്ദേശങ്ങൾ യൂറോപ്യൻ യൂണിയൻ പരിഗണിക്കുമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു.എന്നാൽ റഷ്യക്ക് ആയുധങ്ങൾ നൽകുന്നത് ചൈനയാണെന്നും ചൈനയുടെ വാക്കുകൾ വിശ്വസിക്കാൻ കഴിയില്ലെന്നായിരുന്നു അമേരിക്കയുടെ പ്രതികരണംഅതിനിടെ യൂറോപ്യൻ യൂണിയൻ റഷ്യക്ക് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തി. റഷ്യ- യുക്രൈൻ യുദ്ധം തുടങ്ങി പത്താം തവണയാണ് റഷ്യക്ക് മേൽ ഉപരോധം ഏർപ്പെടുത്തുന്നത്.
https://www.facebook.com/Malayalivartha























