ഉന്നത വിദ്യാഭ്യാസത്തിനും മറ്റുമായി പുറത്തേക്ക് പറക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ പതിവിലും ഉയരുന്ന കഴുകയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്...എന്നാൽ ഇപ്പോൾ അത്രക്കൊരു പണി കിട്ടിയിരിക്കുകയാണ്..ബ്രിട്ടനിലെ വിദ്യാർത്ഥികൾക്കാണ് പണി വരൻ പോകുന്നത് ബ്രിട്ടനിലേക്ക് സ്റ്റുഡന്റ് വിസയിൽ എത്തി നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെ പിടികൂടാൻ ബോർഡർ പൊലീസ് സജീവമായി രംഗത്ത്....

ഉന്നത വിദ്യാഭ്യാസത്തിനും മറ്റുമായി പുറത്തേക്ക് പറക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ പതിവിലും ഉയരുന്ന കഴുകയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്...എന്നാൽ ഇപ്പോൾ അത്രക്കൊരു പണി കിട്ടിയിരിക്കുകയാണ്..ബ്രിട്ടനിലെ വിദ്യാർത്ഥികൾക്കാണ് പണി വരൻ പോകുന്നത് ബ്രിട്ടനിലേക്ക് സ്റ്റുഡന്റ് വിസയിൽ എത്തി നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെ പിടികൂടാൻ ബോർഡർ പൊലീസ് സജീവമായി രംഗത്ത്. മലയാളികളടക്കം ആയിരക്കണക്കിനു പേരാണ് ബ്രിട്ടനിലെ റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും മറ്റും ജോലി ചെയ്യുന്നത്. ഇവരെല്ലാം ഇപ്പോൾ നിയമ നടപടി നേരിടുകയാണെന്ന നിരവധി വാർത്തകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ലിവർപൂളിൽ വിദ്യാർത്ഥി വിസക്കാരെ തേടിയെത്തിയ ഹോം ഓഫിസ് അധികൃതർ അനധികൃത കുടിയേറ്റത്തിന് ഒരു മലയാളിയെ അറസ്റ്റു ചെയ്തുവെന്ന വാർത്തയ്ക്ക് പിന്നാലെ വീണ്ടും സമാനതരത്തിലുള്ള വാർത്തകളാണ് റിപ്പോർട്ട് ചെയ്യുന്നത്.
പ്രധാനമന്ത്രി ഋഷി സുനകിന്റെ പ്രത്യേക നിർദ്ദേശം അനുസരിച്ചാണ് 2023 ജനുവരി മുതൽ ബോർഡർ പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. ലിവർപൂളിലെ വീടുകളിൽ ബോർഡർ പൊലീസ് പരിശോധന നടത്തിയതിനു പിന്നാലെ ഇപ്പോഴിതാ, യുകെയിലുടനീളമുള്ള നിരവധി റെസ്റ്റോറന്റുകളിലും പരിശോധന നടത്തിയിരിക്കുകയാണ്. ഫെബ്രുവരി 17ന് സോമർസെറ്റ് നെയിൽസീ ഹൈ സ്ട്രീറ്റിലെ റെസ്റ്റോറന്റിൽ നടത്തിയ റെയ്ഡിനെ തുടർന്ന് യുകെയിൽ നിയമവിരുദ്ധമായി ജോലി ചെയ്തതിന്മൂന്ന് അനധികൃത തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ജോലിക്ക് നിയോഗിച്ചതിന് സ്ഥാപനത്തിന് ബിസിനസ്സിന് റഫറൽ നോട്ടീസും നൽകി. ഈ സ്ഥാപനത്തിന് മേൽ 60,000 പൗണ്ട് വരെ പിഴ ചുമത്തിയെന്നാണ് റിപ്പോർട്ട്.ഫെബ്രുവരി എട്ടിന് ലെവിഷാമിലെ ലോംപിറ്റ് വെയ്‌ലിലെ ഒരു ജനപ്രിയ റെസ്റ്റോറന്റിനെതിരെ വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്.
അനധികൃത തൊഴിൽ ചെയ്യിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണിത്. ഇമിഗ്രേഷൻ കുറ്റങ്ങൾ ആരോപിച്ച് ഒരാളെ അറസ്റ്റും ചെയ്തു. ഒരു നിയമവിരുദ്ധ തൊഴിലാളിക്ക് 20,000 പൗണ്ട് വരെ സാമ്പത്തിക പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മാത്രമല്ല, റസ്റ്റോറന്റിന് സിവിൽ പെനാൽറ്റി നോട്ടീസും നൽകിയിട്ടുണ്ട്. അനധികൃത തൊഴിലാളികളെ ജോലിക്ക് നിയോഗിച്ചതിന് ബോൾട്ടണിലെ ഡെർബി സ്ട്രീറ്റിലെ ഒരു റസ്റ്റോറന്റിന് 10,000 പൗണ്ട് പിഴ ചുമത്തി.ഇത്തരത്തിൽ അനധികൃത തൊഴിലാളികളെ നിയമിക്കുന്നതിലൂടെ തൊഴിലുടമകൾ ഗുരുതരമായ കുറ്റമാണ് ചെയ്യുന്നത്. ഇതുവഴി സത്യസന്ധരായ തൊഴിലുടമകൾ ഇല്ലാതാവുകയും കുടിയേറ്റക്കാരെ ചൂഷണം ചെയ്യുന്നതിലുള്ള മാർഗങ്ങൾ ഉണ്ടാവുകയും യഥാർത്ഥ തൊഴിൽ അന്വേഷണകർക്ക് അതു ലഭിക്കാതെ വരികയും ചെയ്യുന്നു. ഈ കുറ്റകൃത്യം ചെയ്യുന്നവരെ തടയുന്നതിനാണ് ഗവൺമെന്റ് ഇപ്പോൾ ഏറ്റവും അധികം മുൻഗണന നൽകുന്നതെന്ന് ഒരു ഹോം ഓഫീസ് വക്താവ് പറഞ്ഞു.ഇന്ത്യയുടെ സമ്പത്തിൽ ഭൂരിഭാഗവും 200 കൊല്ലത്തെ അധിനിവേശംകൊണ്ട് അപഹരിച്ചവർ തന്നെ ഇപ്പോൾ നമ്മുടെ കുറച്ചു ആൾകാർ അവിടെ ചെന്നപ്പോൾ അവരെ കഷ്ട്ടപ്പെടുത്തുന്നു എന്നതാണ് ഇതിലെ വിരോധാഭാസം. ഈ അധിനിവേശക്കാരെ ഇന്ത്യയിലെ ജനങ്ങൾ ഒറ്റക്കെട്ടായിനിന്നു അപ്പോൾ തന്നെ തുരത്തേണ്ടതായിരുന്നു.
ഇന്ത്യയും ചൈനയുമായിരുന്നു ഒരു കാലത്തു ലോകത്തെ ഏറ്റവും ധനിക രാജ്യങ്ങൾ എന്ന് കേൾക്കുന്നു. അങ്ങിനെ എങ്കിൽ ഇപ്പോൾ ഇന്ത്യ ലോകത്തെ വികസിത രാജ്യങ്ങളിൽ ഒന്നായി മുൻപന്തിയിൽ ഉണ്ടായിരുന്നേനെ. ഇവരും, മുഗളന്മാരും, , പോര്ടുഗീസുകാരും മറ്റുമാണ് ഇന്ത്യയെ ദരിദ്ര രാജ്യമാക്കിയത്. ആരെയും എന്നാൽ ഇന്ത്യ മറ്റൊരു രാജ്യത്തേയ്ക്കും അധിനിവേശം ചെയ്തിട്ടില്ല. ഇപ്പോൾ തന്നെ നല്ലൊരു തുക ഫീസ് ആയി കൊടുത്താണ് കുട്ടികൾ വിദേശത്തു പഠിക്കുന്നത്. ഈ ജോലി ചെയ്തു കിട്ടുന്ന പൈസ താമസം, ഭക്ഷണം എന്നീ ചെലവുകളുടെ ചെറിയ ഒരു ഭാഗം മാത്രമേ ആവുകയുള്ളൂ. പാർട്ട് ടൈം ജോലി മാത്രമാണ് ഇവർ ചെയ്യുന്നത്. ചെറിയ വേതനം മാത്രമേ ലഭിക്കൂ. ഇന്ത്യൻ വംശജർ മറ്റു രാജ്യങ്ങളിൽ ആരോഗ്യ മേഖലയിലും IT മേഖലയിലും ചെയ്യുന്ന സേവനങ്ങൾ വളരെ വലുതാണ്.
https://www.facebook.com/Malayalivartha























