ട്രംപിനെ കൊന്നൊടുക്കും! പുത്തൻ മിസൈൽ വികസിപ്പിച്ച് ഇറാൻ... അടുത്ത മഹായുദ്ധം... ട്രംപിനെ തീർക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

തങ്ങളുടെ സൈനിക കമാൻഡറെ വധിച്ചതിന് തിരിച്ചടിയായി യു.എസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കൊല്ലാനായി അവസരം കാത്തിരിക്കുകയാണെന്ന് ഇറാൻ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. അടുത്തിടെ ഇറാൻ വികസിപ്പിച്ച 1650 കി.മി പരിധിയുള്ള ബാലിസ്റ്റിക് മിസൈൽ പാശ്ചാത്യ രാജ്യങ്ങളുടെ ഉറക്കം കെടുത്തിയിരുന്നു.
യുക്രെയ്ൻ യുദ്ധത്തിൽ റഷ്യ ഇറാനിയൻ ഡ്രോണുകൾ ഉപയോഗിക്കുന്നതിൽ പാശ്ചാത്യ രാജ്യങ്ങൾ ആശങ്ക പങ്കുവെച്ചിരുന്നു. അതിനു പിന്നാലെയാണ് ബാലിസ്റ്റിക് മിസൈലുമായി ഇറാൻ റെവല്യൂഷണറി ഗാർഡ്സ് മേധാവി അമീറലി ഹാജിസദേഹ് ഭീഷണി മുഴക്കിയത്. റഷ്യ യുക്രെയ്നിൽ ഇറാന്റെ ആയുധങ്ങളും ഉപയോഗിക്കുന്നുണ്ട്. യുഎസിനെ എതിർക്കുന്നതിന്റെ ഭാഗമായി ബാലിസ്റ്റിക് മിസൈലുകൾ വികസിപ്പിക്കുന്നതിൽ ഇറാൻ കാര്യമായി ശ്രദ്ധ പുലർത്തുന്നുണ്ട്.
പാവപ്പെട്ട സൈനികരെ കൊലപ്പെടുത്താൻ ഇറാന് യാതൊരു താൽപര്യവുമില്ലെന്നും സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ട ട്രംപിനെയും മുൻ യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയെയും സൈനിക ഉദ്യോഗസ്ഥരെയും വധിക്കാൻ അവസരം കാത്തിരിക്കുകയാണെന്നും ടെലിവിഷൻ പ്രസംഗത്തിനിടെ അദ്ദേഹം വ്യക്തമാക്കി.
ഇറാൻ റിപബ്ലിക്കൻ ഗാർഡ് കമാൻഡർ ആയിരുന്ന ഖാസിം സുലൈമാനിയെ വിധിച്ച കേസുമായി ബന്ധപ്പെട്ട് 60 ഉന്നത യു.എസ് ഉദ്യോഗസ്ഥരെ കരിമ്പട്ടിയിൽ ഇറാൻ ഉൾപെടുത്തിയ വാർത്ത പുറത്ത് വന്നിരുന്നു. ഇറാന്റെ ഉന്നത കമാൻഡർ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് 60 യു.എസ് ഉദ്യോഗസ്ഥരെ ടെഹ്‌റാൻ കരിമ്പട്ടികയിൽ പെടുത്തിയതായി ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുല്ലാഹിയൻ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.
2020 ൽ ബാഗ്ദാദിൽ വെച്ച് യു.എസ് ഡ്രോൺ ആക്രമണത്തിലാണ് ഇറാൻ സൈനിക കമാൻഡർ ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. ഇറാന്റെ സൈനിക ശക്തിയിൽ നിർണായക പങ്ക് വഹിച്ച, സൈന്യത്തിലും സർക്കാരിലും നിർണായക ശക്തിയായിരുന്ന ജനറൽ ഖാസിം സുലൈമാനി ഉൾപ്പെടെ ഏഴു പേർ ജനുവരി മൂന്നിന് യുഎസ് ഡ്രോൺ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.
ഇറാനിലെ ഖുദ്സ് സേനാ തലവനായിരുന്ന സുലൈമാനി ഡൽഹി മുതൽ ലണ്ടൻ വരെ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തെന്നും യുദ്ധം നിർത്താൻ വേണ്ടിയാണ് സുലൈമാനിയെ കൊലപ്പെടുത്തിയതെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിദശീകരിച്ചിരുന്നു. അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥർക്കും സൈനിക ഉദ്യോഗസ്ഥർക്കും നേരെ സുലൈമാനി പൈശാചികമായ ആക്രമണങ്ങൾ ആസൂത്രണം ചെയ്തെന്നും ട്രംപ് അന്നു പറഞ്ഞിരുന്നു.
സുലൈമാനിയെ വധിച്ചതിന് പകരം വീട്ടുമെന്ന് ഇറാൻ ആവർത്തിച്ചു വ്യക്തമാക്കാറുള്ളതാണ്. യു.എസിന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും ഭീഷണി പ്രതിരോധിക്കാൻ ഇറാൻ സമീപ കാലത്ത് മിസൈൽ പദ്ധതി വിപുലീകരിച്ചിരുന്നു. കൂടുതലായും ബാലിസ്റ്റിക് മിസൈലുകൾ വികസിപ്പിക്കാനാണ് ഇറാൻ താൽപര്യം കാണിക്കുന്നത്. യുക്രെയ്ൻ യുദ്ധം തുടങ്ങുന്നതിനു മുമ്പ് റഷ്യക്ക് ഡ്രോണുകൾ നൽകിയ കാര്യവും ഇറാൻ സ്ഥിരീകരിച്ചിരുന്നു.
സുലൈമാനിയെ വധിച്ചതിനു തിരിച്ചടിയായി ഇറാഖിലെ യുഎസ് സേനയ്ക്കു നേരെ ഇറാൻ മിസൈലാക്രമണം നടത്തിയിരുന്നു. യുഎസ് സൈന്യം താവളമടിച്ചിട്ടുള്ള അൽ അസദ്, ഇർബിൽ എന്നീ വ്യോമതാവളങ്ങൾക്കു നേരെയായിരുന്നു ആക്രമണം. ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലും റോക്കറ്റ് ആക്രമണം നടത്തി.
https://www.facebook.com/Malayalivartha























