Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

പള്ളിമതി പള്ളിക്കൂടം വേണ്ട ഇറാനില്‍ കൂട്ടകുരുതി പെണ്‍കുട്ടികള്‍ക്ക് വിഷം മരണം ഇഞ്ചിഞ്ചായി.

27 FEBRUARY 2023 12:22 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇറാന്‍ വാര്‍ത്തകളില്‍ നിറയുകയാണ്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രപിനെ വധിക്കുമെന്ന പ്രഖ്യാപനവും, ക്രൂയിസ് മിസൈലിന്റെ പരീക്ഷണവും , ഹിജാബ് വിഷയവും വലിയ പ്രതിഷേധങ്ങളാണ് വരുത്തി വെച്ചത്. ഇപ്പോഴിതാ വിദ്യാഭ്യാസത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ വിഷം കൊടുത്തു കൊല്ലുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

ഇറാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിര്‍ത്തലാക്കുകയെന്ന ലക്ഷ്യത്തോടെ വിശുദ്ധ നഗരമായ കോമില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് വിഷം നല്‍കിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇറാന്‍ ആരോഗ്യ സഹമന്ത്രി യൂനസ് പനാഹി രംഗത്തെത്തിയിരിക്കുകയാണ്. രാജ്യ തലസ്ഥാനമായ ടെഹ്റാന്റെ തെക്ക് ഭാഗത്തുള്ള കോമില്‍, നവംബര്‍ അവസാനം മുതല്‍ നൂറുകണക്കിന് വിദ്യാര്‍ഥിനികള്‍ക്കിടയില്‍ ശ്വാസകോശ വിഷബാധ റിപ്പോര്‍ട്ട് ചെയ്‌തെന്നും നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും മന്ത്രി വെളിപ്പെടുത്തി. ബോധപൂര്‍വം ചിലര്‍ വിഷം നല്‍കിയതിനെ തുടര്‍ന്നാണ് ഇതെന്നു മന്ത്രി സ്ഥിരീകരിച്ചു.

''കോം സ്‌കൂളുകളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് വിഷബാധയേറ്റതിന് ശേഷം നടത്തിയ അന്വേഷണത്തില്‍ എല്ലാ സ്‌കൂളുകളും, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ അടച്ചുപൂട്ടണമെന്ന് ചിലര്‍ ആഗ്രഹിക്കുന്നുവെന്ന് കണ്ടെത്തി.''- യൂനസ് പനാഹിയെ ഉദ്ധരിച്ച് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതു സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല. വിഷം നല്‍കിയതുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഫെബ്രുവരി 14ന്, വിഷബാധയെക്കുറിച്ച് അധികാരികള്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് രോഗബാധിതരായ വിദ്യാര്‍ഥിനികളുടെ രക്ഷിതാക്കള്‍ നഗരത്തിലെ ഗവര്‍ണറേറ്റിന് പുറത്തു പ്രതിഷേധിച്ചതായും ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. ഇതിനു പിന്നാലെ, വിഷബാധയുടെ കാരണം കണ്ടെത്താന്‍ ഇന്റലിജന്‍സ്, വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് അലി ബഹദോരി ജഹ്‌റോമി വ്യക്തമാക്കിയിരുന്നു.

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് അറ്റോര്‍ണി ജനറല്‍ മുഹമ്മദ് ജാഫര്‍ മുന്‍തസിരി കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മതപൊലീസ് കസ്റ്റഡിയിലെടുത്ത കുര്‍ദ് യുവതി മഹ്‌സ അമിനി  സെപ്റ്റംബര്‍ 16ന് ആശുപത്രിയില്‍ മരിച്ചതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം അടങ്ങുന്നതിന് മുന്‍പാണ് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് വിഷം നല്‍കിയെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നത്

നൂറ്റാണ്ടുകള്‍ നല്കിയ അടിച്ചമര്‍ത്തല്‍ പാഠങ്ങളെല്ലാം മറന്നു കൊണ്ട് ഇറാന്‍ വീണ്ടും ആയുധത്തിന് മൂര്‍ച്ച കൂട്ടി യുദ്ധ കൊതിയോടെ ലോകത്തെ ഉറ്റു നോക്കുകയാണ്. കാലങ്ങളായി നിലനിന്ന തീവ്രവാദ അസ്ഥിരതയില്‍ സഹായിച്ചവരേയും എതിര്‍ത്തവരേയും ഒരു പോലെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഇറാന്‍. അമേരിക്കയെ ലക്ഷ്യം വെച്ച് നിര്‍മ്മിച്ച ക്രൂയിസ് മിസൈല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ഇറാന്‍ അതിര്‍ത്തിയില്‍ നിന്ന് അമേരിക്കയിലെ വൈറ്റ് ഹൗസില്‍ വരെ എത്തുന്നതിനുള്ള സാങ്കേതിക വിദ്യ സമന്വയിപ്പിച്ചാണ് ക്രൂയിസ് മിസൈല് രൂപകല്‍പന ചെയ്തിരിക്കുന്നത്.
മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വധിക്കുമെന്ന ഭീഷണി ആവര്‍ത്തിച്ചു കൊണ്ടാണ് ഇറാന്‍ വീണ്ടു വാര്‍ത്തകളില്‍ നിറഞ്ഞത് .

എന്നാല്‍ വിദ്യഭ്യാസത്തിനെതിരെ നടത്തി കൊണ്ടിരിക്കുന്ന ക്രൂരതകള്‍ ഇനിയും പുറത്ത് വരാനിരിക്കുന്നതേയുള്ളൂ . ഇറാന്റെ റെവലൂഷണറി ഗാര്‍ഡ്‌സ് ഏറോസ്‌പേസ് ഫോഴ്‌സ് തലവന്‍ അമീറലി ഹാജിസാദെയാണ് വധഭീഷണി ആവര്‍ത്തിച്ചത്.മുതിര്‍ന്ന ഇറാന്‍ കമാന്‍ഡറായ ഖാസിം സുലൈമാനിയെ വധിച്ചതിന്റെ പ്രതികാരമായാണ് ട്രംപിനെതിരെ വധഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. അന്ന് ട്രംമ്പിന്റെ സൈന്യം കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ  വധിച്ചപ്പോള്‍ കടുത്ത പ്രതിഷേധമാണ് ഇറാന്‍ റെവല്യൂഷണറി ഗ്രൂപ്പ് നടത്തിയത്. ട്രംമ്പിനെതിരെ അമേരിക്കയില്‍ പോലും കലാപം അഴിച്ചുവിടാന്‍ ഇസ്ലാമിക തീവ്രവാദികളെ അയച്ചിരുന്നു.

1650 കിലോമീറ്റര്‍ ദൂരപരിധിയുള്ള ക്രൂയിസ് മിസൈല്‍ ഇറാന്‍ വികസിപ്പിച്ചിട്ടുണ്ടെന്നും ഔദ്യോഗിക മാധ്യമത്തോട് സംസാരിക്കവെ ഹാജിസാദെ പറഞ്ഞു. പാവെ ക്രൂയിസ് മിസൈല്‍ എന്നാണ് ഇതിന്റെ പേര്.2020ല്‍ യുഎസിന്റെ ഡ്രോണ്‍ ആക്രമണത്തില്‍ ബഗ്ദാദില്‍ കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ മരണത്തിന് പ്രതികാരം ചോദിക്കുകയാണ് ഇറാന്റെ ലക്ഷ്യമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം, പുതിയ മിസൈല്‍ പാശ്ചാത്യ രാജ്യങ്ങളുടെ ആശങ്ക ഉയര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. റഷ്യ യുക്രെയ്‌നില്‍ ഇറാന്റെ ആയുധങ്ങളും ഉപയോഗിക്കുന്നുണ്ട്. യുഎസിനെ എതിര്‍ക്കുന്നതിന്റെ ഭാഗമായി ബാലിസ്റ്റിക് മിസൈലുകള്‍ വികസിപ്പിക്കുന്നതില്‍ ഇറാന്‍ കാര്യമായി ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. യുക്രൈന്‍ യുദ്ധം ഒരുപ വര്‍ഷം പിന്നിട്ടിട്ടും എങ്ങുമെത്താതെ നില്ക്കുകയാണ്. എന്നാല്‍ അമേരിക്കയും ജര്‍മ്മനിയും യുക്രൈനെ പിന്‍താങ്ങുന്നതിനാലാണ്  ഇറാന്‍ റഷ്യയെ സഹായിക്കുന്നത്. അമേരിക്കയോട് കടുത്ത വിദ്വേഷം വെച്ചു പുലര്‍ത്തുന്ന ഇറാന്റെ മിസൈല്‍ വികസിപ്പിക്കലും റഷ്യയ്ക്ക് മിസൈല്‍ സഹായം നല്കുന്നതും ലോകത്ത് വീണ്ടും ഞെട്ടലുണ്ടാക്കയിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (15 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (57 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends