യുക്രെയ്ന്‍ മോചിപ്പിക്കപ്പെടുന്നതുവരെ റഷ്യയ്‌ക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചതാണ് അവസാനത്തെ സംഭവം.. ഉപരോധത്തിന്റെ പത്താമത് പാക്കേജിനാണു യുദ്ധവാര്‍ഷികത്തിനു പിറ്റേന്ന് അംഗീകാരം ലഭിച്ചത്

റഷ്യ യുകൈന് മേല്‍ നടത്തി കൊണ്ടിരിക്കുന്ന യുദ്ധം ലോകതത് വ്യത്യസ്ത ചേരികള്‍ രൂപപ്പെടുന്നതിന് കാരണമായി മാറിയിരിക്കുന്നു. റഷ്യയും ചൈനയും ഒരേ ചേരിയില്‍ നിന്നു കൊണ്ട് യുക്രൈനെ വകവരുത്താന്‍ ശ്രമിക്കുമ്പോള്‍ അമേരിക്ക യുക്രൈനൊപ്പമോ ഒരുപടി മുന്നിലോ നില്ക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചൈനയുമായി ചര്‍ച്ച നടത്താന്‍ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി തീരുമാനിച്ചത്. എന്നാല്‍ റഷ്യയെ എല്ലാ അര്‍്ത്ഥത്തിലും ഒറ്റപ്പെടുത്തുന്നതിനുള്ള നടപടികള്‍ ലോകരാജ്യങ്ങളും എടുത്തു തുടങ്ങി.
യുക്രെയ്ന്‍ മോചിപ്പിക്കപ്പെടുന്നതുവരെ റഷ്യയ്‌ക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചതാണ് അവസാനത്തെ സംഭവം.. ഉപരോധത്തിന്റെ പത്താമത് പാക്കേജിനാണു യുദ്ധവാര്‍ഷികത്തിനു പിറ്റേന്ന് അംഗീകാരം ലഭിച്ചത്.
യുദ്ധവാര്‍ഷികത്തോടനുബന്ധിച്ച് ഇന്നലെ ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ആണവശേഷിയുള്ള നാറ്റോസഖ്യത്തെ പേടിച്ചേ മതിയാകൂ എന്നാണു റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ പ്രതികരിച്ചത്. 2010ലെ സ്റ്റാര്‍ട്ട് ഉടമ്പടിയില്‍നിന്ന് റഷ്യ പിന്മാറുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഉടമ്പടി പ്രകാരം, യുഎസ് നിരീക്ഷകര്‍ക്കു റഷ്യന്‍ ആണവകേന്ദ്രങ്ങളില്‍
പരിശോധന നടത്താന്‍ അനുമതി നല്‍കണം.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളെയും കൂടുതല്‍ കാര്യമായി ബാധിക്കുന്ന ഉപരോധങ്ങളാണ് വരും ദിവസങ്ങളില്‍ റഷ്യയെ കാത്തിരിക്കുന്നത്. കഴിഞ്ഞ ഒന്‍പ്ത് പാക്കേജ് ഉപരോധങ്ങളിലും റഷ്യ തളര്‍ന്നിട്ടില്ല. ഇനി എണ്ണ, ഭക്ഷ്യേല്‍പന്നങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ ഉപരോധമുണ്ടായാല്‍ റഷ്യയ്ക്ക് തങ്ങളുടെ പൗരന്‍മാരെ പിടിച്ചു നിറുത്താന്‍ കഴിയാത്ത സഹാചര്യമാണുണ്ടാവുക.
യുക്രെയ്‌നില്‍ അമേരിക്കയും നാറ്റോയും റഷ്യയുടെ പരാജയം കാത്തിരിക്കുന്ന സാഹചര്യത്തില്‍ ഇത് അനുവദിക്കാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഇതേസമയം യുക്രെയ്‌നില്‍ റഷ്യയുടെ ആക്രമണം തുടരുകയാണ്. യഹിദ്‌നെയ്ക്കു സമീപം നടത്തിയ ആക്രമണം പരാജയപ്പെടുത്തിയതായി യുക്രെയ്ന്‍ അവകാശപ്പെട്ടു. കഴിഞ്ഞദിവസം കിഴക്കന്‍മേഖലയിലെ ഒരു ഗ്രാമം പിടിച്ചെടുത്തതായി റഷ്യ പ്രഖ്യാപിച്ചിരുന്നു.
യുക്രൈനില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് യുഎസുമായുള്ള 'ന്യൂ സ്റ്റാര്‍ട്ട്' അണ്വായുധ നിയന്ത്രണക്കരാറില്‍നിന്നു റഷ്യ പിന്മാറുന്നതായി പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ പ്രഖ്യാപിച്ചു. യുഎസ് അണുപരീക്ഷണം പുനരാരംഭിച്ചാല്‍ റഷ്യയും നടത്തുമെന്നു പുട്ടിന്‍ മുന്നറിയിപ്പു നല്‍കി. യുക്രെയ്ന്‍ യുദ്ധം ശക്തമായി തുടരുമെന്നു രാഷ്ട്രത്തോടുള്ള പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ തിങ്കളാഴ്ച യുക്രെയ്‌നിന് ഐക്യദാര്‍ഢ്യവുമായി തലസ്ഥാനമായ കീവ് സന്ദര്‍ശിച്ചിരുന്നു. യുക്രെയ്‌നിന് 50 കോടി ഡോളറിന്റെ കൂടി ആയുധ സഹായവും പ്രഖ്യാപിച്ചിരുന്നു. റഷ്യയുടെ തീരുമാനം നിരുത്തരവാദപരമാണെന്നും നീക്കങ്ങള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. യുക്രെയ്‌നിലെ യുഎസിന്റെ പ്രകോപനപരമായ ഇടപെടലിന്റെ പേരില്‍ സ്ഥാനപതി ലിന്‍ ട്രേസിയെ വിളിച്ചുവരുത്തി റഷ്യ പ്രതിഷേധം അറിയിച്ചു.
അതിനിടെ, ചൈന വിദേശകാര്യ മന്ത്രി വാങ് യീ മോസ്‌കോയിലെത്തി. റഷ്യ വിദേശകാര്യ മന്ത്രി സെര്‍ഗെയ് ലാവ്‌റോവുമായി ു കൂടിക്കാഴ്ച നടത്തി. യുക്രെയ്‌നില്‍ പോരാട്ടം ശക്തമായി തുടരുകയാണ്. തെക്കന്‍ നഗരമായ ഖേഴ്‌സനില്‍ റഷ്യന്‍ മിസൈലാക്രമണത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടു.ലോകത്തെ വ്യക്തമായ ചേരിതിരിവിലേയ്ക്ക് എത്തിച്ചിരിക്കുകയാണ് യുക്രൈന്‍ യുദ്ധം.
അമേരിക്കയും അതിനോട് ചേര്‍ന്നുള്ള സഖ്യരാഷ്ട്രങ്ങളും ഒരുവശത്തും , റഷ്യയും ചൈനയും ഉള്‍പ്പെടുന്ന സഖ്യരാഷ്ട്രങ്ങള്‍ മറുവശത്തും അണിനിരക്കുന്ന തരത്തിലേയ്ക്ക് ലോകം മാറി കൊണ്ടിരിക്കുന്നു. യുക്രൈന്‍- രഷ്യ യുദ്ധം രണ്ട് രാജ്യങ്ങളിലായി തീരുമെന്ന പ്രതീതിയില്‍ നിന്നും ലോകത്തിലേയ്ക്ക് വ്യാപിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിലേതു പോലെ ലോകം രണ്ട് ചേരികളിലേയ്ക്ക് ചുരുങ്ങുകയാണ്. റഷ്യയും ചൈനയും അച്ചുതണ്ടുകളായി നിന്നു കൊണ്ടാണ് ലോകത്തിന് നേരെ വെല്ലുവിളിക്കുന്നത്. ചൈനയുടെ അപ്രതീക്ഷിത നീക്കങ്ങളില്‍ ഇന്ത്യയും സംസൂക്ഷമം നീരീക്ഷിച്ചു വരികയാണ്.
https://www.facebook.com/Malayalivartha























